എം സ്വരാജ് നിലമ്പൂരിലെ കരുത്തനായ സ്ഥാനാർത്ഥിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നിലമ്പൂരിൽ ഞങ്ങൾ രാഷ്ട്രീയം പറയുമെന്നും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഉയർത്തി കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാത വികസനം തടസപ്പെടുത്താൻ ഇടപ്പെട്ടവരാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്. നിതിൻ ഗഡ്കരി തന്നെ മാതൃകാ പരം എന്ന് പറഞ്ഞതാണ് ദേശീയപാത പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ജൂൺ നാലിന് NH വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പം നിതിൻ ഗഡ്കരിയെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ എല്ലാ വിഷയവും ചർച്ച ചെയ്യും. സ്വരാജ് പ്രളയ സമയത്ത് വന്നിട്ടുണ്ട്. പ്രിയങ്കാ ഗാന്ധി മുഴുവൻ സമയം ഉണ്ടായിട്ടാണോ ജയിച്ചതെന്നും ഇതെല്ലാം ബാലിശമായ വാദമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസന പദ്ധതി നടക്കില്ല എന്ന് പറഞ്ഞത് കെ സി വേണുഗോപാലിൻ്റെ പാർട്ടിയാണ്. നിശ്ചയദാർഢ്യത്തെ തുടർന്നാണ് ദേശീയ പാത യാഥാർത്ഥ്യമായത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.