പി വി അൻവർ കെട്ടുപോയ ചൂട്ടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിങ്ങള്‍ എപ്പോഴും അന്‍വറിനെ കുറിച്ച് പറയല്ലേ. അത് കെട്ടുപോയൊരു ചൂട്ടുകെട്ടാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ല പോലെ അറിയാം അന്‍വറിനെ. പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്ന ചന്ദ്രപ്പന്‍ ഒരിക്കല്‍ പറഞ്ഞു – കമ്യൂണിസ്റ്റുകാര്‍ക്ക് കമ്പുകൊണ്ട് പോലും തൊടാന്‍ കൊള്ളാത്ത ആളാണ് അന്‍വറെന്ന്. ആ വാക്കുകള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു. നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത് എല്‍ഡിഎഫിന് നല്‍കുന്ന ആവേശം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഏറെ കാലമായി രാഷ്ട്രീയ പോരാട്ടം നടത്താന്‍ കാത്തിരിക്കുന്ന അണികള്‍ക്ക് ഇത് വമ്പിച്ച ഉത്തേജനമാണ്. ആ ആവേശം സിപിഐഎമ്മിന് മാത്രമല്ല സിപിഐക്കുമുണ്ട്. എല്‍ഡിഎഫിലെ ഓരോ പാര്‍ട്ടിക്കുമുണ്ട്. ഈ രാഷ്ട്രീയ പോരാട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും തൃപ്തരാണ്. രാഷ്ട്രീയ മത്സരമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. രാഷ്ട്രയമല്ലത്തത് ഒന്നും അവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഈ പ്രതിസന്ധിയും തമ്മിലടിയും എല്ലാമാണ് യുഡിഎഫ്. അതിന് ഏച്ചുകെട്ടിയാലും എല്ലാം പൊട്ടിത്തകരാം. യുഡിഎഫിനെ നയിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. അതിന്റെ അവസ്ഥ എന്താ? ഇവിടുത്തെ കാര്യം മാത്രമല്ല. അഖിലേന്ത്യാതലത്തിലെ അവസ്ഥയെന്താ? കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രണ്ട് വര്‍ക്കിങ് കമ്മറ്റി മെമ്പര്‍മാര്‍ പ്രത്യക്ഷമായി തന്നെ മോദിയെ പിന്താങ്ങുകയാണ്. ശശി തരൂരും സല്‍മാന്‍ ഖുര്‍ഷിതും. ഇന്ത്യയ്ക്കകത്ത് വച്ചും പുറത്ത് വച്ചും അവര്‍ പറയുന്നു എല്ലാ നിലകളിലും മോദിയാണ് ശരിയെന്ന്. കശ്മീര്‍ നയം പൂര്‍ണമായും ശരിയാണെന്ന്. മോദി മഹാനാണെന്ന് പറയുന്നു. ഇങ്ങനെ പറയുന്ന വര്‍ക്കിങ് കമ്മറ്റി മെമ്പര്‍മാര്‍ നയിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ട്ടിയുടെ അഖിലേന്ത്യതലത്തിലെ അവസ്ഥ അതാണെങ്കില്‍ ഇവിടുത്തെ അവസ്ഥ ഇങ്ങനെയാകാനേ പറ്റൂ. അതൊന്നും പരിഹരിക്കാനുള്ള യാതൊരു പോംവഴിയും കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസ് അതിന്റെ നയപരമായ, രാഷ്ട്രീയമായ വൈകല്യം മൂലം തകര്‍ച്ചയിലേക്ക് അനുനിമിഷം നീങ്ങുന്ന കാഴ്ച നാം കാണുകയാണ്. നിലമ്പൂര്‍ ആ പതനത്തിന്റെ ആക്കം കൂട്ടാന്‍ പോവുകയാണെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.