എറണാകുളം: തിരുവാണിയൂരിലെ നാലു വയസ്സുകാരുടെ കൊലപാതകത്തിൽ കുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. കുട്ടിയുടെ പിതൃ സഹോദരനാണ് പ്രതി. അപേക്ഷ ഇന്ന് കോലഞ്ചേരി കോടതി പരിഗണിക്കും. ഇന്നലെയാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്. കസ്റ്റസിയിലുള്ള അമ്മയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പിതൃസഹോദരനെ കസ്റ്റഡിയിൽ വാങ്ങിയശേഷം ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
അതേസമയം, ആലുവയിൽ നാല് വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. അമ്മയുമായി ഇന്ന് കുട്ടി പഠിച്ച അങ്കണവാടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയേക്കും. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ അമ്മ തയാറായിരുന്നില്ല.
മകളുടെ പീഡന വിവരം അറിഞ്ഞിരുന്നില്ല എന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ഭർത്താവിന്റെ വീട്ടുകാർ കുട്ടിയിൽ അമിത താല്പര്യം കാണിക്കുന്നത് അസ്വസ്ഥപ്പെടുത്തി. കുട്ടിയിൽ നിന്ന് തന്നെ അകറ്റി നിർത്താനും അവർ ശ്രമിച്ചു. കഴിഞ്ഞ കുറെ നാളുകളായി ഭർത്താവിന്റെ വീട്ടിൽ ഒറ്റപ്പെടൽ അനുഭവിക്കുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.