India

തിരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടര്‍മാരുടെ സൗകര്യവും മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ 21 സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇ.സി.ഐ

വോട്ടര്‍മാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കാര്യക്ഷമമാക്കുന്നതിനുമുള്ള സുപ്രധാന ശ്രമത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ (ഇസിഐ) കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ 21 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. നടപടിക്രമ പരിഷ്‌കാരങ്ങള്‍, കപ്പാസിറ്റേഷന്‍ പ്രോഗ്രാമുകള്‍, താല്‍പ്പര്യമുള്ള കക്ഷികളുടെ പങ്കാളിത്തം എന്നിവ ഈ നടപടികളില്‍ ഉള്‍പ്പെടുന്നു. 26ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ ആദ്യ 100 ദിവസങ്ങള്‍ പ്രായോഗികവും സജീവവുമായ നടപടികളിലൂടെ സജീവമായിരുന്നു. 2025 മാര്‍ച്ചില്‍ നടന്ന ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ (സിഇഒ) കോണ്‍ഫറന്‍സില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരുടെ സാന്നിധ്യത്തിലാണ് പുനരുജ്ജീവിപ്പിച്ച ഇസിഐയുടെ കാഴ്ചപ്പാട് സിഇസി അനാവരണം ചെയ്തത്.

വോട്ടര്‍മാരുടെ സൗകര്യാര്‍ത്ഥം, ഒരു പോളിംഗ് സ്‌റ്റേഷനില്‍ പരമാവധി വോട്ടര്‍മാരുടെ എണ്ണം 1,500 ല്‍ നിന്ന് 1,200 ആയി ഇസിഐ പരിഷ്‌കരിച്ചു. ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ അധിക പോളിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. ഒരു വോട്ടര്‍ക്കും വോട്ടുചെയ്യാന്‍ രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കേണ്ടതില്ലെന്ന് ഉറപ്പാക്കാനാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. വോട്ടര്‍മാര്‍ക്കായുള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനുകള്‍ കൂടുതല്‍ വ്യക്തതയ്ക്കായി പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. വോട്ടര്‍ പട്ടികയിലെ സീരിയല്‍ നമ്പറുകള്‍, ഭാഗം എന്നിവ വോട്ടര്‍മാര്‍ക്ക് വ്യക്തമായി മനസ്സിലാക്കുന്നതിന് പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഓരോ പോളിംഗ് സ്‌റ്റേഷന്റെയും പ്രവേശന കവാടത്തില്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൌകര്യം സ്ഥാപിക്കും. സ്ഥാനാര്‍ത്ഥികള്‍ സ്ഥാപിച്ച ബൂത്തുകള്‍ പോളിംഗ് സ്‌റ്റേഷനുകളുടെ 200 മീറ്ററിന് പകരം പോളിംഗ് സ്‌റ്റേഷന്റെ പ്രവേശന കവാടത്തില്‍ നിന്ന് 100 മീറ്ററിന് അപ്പുറം അനുവദിക്കും.

ലളിതമായ ഒരു ഉപയോക്തൃ ഇന്റര്‍ഫേസ് സുഗമമാക്കുന്നതിന്, നിലവിലുള്ള 40ലധികം ആപ്ലിക്കേഷനുകള്‍/വെബ്‌സൈറ്റുകള്‍ക്ക് പകരം താല്‍പ്പര്യമുള്ള എല്ലാ കക്ഷികള്‍ക്കും എല്ലാ സേവനങ്ങളും ഒരൊറ്റ പോയിന്റില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ ഇന്റഗ്രേറ്റഡ് കണ്‍ട്രോള്‍ പാനല്‍ ECINET വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇസിഐഎന്‍ഇടിയുടെ ചില മൊഡ്യൂളുകള്‍ നിലവിലെ ഉപ തിരഞ്ഞെടുപ്പുകളില്‍ ലഭ്യമാകും. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയമാകുമ്പോള്‍ ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും ഉപയോഗിക്കാന്‍ സഹകമായ വിധം ഡാഷ് ബോര്‍ഡ് സജ്ജമാകും.

രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള മരണ വിവരം രേഖപ്പെടുത്തിയ രജിസ്ട്രിയിലെ ഡാറ്റയുടെ നേരിട്ടുള്ള സംയോജനം വഴി, വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട മരണപ്പെട്ട വോട്ടര്‍മാരുടെ വിവരം പരിശോധിച്ചുറപ്പിച്ചു നീക്കം ചെയ്യാന്‍ ഇസിഐ മദപ്പാടി ആരംഭിച്ചു. ഫീല്‍ഡ് ലെവലിലെ പരിശോധനയ്ക്ക് ശേഷം അപ്‌ഡേറ്റുകള്‍ നടത്തുന്നതിനൊപ്പം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി. എല്‍. ഒ) പരിശോധനയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നത് തുടരും. 1950ലെ ജന പ്രാതിനിധ്യ നിയമം അനുശാസിക്കുന്ന പ്രകാരം ഒരു ഉപ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ആദ്യമായി സ്വീകരിക്കപ്പെട്ട നടപടിയാണ് ഇത്.