നിലമ്പൂരിൽ മത്സരിക്കില്ലെന്ന പി വി അൻവറിന്റെ തീരുമാനം നല്ലതാണെന്ന് കെ മുരളീധരൻ. ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും യുഡിഎഫിന് നിലമ്പൂരില്‍ ജയിച്ചേ പറ്റൂ. അതിനായി മുമ്പോട്ട് നീങ്ങുകയാണ്. ഒരു ഭാഗത്ത് സിപിഎം-ബിജെപി ബന്ധം നിലനില്‍ക്കുന്നു. കൂടാതെ പിണറായി സര്‍ക്കാരിന്റെ ഒമ്പതു വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടേണ്ട സമയത്ത് ഒരു വ്യക്തിയില്‍ കെട്ടിത്തിരിയുന്നത് ശരിയാവില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു.
. പിണറായിസത്തിനെതിരെ പോരാടുന്ന അൻവർ യുഡിഎഫിനൊപ്പം സഹകരിക്കണം. ആരും അൻവറിന് മുന്നിൽ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അൻവറിന് എപ്പോൾവേണമെങ്കിലും പുനഃപരിശോധിക്കാം. യു ഡി എഫ് സ്ഥാനാർത്ഥിയെ അംഗീകരിച്ചുകൊണ്ട് കടന്നുവരാം. തൃണമൂൽ പാർട്ടിയുമായി വരുന്നതുകൊണ്ട് അൻവറിനെ സ്ഥിരാംഗമാക്കി മാറ്റാൻ പ്രയാസമാണ്. ഇത്രയും വിട്ടുവീഴ്ച ചെയ്തിട്ടും യുഡിഎഫിനെ വിമർശിക്കുന്നതിൽ അർത്ഥമെന്താണ് മനസ്സിലാകുന്നില്ല. പ്രതിപക്ഷ നേതാവ് മാത്രമല്ല അൻവറിൻ്റെ കാര്യത്തിൽ തീരുമാനം എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.