വേടന്റെ പാട്ടുകൊണ്ട് അസഹിഷ്ണുതയുടെ ഉന്നതകുല ജാതരുടെ മുഖങ്ങള്‍ വീണ്ടും കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ തെളിഞ്ഞു കണ്ടുവെന്നതാണ് വസ്തുത. അതില്‍ ജാതി രാഷ്ട്രീയക്കാര്‍ ആരാണെന്നും തിരിച്ചറിഞ്ഞു. അവര്‍ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ നടത്തിയ ‘ശവജാതി’ വേര്‍തിരിവിന്റെ പ്രത്യക്ഷ ഉദാഹരണവും, അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തുണിയഴിച്ച് തല്ലി ചതച്ചതും ജാതി ഭീകരത തന്നെയാണ്. പാലക്കാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ മിനിയും ഹിന്ദുഐക്യവേദി നേതാവ് പി.കെ. ശശികലയും കേസരി വാരിക എഡിറ്റര്‍ എന്‍.ആര്‍. മധുവും ഇപ്പോള്‍ ജാതി ഭീകരതയുടെ വക്താക്കളെപ്പോലെ ആയിക്കഴിഞ്ഞു.
കാരണം, ഇവര്‍ പറയുന്ന ജാതി ഭീകരത വേടന്‍ പാട്ടിലൂടെ പറയുന്നുവെന്നാണ്. എന്നാല്‍, പാലക്കാടും അട്ടപ്പാടിയിലും പ്രവൃത്തിയിലൂടെ ജാതി ഭീകരത കാണിച്ചു തന്നിരിക്കുകയാണിവര്‍. പാട്ടിലെ വരികളിലൂടെ കൊണ്ടുവന്ന ഭീകരതയെക്കേള്‍ എത്രയോ ഭീതിതമാണ് പാലക്കാട് ശ്മശാനത്തില്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ശവത്തിനു പോലും ജാതിയിട്ട് വേര്‍തിരിക്കുന്നുണ്ട് ഇപ്പോഴും കേരളത്തില്‍. ആ ജാതി കേരളത്തില്‍ നിന്നുകൊണ്ടാണ് വേടന്‍ പാട്ടിലൂടെ ജാതി ഭീകരത വാദം നടത്തുന്നതെന്ന് വിളിച്ചു പറയുകയാണ്. പറയുന്നതോ, അസഹിഷ്ണുത കൊണ്ട് പൊറുതിമുട്ടിയവരും.
കേരളത്തില്‍ ജാതിവാലിട്ടു നടക്കുന്നവരുടെ ഇഠയില്‍ നിന്നുകൊണ്ടാണ് വേടനെ ഇവര്‍ വിമര്‍ശിക്കുന്നതെന്ന് മറന്നു പോകരുത്. വേടന്റെ ജാതിയും വേടന്റെ കുലവും വേടന്റെ ഗോത്രകലയുമെല്ലാം നിശ്ചിയിക്കുന്നത് ഇവരാണ്. ഇവര്‍ പറയുന്നതാണ് ഇവിടെ കീഴാളര്‍ പാടേണ്ടത്. ഇവര്‍ പറയുന്നതണ് കീഴാളന്റെ കല. മറ്റെല്ലാം റദ്ദു ചെയ്യപ്പെടുകയാണ്. വേടന്റെ പിന്നാലെ പോകുന്ന ആരാധകരെ കണ്ട് ഹാലിളകിയവരുടെ യുദ്ധപ്രഖ്യാപനം തുടരുകയാണ്. അതാണ്, പാലക്കാട് കൗണ്‍സിലറില്‍ നിന്നും ഉണ്ടായത്. പ്രധാനമന്ത്രിയെ മോശമാക്കി എന്ന പേരിലാണ് അവര്‍ എന്‍.ഐ.എയ്ക്ക് പരാതി നല്‍കിയത്.
ആ പരാതിയുടെ ഭാവിയെ കുറിച്ച് ബി.ജെ.പി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി കൗണ്‍സിലറാണ് മിനിയെന്നതും എടുത്തു പറയേണ്ടതുണ്ട്. എന്നാല്‍, പാലക്കാട് മുനിസിപ്പാലിറ്റി നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് 20സെന്റ് സ്ഥലം ശ്മശാനത്തിനായി കൊടുത്ത വിഷയം പുറത്തു വന്നതോടെ മിനിയുടെ ജാതിവാദം പൊളിഞ്ഞു. നായര്‍ക്ക് ശ്മശാനം കൊടുത്തതോടെ മറ്റു ജാതിക്കാരും അവര്‍ക്ക് ശ്മശാനം വേണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തു വന്നിരിക്കുകയാണ്. പൊതു ശ്മശാനത്തില്‍ എന്‍.എസ്.എസ്. വേലികെട്ടി തിരിച്ചുകയും ചെയ്തു എന്നതാണ് അത്ഭുതം.
അതായത് കേരളത്തിലെ മനുഷ്യരുടെ മനസ്സുകളില്‍ ഇന്നും ജാതി മതിലുകള്‍ ശ്മശാനത്തളം ഉയരത്തില്‍ ഉണ്ടെന്നര്‍ത്ഥം. അതിനപ്പറുത്തും ഇപ്പുറത്തും നിന്നാണ് ദളിതര്‍ ജാതി പറയുന്നു എന്ന് പുലമ്പുന്നതു പോലും. വേടന്‍ എന്ന പേരും പ്രശ്‌നമെന്നാണ് എന്‍.ആര്‍. മധുവിന്റെ വാദം. എന്തിനണ് ഇവരൊക്കെ ഇത്രയും അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. അട്ടപ്പാടിയില്‍ ഒരു ആദിവാസി പയ്യനെ പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ എന്‍.ആര്‍. മധുവിന്റെ പ്രതികരണം കണ്ടില്ല.
പാലക്കാട് ജനപ്രതിനിധിയുടെയും കണ്ടില്ല. ശശികലയുടെ പ്രതികരണം മറ്റൊരു രീതിയിലായിരുന്നു. അതായത്, ദളിതന്റെ ചോരകണ്ടാലും പ്രതികരണ ശേഷിയുണ്ടാകില്ല. പക്ഷെ, ദളിതന്റെ കലാപ്രകടനം കണ്ടാല്‍ അസഹിഷ്ണുത പൊട്ടിമുളയ്ക്കും. അവനെ തല്ലിക്കൊന്നാല്‍ ഈ നാട്ടില്‍ ഒരു ദാതി ഭീകരതയുമില്ല, പക്ഷെ, അവന്റെ പാട്ട്, ജാതി ഭീകരതയാണ്. ഇതാണ് മധുവില്‍ നിന്നും കേട്ടത്. പാട്ടിലുണ്ട് ഭീകരത. പക്ഷെ, ഉന്നതരുടെ പ്രവൃത്തിയിലില്ല. അവര്‍ ചെയ്യുന്നത് നാട്ടു നടപ്പാണ്. ഇവിടെ ഒരു കുഴപ്പവുമില്ലാതിരുന്നിടത്ത് ജാതി ഭീകരത കൊണ്ടു വന്നത് വേടനാണെന്നാണ് പറയുന്നത്.
അതായത്, നായര്‍ക്കും മേനോനും, പിള്ളയക്കും, ഉണ്ണിത്താനും, വര്‍മ്മയ്ക്കും ഇവിടെ പിരനൊപ്പം ജാതി തൂക്കിയിട്ടു നടക്കാന്‍ കഴിയുന്ന നാട്ടില്‍, വേടനും, പറയനും, പുലയനും ജാതി പറയാന്‍ പാടില്ലെന്നാണ് തിട്ടൂരം. പേരില്‍ ജാതി ഇടുന്നവരാണോ, അതോ പാട്ടില്‍ ചരിത്രം പറയുന്നവരാണോ ജാതി ഭീകരതയുടെ വക്താക്കള്‍. എന്‍.ആര്‍. മധു മറുപടി പറയണ്ടേ ഇതിന്.
CONTENT HIGH LIGHTS; Even corpses have caste in Kerala?: ‘Caste terror’ of those building caste walls continues; Are the hunter and the tribal youth who was beaten up in Attappadi victims of caste terror?