കഞ്ചാവ് കേസിൽ നിന്നും സിപിഎം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഏഴുപേരെ ഒഴിവാക്കിയുള്ള കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കേസിൽ രണ്ട് പ്രതികൾ മാത്രമാണുള്ളത്. എംഎൽഎയുടെ മകൻ കനിവിനെ ഒൻപതാം പ്രതിയായി ആദ്യം എഫ്ഐആർ ഇട്ടിരുന്നു. പിന്നീടാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കനിവ് ഉൾപ്പടെ ഏഴു പേരെ ഒഴിവാക്കി കുറ്റപത്രം നൽകിയിരിക്കുന്നത്.
മകനെതിരേയെടുത്തത് കള്ളക്കേസാണെന്നാരോപിച്ച് യു. പ്രതിഭ, എക്‌സൈസ് മന്ത്രിക്കു പരാതി നല്‍കിയിരുന്നു. എക്‌സൈസ് ആലപ്പുഴ അസിസ്റ്റന്റ് കമ്മിഷണറാണ് ഈ പരാതി അന്വേഷിച്ചത്. കഞ്ചാവുപയോഗിച്ചതിന് തെളിവില്ലെന്നാണ് ഈ അന്വേഷണത്തിലും കണ്ടെത്തിയത്. കനിവിന്റെ കൈയില്‍നിന്ന് കഞ്ചാവു കണ്ടെത്തിയിട്ടില്ലെന്ന് ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണര്‍, എക്‌സൈസ് കമ്മിഷണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.