News

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളികളെ തിരത്ത് എത്തിച്ചു; രക്ഷകരായത് തമിഴ്‌നാട്ടില്‍ നിന്നുളള മത്സ്യതൊഴിലാളികള്‍

വിഴിഞ്ഞം തീരത്ത് നിന്ന് കടലില്‍ പോയി കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്തി. 8 മത്സ്യതൊഴിലാളികളെയാണ് കണ്ടെത്തിയത്. തമിഴ്‌നാട് തീരത്ത് വെച്ചാണ് കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നുളള മത്സ്യതൊഴിലാളികലുടെ ബോട്ടാണ് ഇവരെ കണ്ടെത്തിയത്. ബോട്ട് മറിഞ്ഞ് അതില്‍ മത്സ്യതൊഴിലാളികള്‍ തൂങ്ങി കിടക്കുകയായിരുന്ന ഇവരെ തമിഴ്‌നാട്ടില്‍ നിന്നുളള മത്സ്യതൊഴിലാളികള്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറി. രണ്ട് ബോട്ടുകളാണ് വ്യാഴാഴ്ച മത്സ്യബന്ധനത്തിനായി വിഴിഞ്ഞം തീരത്ത് നിന്ന് പോയത്. ഇതില്‍ ഒരു ബോട്ടിലുളളവരെ കന്യാകുമാരി കുളച്ചല്‍ ഭാഗത്ത് നിന്ന് കണ്ടെത്തി.

വ്യാഴാഴ്ച ഉച്ചയ്ക്ക് കടലില്‍ പോയ ഇവര്‍ വെളളിയാഴ്ച രാവിലെ തിരിച്ചേത്തണ്ടതായിരുന്നു. എന്നാല്‍ ബോട്ടില്‍ ഡീസല്‍ തീര്‍ന്ന് ഇവര്‍ കടലില്‍ കുടുങ്ങി. കടലില്‍ അന്ന് ശക്തമായ കാറ്റാണ് അനുഭവപ്പെട്ടതെന്ന് കടലില്‍ പോയിട്ട് തിരിച്ചെത്തിയവര്‍ പറഞ്ഞിരുന്നു. കാണാതായവരുടെ ഫേണുകളും സ്വിച്ച് ഓഫായിരുന്നു. മൂന്ന് ദിവസത്തെ തിരച്ചിലിനിടെയാണ് രാവിലെ സഹായമാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ ഫോണില്‍ കരയിലുള്ളവരെ ബന്ധപ്പെട്ടത്. കാണാതായ മത്സ്യതൊഴിലാളികള്‍ കന്യാകുമാരി ഭാഗത്തുണ്ടെന്ന് ബോട്ടുടമ റോബിന്‍സണ്‍ ആണ് കരയില്‍ വിളിച്ച് അറിയിച്ചത്.

ബോട്ടിലുള്ള റോബിന്‍സണ്‍, ഡേവിഡ്സണ്‍, ദാസന്‍, യേശുദാസന്‍ എന്നിവരെ വിഴിഞ്ഞത്തെത്തിച്ചു. ഫാത്തിമമാതാ ബോട്ടിലെ നാല് മത്സ്യത്തൊഴിലാളികളെ തമിഴ്‌നാട് തീരത്തെത്തിച്ചു. നിലവില്‍ കടലില്‍ കാണാതായ മുഴവന്‍ ആളുകളെയും കരക്കെത്തിച്ചു. ഇവരുടെ ആരോഗ്യനിലയില്‍ പേടിക്കാനില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്.