Culture

275 വർഷങ്ങൾക്ക് ശേഷം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം

275 വര്‍ഷത്തിന് ശേഷം തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം മഹാ കുംഭാഭിഷേകം ചടങ്ങുകൾക്ക് സാക്ഷിയായി . ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് മഹാ കുംഭാഭിഷേകം നടത്തുന്നത്. ഇന്ന് രാവിലെ 7.40 നും 8.40 നും ഇടയ്ക്ക് മുഖ്യതന്ത്രി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്‍റെ മുഖ്യകാർമ്മികത്തിലാണ് കുംഭാഭിഷേക ചടങ്ങുകൾ നടന്നത്. സുപ്രീം കോടതി 2017 ല്‍ നിയമിച്ച വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു. തുടര്‍ന്ന് 2021 മുതല്‍ ഘട്ടം ഘട്ടമായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഇപ്പോള്‍ പദ്ധതി പൂര്‍ത്തീകരിച്ചത്.ശ്രീ പത്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ഭഗവാൻ്റെ ഒറ്റക്കല്‍ മണ്ഡപത്തിൻ്റെയും ഗര്‍ഭ ഗൃഹത്തിൻ്റെയും പൂര്‍ണ തോതിലുള്ള സ്‌തൂപികാ പ്രതിഷ്‌ഠയാണ് മഹാ കുംഭാഭിഷേകം.നൂറ്റാണ്ടുകളുടെ പാരമ്പര്യവും പഴമയുമുള്ള പത്മനാഭസ്വാമി ക്ഷേത്രവും നഗരവും തമ്മിൽ അടുത്തബന്ധമാണുള്ളത്. തിരുവനന്തപുരം നഗരം വളർന്നത് ഈ ക്ഷേത്രത്തിൽ നിന്നാണെന്നാണ് വിശ്വാസം. ശ്രീ പത്മനാഭസ്വാമി എന്നാൽ ദേശത്തിൻ്റെ അധിപൻ എന്നാണ് വിശ്വാസം. തിരുവതാംകൂറിൻ്റെ മുഴുവൻ ദേശദേവതയാണ് ദേശദേവതയാണ് ശ്രീ പത്മനാഭസ്വാമി. ശ്രീ പത്മനാഭസ്വാമിയുടെ സാന്നിധ്യത്തിനുണ്ടാകുന്ന വൃദ്ധിക്ഷയങ്ങൾ ദേശത്തിൻ്റെ വൃദ്ധിക്ഷയങ്ങളായി ഭവിക്കും. പത്മനാഭസ്വാമിയുടെ സാന്നിധ്യത്തിന് ന്യൂനതകൾ സംഭവിച്ചാൽ ദേശത്തിനും ആ ന്യൂനതകൾ ഉണ്ടാകുമെന്നാണ് വിശ്വാസം. ഈ ന്യൂനതകൾ പരിഹരിച്ച് ഐശ്വര്യം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം നടത്തിയത്.
1814 മുതല്‍ 1829 വരെയുള്ള ഉതൃട്ടാതി തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായിയുടെ ഭരണ കാലത്തും പിന്നീട് 1829 മുതല്‍ 1846 വരെ ശ്രീപത്‌മനാഭ ദാസനായി തിരുവിതാംകൂറിൻ്റെ അധികാരിയായ സ്വാതി തിരുനാള്‍ മഹാരാജാവിൻ്റെ സമയത്തും ഗര്‍ഭ ഗൃഹത്തിൻ്റെ മച്ചില്‍ അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും അന്നൊന്നും പൂര്‍ണ തോതില്‍ കലശം നടത്തിയതായി രേഖകളില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.
മാർത്താണ്ഡവർമ മഹാരാജാവിൻ്റെ കാലത്ത് 1750ൽ ക്ഷേത്ര നവീകരണവും മഹാ കുംഭാഭിഷേകവും നടന്നു. അതിന് ശേഷമാണ് ഇപ്പോൾ 275 വർഷങ്ങൾക്ക് ശേഷമാണ് സ്തൂപികാ സമർപ്പണം അഥവാ താഴികക്കുട സമർപ്പണം നടത്തുന്നത്. ജൂൺ എട്ട് ഞായറാഴ്ചയാണ് മഹാ കുംഭാഭിഷേക ചടങ്ങ് നടക്കുക. ആത്മീയ ഊർജ്ജം ശക്തിപ്പെടുത്തുകയും ശ്രീകോവിലിന്റെ പവിത്രത പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതാണ് ചടങ്ങുകളുടെ ലക്ഷ്യം. നിർമാല്യധാരിയാണ് വിഷ്വക്സേനൻ. വൈകുണ്ഠത്തിൽ ഭഗവാനായി എല്ലാം ചെയ്യുന്നത് വിഷ്വക്സേനൻ ആണെന്നാണ് വിശ്വാസം. ഭഗവാൻ്റെ നിഗ്രഹ – അനുഗ്രഹ ശക്തികളെല്ലാം പ്രവഹിക്കുന്നത് വിഷ്വക്സേനലിലൂടെയാണ്.

Latest News