പാലക്കാട്: പൊതുവിഷയങ്ങളിൽ നേതൃത്വത്തിന്റെ അനുമതിയില്ലാതെ പ്രസ്താവന ഇറക്കുന്നതും നിയമ നടപടി സ്വീകരിക്കുന്നതും വിലക്കി ബിജെപി സംസ്ഥാന നേതൃത്വം. മുൻകൂട്ടി അനുമതി വാങ്ങാതെ ഭാരവാഹികളും ജനപ്രതിനിധികളും അംഗങ്ങളും പൊതുവിഷയങ്ങളിൽ നിയമനടപടി സ്വീകരിക്കാനും അന്വേഷണ ഏജൻസികൾക്കു പരാതി നൽകാനും പാടില്ലെന്നും സംസ്ഥാന കമ്മിറ്റി ഒാഫിസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.പി.സുധീർ ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
ഭാരവാഹികളും ജനപ്രതിനിധികളും അംഗങ്ങളും മുൻകൂട്ടി അനുമതി വാങ്ങാതെ പൊതുവിഷയങ്ങളിൽ നിയമനടപടി സ്വീകരിക്കാനും അന്വേഷണ ഏജൻസികൾക്കു പരാതി നൽകാനും പാടില്ലെന്ന് സംസ്ഥാന കമ്മിറ്റി ഒാഫീസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ പി സുധീർ ഇറക്കിയ സർക്കുലറിൽ പറയുന്നു. പാർട്ടി വക്താക്കളോ സംഘടന ചുമതലപ്പെടുത്തിയ മീഡിയ പാനലിൽ ഉള്ളവരോ ഒഴികെ ആരും സംസ്ഥാന അധ്യക്ഷൻ, മീഡിയ പ്രഭാരി എന്നിവരുടെ അനുമതിയില്ലാതെ പൊതുവിഷയങ്ങളിൽ പ്രതികരിക്കരുതെന്നും അഭിമുഖം നൽകരുതെന്നും ചർച്ചകളിൽ പങ്കെടുക്കരുതെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
റാപ് ഗായകൻ വേടനെതിരെ പാലക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ആഭ്യന്തര മന്ത്രാലയത്തിനു പരാതി അയച്ചതിൽ നേതൃത്വം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണു വിലക്ക്. വേടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരവും ആക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണു നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ പരാതി നൽകിയത്. ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണവും അവർ ആവശ്യപ്പെട്ടിരുന്നു.