നിലമ്പൂരിൽ മത്സരിക്കുന്നില്ലെന്ന് ആദ്യം പറഞ്ഞ ബിജെപിയും ഇപ്പോൾ മണ്ഡലത്തിൽ പ്രചരണവുമായി സജീവമാണ്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഞെട്ടലോടെയാണ് മലപ്പുറത്തെയും കേരളത്തിലെയും ബിജെപി പ്രവർത്തകർ കേട്ടത്.
കേരള കോണ്‍ഗ്രസ് മുന്‍ നേതാവായ മോഹൻ ജോർജാണ് ബിജെപി സ്ഥാനാർഥി. കെസിഎമ്മിലൂടെ വളർന്നു വന്ന മോഹൻ മണ്ഡലത്തിലെ ക്രെെസ്തവ വിഭാഗത്തിലെ പ്രബലരായ മാർത്തോമ്മാ സഭാംഗമാണ്. പ്രത്യേകിച്ച് ചുങ്കത്തറ മാർത്തോമ്മാ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ സഭയുടേതാണ്. മണ്ഡലത്തിൽ പറയത്തക്ക സ്വാധീനവും മാർത്തോമ്മാ സഭയ്ക്കുണ്ട് എന്നുള്ളതാണ് യാഥാർഥ്യം.
നിലവിൽ നിലമ്പൂർ കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ് മോഹൻ ജോർജ്. മാർത്തോമ്മാ സഭയുടെ പരമോന്നത ബോഡിയായ സഭാ കൗൺസിലംഗമായി പ്രവർത്തച്ച ഇദ്ദേഹം ചുങ്കത്തറ മാർത്തോമ്മാ ഇടവകയുടെ വൈസ് പ്രസിഡൻ്റ് കൂടിയാണ് നിലവിൽ. കുന്നംകുളം- മലബാർ ഭദ്രാസന കൗൺസിലഗമായ ഇദ്ദേഹത്തിന് സഭാ സ്ഥാനീയരുമായി അടുത്ത ബന്ധമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻപ് LDF സ്ഥാനാർഥിയായ മത്സരിച്ച് സാക്ഷാൽ ആര്യാടനെ വിറപ്പിച്ച തോമസ് മാത്യുവും മാർത്തോമ്മാ സഭാംഗമായിരുന്നു. അദ്ദേഹമാണ് മോഹൻ ജോർജിനെ സ്ഥാനാർതിയാക്കി നിർത്തുന്നതിൽ നിർണായക പങ്കു വഹിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. തെരഞ്ഞെടുപ്പ് അടുത്തു വന്ന സാഹചര്യത്തിലെ മണ്ഡലത്തിലെ ക്രൈസ്തവ മതമേലധ്യക്ഷൻമാരുമായും മോഹൻ ജോർജ് കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
മോദിയുടെ പേര് പറഞ്ഞാൽ തന്നെ തനിക്ക് വോട്ട് കിട്ടുമെന്നും രാഷ്ട്രീയം തീരുമാനിക്കുന്നത് സാഹചര്യങ്ങൾക്കനുസരിച്ചാണെന്നും നിലമ്പൂർ മണ്ഡലത്തിൽ നല്ല പ്രതീക്ഷയാണ് ബിജെപിക്കുമുള്ളതെന്നുമാണ് അദ്ദേഹത്തിന്റെ ഭാഷ്യമാണ്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നും പി.വി. അൻവർ നിലമ്പൂരിൽ ശക്തനായ സ്ഥാനാർത്ഥിയാണ്. വോട്ട് ചെയ്യുന്നത് ജനങ്ങളാണ്. ജനങ്ങൾ തീരുമാനിക്കട്ടെ ആര് നിലമ്പൂരിനെ നയിക്കണമെന്ന്. ബിജെപി സംസ്ഥാനത്ത് ശക്തമായി കൊണ്ടിരിക്കുകയാണ്. ജനങ്ങളും മാറി ചിന്തിക്കുകയാണെന്നും മോഹൻ ജോർജ് പറഞ്ഞു.
content highlight: Mohan George BJP