മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തിനുശേഷം തീരുമാനം. പിവി അന്‍വര്‍ ഇന്നലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. അതിനാല്‍ അന്‍വറിന്റെ ഇനിയുള്ള തീരുമാനം നിര്‍ണായകമാണ്. ഇനി എന്താകും പി.വി അൻവർ ചെയ്യുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. യുഡിഎഫ് മുന്നോട്ടു വെച്ച അസോസിയേറ്റ് കക്ഷി എന്ന ഫോർമുല അംഗീകരിച്ച് മുന്നോട്ടു വന്നാൽ മാത്രമേ യുഡിഎഫ് സംസ്ഥാന നേതൃത്വം അൻവറുമായി സഹകരിക്കുകയുള്ളൂ.
നാളെ വൈകിട്ടോടെ നിലമ്പൂരിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മണ്ഡലത്തിലെ പ്രമുഖരെ കണ്ട് പിന്തുണ ഉറപ്പിക്കുകയാണ്. നിലമ്പൂർ മുനിസിപ്പാലിറ്റി അടക്കം വിവിധ ഇടങ്ങളിൽ യുഡിഎഫ് നേതൃയോഗവും ഇന്ന് നടക്കും. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പങ്കെടുക്കും. സ്ഥാനാർത്ഥിക്കായുള്ള ചർച്ച ഇടതുമുന്നണിയിൽ തുടരുകയാണ്.
അതേസമയം, ചര്‍ച്ചകള്‍ക്കിടെ പി.വിഅൻവർ നിലമ്പൂരിൽ മത്സരിക്കുമെന്ന പ്രതീതി സൃഷ്ടിച്ച് പോസ്റ്ററുകളും ബോർഡുകളും നിലമ്പൂർ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ പ്രവർത്തകർ സ്ഥാപിച്ചു തുടങ്ങി. പി വി അന്‍വര്‍ ‘തുടരും’ എന്നാണ് ഫ്ലക്സ് ബോര്‍ഡുകള്‍. ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്ററുകള്‍. പി വി അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന ചര്‍ച്ചകള്‍ക്കിടയാണ് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.