മലപ്പുറം: നിലമ്പൂര്‍ നെടുങ്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. തിരൂര്‍ കല്പകഞ്ചേരി എംഎസ്എം സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഫാത്തിമ മുര്‍ഷിന, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആയിഷ റുദ എന്നിവരാണ് മരിച്ചത്.
സ്കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയ കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയതാണ്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് അപകടമുണ്ടായത്.
Read more….
- റബ്ബര്‍ കൃഷിക്കുള്ള സബ്സിഡി ഹെക്ടറിന് 40,000 രൂപയാക്കി ഉയര്‍ത്തി കേന്ദ്രം:കർഷകർക്ക് ആശ്വാസം
- തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നത് ഏത് സർക്കാർ ആയാലും എതിർക്കും:ബി.എം.എസ്
- പാകിസ്ഥാൻ തിരഞ്ഞെടുപ്പ് : ഇമ്രാൻ ഖാൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു
- സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാനുള്ള സേവനം അടുത്ത മാസം വരെ,കാർഡിലെ വിലാസം എങ്ങനെ മാറ്റാം?
- പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ടം: അഖില്‍ജിത്തും അമല്‍ജിത്തും കോടതിയിൽ കീഴടങ്ങി
പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ചുഴിയില്‍ പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാളെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്കാര ചടങ്ങുകള്‍ക്കായി വിട്ടുനല്‍കും.