നിന്ന് പോയ മുന്നണി കൊള്ളില്ലെന്ന് വീരവാദം മുഴക്കിയിട്ട് യുഡിഎഫിൽ കേറിപറ്റാൻ ശ്രമിച്ച നിലമ്പൂർ പൂയ്യാപ്പ്ളാ പി.വി. അൻവറിന് ഒടുവിൽ തിക്താനുഭവം. പിണറായിസവും മരുമോനിസവും മാത്രമാണ് ഇന്ന് പാർട്ടിയിലും മുന്നണിയിലുമെന്നായിരുന്നു അൻവറിന്റെ ആരോപണം. ഇപ്പോഴിതാ യുഡിഎഫ് നേതൃത്വവുമായി സ്വരചേർച്ച പ്രകടമായതോടെ താൻ യുഡിഎഫിലേക്കില്ലെന്ന് പ്രസ്താവിച്ച് അൻവർ രംഗത്ത്. ഇനി എന്നെ ഒരു രാഷ്ട്രീയ നേതാക്കളും വിളിക്കരുതെന്നും നിലമ്പൂരിൽ മത്സരിക്കില്ലെന്നും പി വി അൻവർ വ്യക്തമാക്കി. മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കൈയ്യില്‍ പണം ഇല്ലെന്നുമാണ് അൻവാറിന്റെ വാദം. കാരണം മഴ പെയ്തപ്പോൾ തണലായ കുടയെ ബാധ്യതയാക്കി മാറ്റുകയാണ് അൻവർ യഥാർഥ്യത്തിൽ ചെയ്തത്. എല്ലാ കാര്യത്തിലും ഒപ്പം നിന്ന പാർട്ടിയെയും നേതൃത്വത്തെയും പ്രവർത്തകരെയും തള്ളിപറഞ്ഞത് അൻവറിന് വിനയായത്. തണലു നഷ്ടപ്പെട്ട മനുഷ്യന്റെ അവസ്ഥയാണ്. ആളും ബഹളവും പണവും ഒന്നുമില്ലാതെയാണ് അൻവറിന്റെ പോരാട്ടമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
അൻവറിന്റെ വാക്കുകൾ….
താൻ യുഡിഎഫിലേക്ക് ഇല്ല. ഇനി എന്നെ ഒരു രാഷ്ട്രീയ നേതാക്കളും വിളിക്കരുത്, നിലമ്പൂരിൽ മത്സരിക്കില്ല, മത്സരിക്കാന്‍ കോടികള്‍ വേണം. കൈയ്യില്‍ പണം ഇല്ല. ചേലക്കരയില്‍ കോടികള്‍ ചെലവാക്കുന്നത് കണ്ടതാണ്. മരുമോന്റെയും പ്രതിപക്ഷ നേതാവിനെയും സംഘം വരും. ബുത്തുകളില്‍ ലക്ഷങ്ങള്‍ ആണ് ചെലവഴിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. സിപിഐഎമ്മുമായി ഇനി ബന്ധപ്പെടണമെങ്കില്‍ വേറെ തന്തയ്ക്ക് ജനിക്കണമെന്നും പി വി അൻവർ വ്യക്തമാക്കി.
താന്‍ യുഡിഎഫിലേക്ക് എത്തുന്നതിനെതിരെ മുന്നണിയിലെ തന്നെ ചില നേതാക്കള്‍ നിലകൊണ്ടുവെന്ന് പി വി അന്‍വര്‍ തുറന്നടിച്ചു. മുന്നണി പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. വ്യക്തത വന്നില്ല. കാത്തിരിക്കുകയാണ്. പിണറായിസത്തിനെതിരെ പോരാട്ടം നടത്തി ഇറങ്ങി വന്നയാളാണ് ഞാന്‍. എന്നെ സഹായിച്ച് ആ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചിലര്‍ അതിന് തയ്യാറായിട്ടില്ല’, എന്നായിരുന്നു പി വി അന്‍വര്‍ ആരോപിച്ചത്. നിലമ്പൂരില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് പി വി അന്‍വര്‍ മുന്നണി പ്രവേശനത്തില്‍ വ്യക്തത വരുത്തിയത്.
യുഡിഎഫിനൊപ്പം കൂട്ടണമെന്ന് ഒരിക്കല്‍ പോലും താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഒപ്പം വരണമെന്ന് ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയാണ് മുന്‍കൈ എടുത്തത്. അദ്ദേഹം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുന്നണി പ്രവേശനം നടന്നില്ല. ഒടുക്കം തനിക്ക് വേണ്ടി കാല്‍ പിടിക്കരുതെന്ന് അങ്ങോട്ട് പറയുകയായിരുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.
content highlight: P V Anwar