Tech

ഉപഭോക്താക്കള്‍ക്ക് പ്രശ്നങ്ങളുണ്ടാക്കുന്നതു തടയുകയും വ്യാവസായിക വളര്‍ച്ച ശക്തമാക്കുകയും ചെയ്യുന്ന കഴിവുകളുടെ അടിസ്ഥാനത്തിലുള്ള നൂറിലേറെ ഗെയിമുകള്‍ക്ക് ഇന്‍ററാക്ടീവ് എന്‍റര്‍ടൈന്‍മെന്‍റ് ആന്‍റ് ഇന്നൊവേഷന്‍ കൗണ്‍സിലിന്‍റെ സര്‍ട്ടിഫിക്കറ്റ്

· ഐഐടി ഡല്‍ഹി, ഐഐടി കാണ്‍പൂര്‍, ഐഐടി മദ്രാസ്, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരുമായുള്ള സഹകരണത്തോടെ വികസിപ്പിച്ച സ്റ്റാറ്റിസ്റ്റിക്കല്‍ രീതിയാണ് ഈ സര്‍ട്ടിഫിക്കേഷന് പ്രയോജനപ്പെടുത്തുന്നത്. നൂറു ദശലക്ഷത്തിലേറെ ഉപയോക്താക്കളുടെ കോടിക്കണക്കിനു ഗെയിം പ്ലേ സ്വഭാവങ്ങള്‍ വിശകലനം ചെയ്താണ് ഇക്കാര്യങ്ങള്‍ വിശകലനം ചെയ്തത്.

· സാധ്യതകളുടെ അടിസ്ഥാനത്തിലുള്ള ഗെയിമുകളേയും കഴിവുകളുടെ അടിസ്ഥാനത്തിലെ ഗെയിമുകളേയും വേര്‍തിരിക്കുക എന്ന ദീര്‍ഘകാലമായുള്ള വിഷയമാണ് ഈ നീക്കത്തിലൂടെ പരിഹരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമിങ് മേഖലയില്‍ വളരെ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വ്യക്തതയും ഇതിലൂടെ നേടാനാകും.

· ആര്‍ടൂണ്‍, ആപ്ഓണ്‍, ചെന്നൈ ഗെയിംസ്, ഹാഷ് ബൈറ്റ്, മാക്സ് പ്ലേ, സ്മാഷ് ഹെഡ്, വിന്‍സോ, പ്ലേ ബൈറ്റ്സ് തുടങ്ങിയ 50-ല്‍ ഏറെ മുന്‍നിര ഡെവലപര്‍മാരില്‍ നിന്നുള്ള ഗെയിമുകളും ആര്‍കേഡ്, സ്പോര്‍ട്ട്സ്, പസിലുകള്‍, കാര്‍ഡ് ഗെയിംസ്, ബോര്‍ഡ് ഗെയിംസ് പോലുള്ള ജെനറികളും ഈ മോഡല്‍ പരിശോധിച്ചു.

കഴിവുകളുടെ അടിസ്ഥാനത്തിലുള്ള നൂറിലേറെ ഗെയിമുകള്‍ക്ക് പയനീയറിങ് സ്റ്റാറ്റിസ്റ്റിക്കല്‍ രീതി ഉപയോഗിച്ച് ഇന്‍ററാക്ടീവ് എന്‍റര്‍ടൈന്‍മെന്‍റ് ആന്‍റ് ഇന്നൊവേഷന്‍ കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഐഐടി, ഡെല്‍ഹി, ഐഐടി കാണ്‍പൂര്‍, ഐഐടി മദ്രാസ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല തുടങ്ങിയിടങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരുടെ സഹകരണത്തോടെ വികസിപ്പിച്ച നവീന മാതൃകയിലൂടെ പത്തു കോടിയിലേറെ ഉപയോക്താക്കളുടെ കോടിക്കണക്കിന് ഗെയിം പ്ലേകള്‍ വിശകലനം ചെയ്താണ് ഇതു സാധ്യമാക്കിയത്. കഴിവുകളുടെ അടിസ്ഥാനത്തിലുള്ള ഗെയിമുകളും സാധ്യതയുടെ അടിസ്ഥാനത്തിലുള്ള ഗെയിമുകളും വേര്‍തിരിക്കുക എന്ന ഈ മേഖലയിലെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ പരിഹരിക്കപ്പെട്ടത്.

നിയമസാധുതയുള്ള, കഴിവുകളുടെ അടിസ്ഥാനത്തിലുള്ള ഗെയിമിങ് സംവിധാനങ്ങളും അനധികൃത ചൂതാട്ട സംവിധാനങ്ങളും തരംതിരിച്ചു കണ്ടു തിരിച്ചറിയാനും അപകട സാധ്യതകളില്‍ നിന്ന് സംരക്ഷിതരാകാനും ഈ സര്‍ട്ടിഫിക്കേഷന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. കഴിവുകളുടെ മുന്‍തൂക്കം സംബന്ധിച്ച സുപ്രീം കോടതിയുടെ പരിശോധന അടിസ്ഥാനമാക്കി സുതാര്യതയും ഉത്തരവാദിത്തമുള്ള ഗെയിമിങ് സംവിധാനവും ഉയര്‍ത്തിപ്പിടിക്കുക കൂടിയാണിതിലൂടെ ചെയ്യുന്നത്.

ആര്‍ട്ടൂണ്‍, ആപ്പ്ഓണ്‍, ചെന്നൈ ഗെയിംസ്, ഹാഷ് ബൈറ്റ്, മാക്സ് പ്ലേ, സ്മാഷ് ഹെഡ്, വിന്‍സോ, പ്ലേ ബൈറ്റ്സ് എന്നിവയുള്‍പ്പെടെ 50-ലധികം മുന്‍നിര സ്റ്റുഡിയോകള്‍ വികസിപ്പിച്ചെടുത്ത ഗെയിമുകള്‍, ആര്‍ക്കേഡ് ഗെയിമുകള്‍, സ്പോര്‍ട്സ് സിമുലേഷനുകള്‍, പസിലുകള്‍, കാര്‍ഡ് ഗെയിമുകള്‍, ബോര്‍ഡ് ഗെയിമുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഭാഗങ്ങള്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവയില്‍ ഉള്‍പ്പെടുന്നു. ഈ സര്‍ട്ടിഫിക്കേഷന്‍ ഡെവലപ്പര്‍മാരുടെ കഴിവുകളെ അംഗീകരിക്കുക മാത്രമല്ല, വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമുകളെ കൂടുതല്‍ ജനപ്രിയമാക്കുകയും ചെയ്യും.

കളിക്കാരുടെ പെരുമാറ്റം, നൈപുണ്യ സ്ഥിരത, തന്ത്രപരമായ തീരുമാനമെടുക്കല്‍, സ്ഥിതിവിവരക്കണക്ക് വിശകലനങ്ങള്‍ എന്നിവ പരിശോധിക്കുന്ന ഒരു ബഹുമുഖ വിലയിരുത്തലാണ് ഐഇഐസിയുടെ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയില്‍ ഉപയോഗിക്കുന്നത്. ഗെയിമിംഗും ചൂതാട്ടവും തമ്മിലുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിലൂടെ, 400% ജിഎസ്ടി വര്‍ദ്ധനവ് പോലുള്ള നിയമപരമായ ഗെയിമിംഗ് ബിസിനസുകളുടെ വ്യവസായ വളര്‍ച്ചയെ തടസ്സപ്പെടുത്തിയ നിയന്ത്രണ അവ്യക്തതകള്‍ പരിഹരിക്കാനുള്ള വഴികളും തുറക്കപ്പെടുന്നു.

നിലവില്‍ 14% സംയോജിത വാര്‍ഷിക വളര്‍ച്ചയും 3.1 ബില്യണ്‍ ഡോളര്‍ മൂല്യവുമുള്ള ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായം 2028 ആകുമ്പോഴേക്കും ആറു ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിയന്ത്രണ വ്യക്തതയും സര്‍ട്ടിഫിക്കേഷന്‍ പോലുള്ള സാധ്യതകളും പ്രയോജനപ്പെടുത്തി 2034 ആകുമ്പോഴേക്കും ഇന്ത്യ ആഗോള വിപണിയില്‍ 20 ശതമാനവും 60 ബില്യണ്‍ ഡോളറിന്‍റെ അവസരങ്ങളും നേടിയെടുക്കാന്‍ കഴിയും. ഈ വളര്‍ച്ചയിലുടെ 20 മടങ്ങ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഗെയിമിംഗില്‍ ഇന്ത്യയെ ആഗോള മുന്‍നിരക്കാരാക്കാനും കഴിയും.

ഐഇഐസിയുടെ ഈ നിര്‍ണായകമായ നീക്കം അഭിനന്ദനീയമാണെന്ന് ആര്‍ട്ടൂണ്‍ സഹ സ്ഥാപകന്‍ നരേഷ് ഖോഖനേഷിയ പറഞ്ഞു. ഒരു ഗെയിം ഡെവലപര്‍ എന്ന നിലയില്‍ അതു വ്യാപകമാക്കാനും പ്ലെയര്‍മാരിലേക്ക് ആഴത്തില്‍ അനുഭവങ്ങള്‍ പ്രതിഫലിപ്പിക്കുവാനും ശ്രമിക്കുകയാണ്. ഈ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ പുതിയ ഉല്‍പന്നങ്ങള്‍ തുടക്കത്തില്‍ തന്നെ പരീക്ഷിക്കാന്‍ മാത്രമല്ല ചെലവു കുറഞ്ഞ രീതിയില്‍ ഗെയിമിങിലെ കഴിവുകളുടെ വികസനം സാധ്യമാക്കാനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച രീതിയില്‍ നേരത്തെ തന്നെ ഇത്തരം നീക്കം വരേണ്ടിയിരുന്നു എന്ന് ചെന്നൈ ഗെയിംസ് സഹ സ്ഥാപകന്‍ മോഹന്‍ ദോസ് പറഞ്ഞു. കഴിവുകള്‍ പരീക്ഷിക്കുന്ന രീതികള്‍ ഇതിനകം തന്നെ ലോക വ്യാപകമായി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിലും ഇതു സ്വീകരിക്കേണ്ട വേളയാണിത്. ഇതിലൂടെ കഴിവകളുടെ അടിസ്ഥാനത്തിലുള്ള ഗെയിമുകളെ തരംതിരിച്ചു കാട്ടാനും വെറും സാധ്യതകള്‍ക്കപ്പുറമുള്ള കഴിവുകളെ മനസിലാക്കാനും സാധിക്കും. കഴിവുകളുടെ അടിസ്ഥാനത്തിലുള്ള ഗെയിമുകളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഐഇഐസിയുടെ ഈ നീക്കം സഹായിക്കുമെന്നും ഇവിടെ കൂടുതല്‍ മല്‍സരാധിഷ്ഠിതമാക്കാനും ഇതു സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഗെയിമുകളില്‍ കഴിവുകള്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ വിലയിരുത്താനുള്ള വിവിധ തലങ്ങളിലായുള്ള വിശകലന സംവിധാനത്തിന് വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരുടെ പാനല്‍ രൂപം നല്‍കിയിട്ടുണ്ട്. സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിശകലനം, കളിക്കാരുടെ സ്വഭാവ രീതികള്‍, കാലങ്ങളായി കഴിവുകളുടെ പ്രയോജനപ്പെടുത്തലിലുള്ള സ്ഥിരത, തന്ത്രപരമായ തീരുമാനങ്ങള്‍ക്ക് ഗെയിമിങിന്‍റെ ഫലത്തിലുള്ള സ്വാധീനം തുടങ്ങിയവ ഈ രീതിയില്‍ പ്രയോജനപ്പെടുത്തുന്നു. 100 ദശലക്ഷത്തിലേറെ ഉപഭോക്താക്കളുടെ സ്വഭാവ രീതികള്‍ വിശകലനം ചെയ്യുകയും ബന്ധപ്പെട്ട മറ്റു ഘടകങ്ങള്‍ പരിശോധിക്കുകയും ചെയ്താണ് ഈ നീക്കം നടത്തിയത്. ഓണ്‍ലൈന്‍ ഗെയിമിങ് മേഖലയില്‍ നിയന്ത്രണങ്ങള്‍ പാലിക്കുകയും നിയന്ത്രണ സംബന്ധിയായ വെല്ലുവിളികള്‍ പരിഹരിക്കുകയും ചെയ്യാനുള്ള സാധ്യതയാണ് ഈ നീക്കത്തിലൂടെ ലഭിക്കുന്നത്. ഈ പാനലിലെ വിദഗ്ദ്ധര്‍ ഐഇഐസിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചാണ് സര്‍ട്ടിഫിക്കേഷനായുള്ള നീക്കങ്ങള്‍ നടത്തിയത്. തങ്ങളുടെ ഗെയിമുകള്‍ പരിശോധിക്കാനും സര്‍ട്ടിഫൈ ചെയ്യാനും തയ്യാറുള്ള കൂടുതല്‍ ഗെയിം ഡെവലപര്‍മാരെ ഇതില്‍ ഉള്‍പ്പെടുത്തും.

വ്യവസായ മേഖലയുടെ കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്കുള്ള വഴി തുറക്കുന്നതിന് ഈ മാതൃക സഹായകമാകും. നിയന്ത്രണങ്ങള്‍ സംബന്ധിച്ച വ്യക്തത കൂടുതല്‍ വിദേശ പ്രത്യക്ഷ നിക്ഷേപത്തിനും പൊതു വിപണിയില്‍ നിന്നുള്ള നീക്കങ്ങള്‍ക്കും ഗെയിം ഡിസൈനിങില്‍ പുതുമകള്‍ എത്തിക്കാനും ബൗദ്ധിക സ്വത്തുക്കളുടെ സൃഷ്ടിക്കും വഴിയൊരുക്കും. സര്‍ക്കാര്‍ ഈ ചട്ടക്കൂട് അംഗീകരിക്കുന്നതും എംപാനല്‍ ചെയ്ത സ്ഥാപനങ്ങളിലുടെ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതും ഉപഭോക്താക്കളെ സംരക്ഷിക്കുക മാത്രമല്ല പുതിയ നിയന്ത്രണങ്ങളുടെ സാഹചര്യത്തിനു വഴിയൊരുക്കുകയും ചെയ്യും. പ്രാദേശിക വിപണിയില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും. ആഗോള കഴിവുകളഉടെ ഏറ്റെടുക്കലിനും ഉയര്‍ന്ന ഉല്‍പാദന ക്ഷമതയുള്ള തൊഴിലുകള്‍ ലഭ്യമാക്കുന്നതിനും ഇതു സഹായകമാകുകയും ചെയ്യും. ഇത്തരം നീക്കങ്ങള്‍ പ്രയോജനപ്പെടുത്തുക വഴി ഇന്ത്യന്‍ ഗെയിമിങ് മേഖലയ്ക്ക് രാജ്യത്തിന്‍റെ ഡിജിറ്റല്‍ സമ്പദ്ഘടനയെ 2030-ഓടെ ഒരു ട്രില്യണ്‍ ഡോളറിലെത്തിക്കാനുള്ള നീക്കത്തിനു പിന്തുണ നല്‍കാനുമാകും.

ഗെയിമിങും ചൂതാട്ടവും ചേര്‍ന്നുണ്ടാക്കുന്ന ആശയക്കുഴപ്പം ഗൗരവമായ ആശങ്കകളാണ് സൃഷ്ടിക്കുന്നതെന്ന് ഐഇഐസി വക്താവ് അഭിഷേക് മല്‍ഹോത്ര പറഞ്ഞു. കഴിവുകളുടെ അടിസ്ഥാനത്തിലുള്ള ഗെയിമുകളേയും സാധ്യതകളുടെ അടിസ്ഥാനത്തിലുള്ള ഗെയിമുകളേയും വേര്‍തിരിക്കുന്നതിനുള്ള വിശ്വസനീയമായ മാതൃക സ്ഥാപിക്കുകയും ഈ മേഖലയുടെ വികസനത്തിനായുള്ള മാര്‍ഗം തുറന്നു കൊടുക്കുകയും ഈ രണ്ടു മേഖലകളും തമ്മില്‍ കൂട്ടിക്കുഴയുന്നത് ഒഴിവാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യം. ഉപഭോക്താക്കളേയും ദേശീയ താല്‍പര്യത്തേയും സംരക്ഷിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണിത്. ഈ മേഖലയിലെ പുതുമകളും ഉപഭോക്തൃ സംരക്ഷണവും പ്രോല്‍സാഹിപ്പിക്കുന്നവര്‍ എന്ന നിലയില്‍ ഈ ലക്ഷ്യവുമായുള്ള ഒരു പരിഹാരം അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ട്. ഈ സര്‍ട്ടിഫിക്കേഷനെ സ്വയം ഡിക്ലറേഷന്‍ നടത്തുന്ന പ്രക്രിയയുമായി സംയോജിപ്പിച്ച് പുറമെ നിന്നുള്ള വിലയിരുത്തലിനെ ആശ്രയിക്കുന്നതു കുറക്കുകയും വ്യവസ്ഥകള്‍ പാലിക്കുന്നതിനെ ഒരേ തലത്തിലേക്കു കൊണ്ടു വരികയും ലളിതമായി ബിസനസ് മുന്നോട്ടു കൊണ്ടുപോകാന്‍ വഴിയൊരുക്കുകയും അതോടൊപ്പം പുതുമകള്‍ പ്രോല്‍സാഹിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.