ജമ്മുവില്‍ നിന്ന് മുംബൈയിലേക്ക് പ്രത്യേക കാര്‍ഗോ സർവീസ് ആരംഭിച്ച് റെയില്‍വേ. ഏപ്രില്‍ 19-ന് നിശ്ചയിച്ച ജമ്മു-ശ്രീനഗര്‍ വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് നാളെ നടക്കും. പ്രധാനമന്ത്രിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
എപ്രില്‍ 19-ന് ഉദ്ഘാടനം നിശ്ചയിച്ചെങ്കിലും അത് മാറ്റുകയായിരുന്നു. ഏപ്രില്‍ 22-ന് പെഹല്‍ഗാം ഭീകരാക്രമണം സംഭവിച്ചതോടെ ഉദ്ഘാടനം നീണ്ടു. റെയില്‍ കണക്ടിവിറ്റി ഇല്ലാതിരുന്ന കശ്മിരിനെ ജമ്മുവുമായി നാളെ ബന്ധിപ്പിക്കും.
ചെറി ഉത്സവത്തിന് ആവേശമായി ആദ്യ തീവണ്ടി നാളെ കശ്മിരിലെത്തും. മഞ്ഞിനെ തോല്‍പ്പിക്കുന്ന രൂപകല്‍പ്പനയാണ് കശ്മീര്‍ വന്ദേ ഭാരതിന്.
അതേസമയം ഡല്‍ഹിയില്‍ നിന്നും മറ്റു ഭാഗങ്ങളില്‍ നിന്നും ശ്രീനഗറിലേക്ക് നേരിട്ട് തീവണ്ടി സര്‍വീസ് തുടങ്ങും. നിലവില്‍ കത്രവരെ വണ്ടി എത്തുന്നുണ്ട്.
കത്രയില്‍ നിന്ന് ശ്രീനഗറിലേക്ക് മൂന്നു മണിക്കൂര്‍കൊണ്ട് എത്താം. ഈ പാതയില്‍ വരുന്ന ചെനാബ്, അന്‍ജി പാലങ്ങളിലൂടെ ജനുവരിയില്‍ പരീക്ഷണവണ്ടി ഓടിച്ചിരുന്നു.
ശ്രീനഗറില്‍ നിന്ന് കശ്മീര്‍ താഴ്വരയിലെ ബരാമുള്ളയിലേക്ക് നിലവില്‍ തീവണ്ടി സര്‍വീസ് ഉണ്ട്.ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങിയ 49,80 നമ്പര്‍ റേക്കുകളാണ് കശ്മീരില്‍ ഉപയോഗിക്കുന്നത്.
ശീതീകരിച്ച കോച്ചുകളില്‍ ഹീറ്റിങ് സംവിധാനം ഉണ്ട്. ചെറി സീസണ്‍ കഴിഞ്ഞ് സെപ്റ്റംബറിലെ ആപ്പിള്‍, വാള്‍നട്ട് ഡിസണില്‍ ധാരാളം യാത്രക്കാര്‍ കശ്മീരില്‍ എത്തുന്നതിനാല്‍ റെയില്‍വേ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്.