തൃശൂർ: തൃശൂർ പാലിയേക്കരയിൽ വൻ ലഹരിവേട്ട. ലോറിയിൽ കടത്തിയ 120 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. കേരളത്തിലേക്ക് വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി നാല് പേരാണ് പിടിയിലായത്. തൃശൂർ സ്വദേശി സിജോ, ആലുവ സ്വദേശികളായ ആഷ്ലിൻ, ഹാരിസ്, പാലക്കാട് സ്വദേശി ജാബിർ എന്നിവരാണ് പിടിയിലായത്.
ഒഡീഷയിൽ നിന്ന് ലോറിയിൽ കഞ്ചാവുമായി വരുമ്പോഴാണ് ഇവർ പിടിയിലായത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സ്ക്വാഡാണ് പാലിയേക്കര ടോൾ പ്ലാസയ്ൽ വച്ച് ലോറിയിൽ കടത്തിയ കഞ്ചാവ് പിടികൂടിയത്. തൃശൂരും കൊച്ചിയും കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടന്നുവരികയാണ്. ഒഡീഷയിൽ നിന്നും കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികൾ ആണിവർ എന്നാണ് കണ്ടെത്തല്‍.