കേന്ദ്ര റെയിൽവേ മന്ത്രിയുമായുള്ള കുടിക്കാഴ്ചയിൽ കെ റയിൽ ചർച്ചയായില്ല എന്ന് മന്ത്രി വി അബ്ദുറഹിമാൻ. ചർച്ച ചെയ്തത് അങ്കമാലി ശബരി പാതയെ കുറിച്ചെന്നും മന്ത്രി വ്യക്തമാക്കി. അങ്കമാലി ശബരി റെയിൽവേ പാത ജൂലൈയോടെ ഭൂമി ഏറ്റെടുക്കൽ ആരംഭിക്കും. അങ്കമാലി ശബരി റെയിൽവേ പാത യാഥാർഥ്യമാകും. കേന്ദ്ര വിദഗ്ധസംഘം ഇതിനായി കേരളത്തിൽ എത്തും.കേരളത്തിലെ റെയിൽവേയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ചയായത്.കേരളത്തെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ളത് അങ്കമാലി ശബരി റെയിൽവേ പദ്ധതിയാണ്. മൂന്നും നാലും പാതകൾ നിർമ്മിക്കുന്നത് വേഗത്തിലാക്കും.സിൽവർ ലൈനുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചർച്ചകൾ ഒന്നും ആയിട്ടില്ല എന്നും മന്ത്രി പറഞ്ഞു.
സെമിഹൈ സ്പീഡ് റയിൽ പദ്ധതി പരിഗണനയിൽ. ഇ.ശ്രീധരൻ നൽകിയ കത്ത് കേന്ദ്ര റയിൽവേ മന്ത്രാലയം പരിശോധിക്കുന്നു. ഇ.ശ്രീധരൻ ഡൽഹിയിലെത്തി റെയിൽവേ മന്ത്രിയെ കാണും. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനവുമായി സംസാരിക്കുക.
STORY HIGHLIGHT: e-sreedharan-semi-highspeed-project-central-govt