18 വര്‍ഷത്തിനിടെ ആദ്യമായി പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ ലാഭം കൊയ്തു.വര്‍ഷങ്ങളോളം കടുത്ത നഷ്ടം നേരിട്ട കമ്പനിയാണ് ഇപ്പോള്‍ തുടര്‍ച്ചായായി നേട്ടം കൈവരിക്കുന്നത്.2024 ജൂലൈയില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെയാണ് ബിഎസ്എന്‍എല്ലിന്റെ വിപണി സ്വീകാര്യത വീണ്ടും വര്‍ധിച്ചത്. പലരുടെയും ബദല്‍ മാര്‍ഗമായി പൊതുമേഖല സ്ഥാപനം മാറി. യഥാര്‍ത്ഥത്തില്‍ ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെ ചേര്‍ത്തു. ഇതിന്റെ ഫലം ഇത്തവണ കണക്കുകളിലും കണ്ടു. ജനുവരി- മാര്‍ച്ച് പാദത്തില്‍ 280 കോടി രൂപയാണ് കമ്പനി ലാഭം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാമത്തെ ലാഭകരമായ പാദമാണിത്.2024 സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാംപാദത്തില്‍ 849 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണ് മാര്‍ച്ച് 31ന് അവസാനിച്ച 25 സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാപാദം ബിഎസ്എന്‍എല്‍ 280 കോടി രൂപയുടെ അറ്റാദായം നേടിയത്. തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ ബിഎസ്എന്‍എല്‍ ലാഭം കണ്ടെത്തിയതോടെ ആകെ നഷ്ടം കുറച്ചുകൊണ്ടുവരാന്‍ കമ്പനിക്കായി. 2025 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള നഷ്ടം 2,247 കോടി രൂപയായി ബിഎസ്എന്‍എല്‍ കുറച്ചു. 2024 സാമ്പത്തിക വർഷം ആകെ നഷ്ടം 5,370 കോടി രൂപയായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തിലെ 19,330 കോടി രൂപയുമായി തട്ടിച്ചുനോക്കുമ്പോള്‍ 2025 സാമ്പത്തിക വർഷത്തിൽ ബിഎസ്‌എൻഎല്ലിന്‍റെ പ്രവർത്തന വരുമാനം 7.8 ശതമാനം ഉയർന്ന് 20,841 കോടി രൂപയിലെത്തി. അതേസമയം മൊത്തം വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർധിച്ച് 21,302 കോടി രൂപയിൽ നിന്ന് 23,427 കോടിയായി.
ബിഎസ്എന്‍എല്ലിന്റെ തിരിച്ചുവരവിനെ അപ്രതീക്ഷിതം എന്നു തന്നെ വിശേഷിപ്പിക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ പിന്തുണയില്‍ കമ്പനി മികച്ച സേവനത്തിനായി പുതിയ എയര്‍വേവുകള്‍ നേടി. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പണം കിട്ടി. അനാവശ്യ ചെലവുകള്‍ കുറയ്ക്കുന്നതിനും കഴിഞ്ഞ വര്‍ഷം ചെലവ് 3% കുറയ്ക്കുന്നതിനും ബിഎസ്എന്‍എല്ലിന് സാധിച്ചു.
ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക ആരോഗ്യം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. 2024-25 ല്‍ അവരുടെ മൊത്തം വരുമാനം 10% വര്‍ദ്ധിച്ച് 23,427 കോടിയിലെത്തി. എന്നാല്‍ ഹൈലൈറ്റ് നഷ്ടം 58% കുറഞ്ഞുവെന്നതാണ്. അതായത് നഷ്ടം മുന്‍ വര്‍ഷത്തെ 5,370 കോടിയില്‍ നിന്ന് 2,247 കോടിയായി. ഇത് വളരെ മികച്ച ഒരു സൂചനയാണ്. സ്‌പെക്ട്രം വിഹിതം, മൂലധന ഇന്‍ഫ്യൂഷന്‍ എന്നിവയുള്‍പ്പെടെയുള്ള തന്ത്രപരമായ പുനരുജ്ജീവന സംരംഭങ്ങളിലൂടെയുള്ള സര്‍ക്കാര്‍ പിന്തുണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.