Kerala

കേരളത്തിലെ എല്ലാ ഹാജിമാരും അറഫ സംഗമം വിജയകരമായി പൂര്‍ത്തീകരിച്ചതായി ഹജ്ജ് വഖഫ് മന്ത്രി മന്ത്രി വി. അബ്ദുറഹിമാന്‍

കേരളത്തില്‍ നിന്നുള്ള 16042 പേരില്‍ 16041 ഹാജിമാര്‍ അറഫയില്‍ ഒത്തു ചേര്‍ന്നു ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമം വിജയകരമായി പൂര്‍ത്തീകരിച്ചതായി ഹജ്ജ് വഖഫ് മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. ഇതില്‍ ഏതാനും ഹാജിമാര്‍ അസുഖം ബാധിച്ച് മക്കയിലെ വിവിധ ആശുപത്രികളില്‍ ആയിരുന്നു. ഇവരെ ആംബുലന്‍സില്‍ അറഫയില്‍ എത്തിച്ചാണ് ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമം പൂര്‍ത്തീകരിച്ചത്. ഒരു ഹാജി രണ്ടു ദിവസം മുന്‍പ് ഹജ്ജ് കര്‍മ്മത്തിന് ഇടയില്‍ മരണപ്പെട്ടിരുന്നു. കേരളത്തില്‍ നിന്നുള്ള 107 സ്‌റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍മാര്‍ ഹാജിമാര്‍ക്ക് നേതൃത്വം നല്‍കുന്നു. ഇവരുടെ ചിട്ടയായ പ്രവര്‍ത്തനമാണ് മുഴുവന്‍ പേരെയും ഹജ്ജിന്റെ പ്രധാന കര്‍ണമായ അറഫ സംഗമം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. വൈകീട്ട് മുസ്തലിഫയിലേക്ക് നീങ്ങുന്ന ഹാജിമാര്‍ അവിടെ രാപാര്‍ത്ത് മീനയിലേക് മടങ്ങി തുടര്‍ന്ന് ജാമ്രയില്‍ കല്ലേറില്‍ പങ്കെടുക്കുന്നതോട് കൂടി പ്രധാന കര്‍മങ്ങള്‍ പൂര്‍ത്തിയാകും. കേരളത്തിലെ തീര്‍ഥാടകര്‍ക്ക് സൗദിയിലെ വലിയ ചൂടിലും ആരോഗ്യ പ്രശ്‌നങ്ങള്‍ വലുതായൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആരോഗ്യ അവബോധം സംബന്ധിച്ച് പ്രത്യേക ക്ലാസുകള്‍ ഹജ്ജ് കമ്മറ്റി മുഖേനെ ഹാജിമാര്‍ക്ക് നാട്ടില്‍ വെച്ചും സൗദിയില്‍ വെച്ചും നല്‍കിയിരുന്നത് ഹാജിമാര്‍ക് അസുഖങ്ങള്‍ കുറയാന്‍ സഹായകമായി. ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തവരുടെയും ചികിത്സ തേടിയവരുടെയും വിവരങ്ങള്‍ പ്രത്യേക മായി എസ് എച്ച് ഐ മുഖേനെ അപ്പപ്പോള്‍ തന്നെ ഗവമെന്റ് ശേഖരിക്കുന്നുണ്ട്.

ഹാജിമാരുടെ പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും പരിഹാരം തേടുന്നതിനും ഹജ്ജ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് ഹജ്ജ് ഹൗസില്‍ പ്രവര്‍ത്തിക്കുന്നു. അതുപോലെ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു ഉന്നതാധികാര സമിതി എന്ന നിലയില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ െ്രെകസിസ് മാനേജ്‌മെന്റ് സെല്ലും പ്രവര്‍ത്തിക്കുന്നു. അറഫാ സംഗമം വിജയകരമായി പൂര്‍ത്തീകരിച്ചതിന് എല്ലാ ഹാജിമാരെ അറഫയില്‍ എത്തിച്ചതിനും ബഹു ഹജ്ജ് വകഫ് മന്ത്രി വി അബ്ദുറഹിമാന്‍ കേരളത്തിലെ എല്ലാ ഹജ്ജ് ഇന്‍സ്‌പെക്ടര്‍ മാരെയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്കം. ജൂണ്‍ 25 നാണ് മദീനയില്‍ നിന്നുള്ള ആദ്യ വിമാനം.