മലയാള സിനിമയെ ശുദ്ധികരിക്കുമെന്ന് കരുതിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പക്ഷെ വെറും കടലാസ് പേപ്പറായി മറുന്ന ലക്ഷണമാണ് ഇപ്പോൾ കാണുന്നത്. സിനിമ മേഖലയെമാത്രമല്ല കേരളത്തെ തന്നെ പിടിച്ച് കുലിക്കിയ റിപ്പോർട്ടായിരുന്നു ഹേമ കമ്മീഷൻ റിപ്പോർട്ട്. റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങൾക്കിപ്പുറമാണ്അതിലെ വിവരങ്ങള്‍ പുറത്തുവന്നത്. പിന്നീട് ഏറെ ചർച്ച ചെയ്യപ്പെടുകയും ഗുരുതര ആരോപണങ്ങളുമായി നിരവധി പേരായിരുന്നു രംഗത്തെത്തിയത്.റിപ്പോർട്ടിലെ ചില മൊഴികള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെ ചിലര്‍ കോടതി കയറുകയും ചെയ്തു.പരാതികള്‍ കൂടിയതോടെയാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്.
എന്നാൽ എല്ലാ ബഹളങ്ങളും അവസാനിക്കുകയാണ്.സിനിമാ മേഖലയിലെ വനിതകള്‍ക്കു നേരെയണ്ടായ ചൂഷണങ്ങള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണ സംഘം.
ദുരനുഭവങ്ങള്‍ നേരിട്ട ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 35 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്. എന്നാല്‍ കേസുമായി മുന്നോട്ട് പോകാനും തുടര്‍നടപടികള്‍ക്ക് താല്‍പ്പര്യമില്ലെന്നുമുള്ള നിലപാടാണ് മൊഴി നല്കിയവര് അന്വേഷണ സംഘത്തെ അറിയിച്ചത്.
പോലീസ് സംഘം നല്കിയ നോട്ടീസിന് പലരും മറുപടിയും നല്‍കിയില്ല. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് മൊഴി നല്കിയവര് വ്യക്തമാക്കിയതോടെ കേസുകള്‍ അവസാനിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ 21 കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. 14 കേസുകള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ മാസം തന്നെ 14 കേസുകളും അവസാനിപ്പിച്ച് കൊണ്ട് കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കും.
നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തിലാണ് ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയെ നിയോഗിച്ചത്. ഹേമ കമ്മീഷന് മുന്‍പാകെയാണ് പല ചലച്ചിത്ര പ്രവര്‍ത്തകരും പുരുഷന്മാരായ നടന്മാര്ക്കെതിരെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെയും മൊഴി നല്‍കിയത്.ഹേമ ക്കമ്മിറ്റിയ്ക്ക് ശേഷം പല മൊഴികളും വാർത്തയായതോടെ മലയാള താര സംഘടനയും പ്രതിസന്ധിയിലായിരുന്നു. നാണക്കേട് മറക്കാൻ ജനറൽ ബോഡി തന്നെ പിരിച്ച് വിട്ടിരുന്നു. പിന്നീട് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹൻലാൽ ഒഴിയുകയായിരുന്നു.
എന്നാൽ കേസുകൾ അവസാനിപ്പിച്ച വാർത്തയോടൊപ്പം തന്നെ മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന വാർത്തയും വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27 നാണ് അമ്മയില്‍ കൂട്ടരാജി നടന്നത്. പ്രസിഡന്‍റ് സ്ഥാനത്തുള്ള മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലെ അഭിനേതാക്കളില്‍ നിന്ന് ഉണ്ടായ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ഭരണസമിതിയിലെ കൂട്ടരാജി. അതിക്രമ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെയാണ് കൂട്ടരാജിയിലേക്കെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ മാത്രമല്ലെന്നും സിനിമാ രംഗം ആകെയാണെന്നും വിഷയത്തില്‍ മോഹൻലാൽ പിന്നീട് പ്രതികരിച്ചിരുന്നു. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ചോദ്യ ശരങ്ങൾ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും അന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഇപ്പോൾ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന് ആവശ്യപ്പെട്ടത് സംഘടനയുടെ അഡ്ഹോക് കമ്മിറ്റി തന്നെയാണ്. മെയ് 31 ന് നടന്ന അഡ്ഹോക് കമ്മിറ്റിയുടെ അവസാന യോഗത്തിലാണ് മറ്റ് അംഗങ്ങള്‍ തങ്ങളുടെ പൊതുതാല്‍പര്യം മോഹന്‍ലാലിന് മുന്നില്‍ അവതരിപ്പിച്ചത്. ഈ മാസം 22-ാം തീയതിയാണ് സംഘടനയുടെ അടുത്ത ജനറല്‍ ബോഡി യോഗം. ഈ യോഗത്തില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങള്‍ ഉണ്ടാവും. മറ്റ് പദവികളിലേക്കുള്ള ഭാരവാഹികളെയും ജനറല്‍ ബോഡിയില്‍ തീരുമാനിക്കും. അമ്മ സംഘടനയുടെ ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റിക്ക് മൂന്ന് വര്‍ഷം വരെ തുടരാം. എന്നാല്‍ ജനറല്‍ ബോഡിയുടെ തീരുമാനപ്രകാരം അഡ്ഹോക് കമ്മിറ്റിയെ സ്ഥിരം കമ്മിറ്റിയായും നിശ്ചയിക്കാം.
ഹേമക്കമ്മിറ്റിയിൽ ചൂണ്ടി കാണിച്ച പല പ്രശ്നങ്ങളുടേയും കാര്യത്തിൽ ഇന്നും തീരുമാനമായിട്ടില്ലെങ്കിലും ധാർമ്മിക ഉത്തരവാധിത്തം ഏറ്റെടുത്ത് രാജിവെച്ചവർ തിരികെ തലപ്പത്ത് വരികയാണ്. ഇത് മറ്റു പല കമ്മീഷനും സംഭവിച്ചത് പോലെ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടും വെറുമൊരു കടലാസ് തുണ്ടായി മാറുകയാണ്. സിനിമാ മേഖലയിലെ ലഹരി ഉപയോഗം അടക്കം ചർച്ചയായിട്ടും ഒരു പുനർചിന്തയ്ക്ക് മലയാള സിനിമ തയ്യാറാകുന്നില്ലെന്നത് ഖേദകരമാണ്