ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നെന്നും എന്നാൽ അതിനുമുന്‍പ് ഇന്ത്യ പാക്കിസ്ഥാനിൽ മിസൈലുകൾ ആക്രമണം നടത്തിയെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. അസർബൈജാനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഷഹബാസ് ഷെരീഫ് ഇന്ത്യൻ ആക്രമണം വീണ്ടും സ്ഥിരീകരിച്ചത്. ‘
പുലര്‍ച്ചെ നാലരയോടെ പ്രാര്‍ഥനയ്ക്കുശേഷം ഇന്ത്യയ്ക്ക് നേരെ ആക്രമണം നടത്താനായിരുന്നു തീരുമാനം. പക്ഷേ മേയ് ഒന്‍പതിനും പത്തിനും ഇടയിൽ രാത്രിയില്‍ ഇന്ത്യ ആക്രമണം നടത്തിയതിനാല്‍ തങ്ങളുടെ പദ്ധതി നടപ്പായില്ലെന്നും പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു. റാവല്‍പിണ്ടി ഉള്‍പ്പെടെ പാകിസ്താനിലെ ഒട്ടേറെ പ്രവിശ്യകളില്‍ ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലാക്രമണം ഉണ്ടായതായും ഷഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇസ്‌ലാമാബാദിൽ നടത്തിയ പ്രസംഗത്തിലും ഇന്ത്യയുടെ തിരിച്ചടി ഷഹബാസ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ മിസൈലാക്രമണം നടത്തിയത് സൈനിക മേധാവി അസിം മുനീർ പുലർച്ചെ രണ്ടരയോടെ തന്നെ വിളിച്ചറിയിച്ചെന്നായിരുന്നു ഷഹബാസിന്റെ പ്രതികരണം. നൂർ ഖാൻ വ്യോമതാവളത്തിലുൾപ്പെടെ ഇന്ത്യ ആക്രമണം നടത്തിയെന്നും ഷഹബാസ് സമ്മതിച്ചിരുന്നു.