കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന സംഭവമാണ് കൃഷ്ണകുമാറിന്റെ മകൾ ദിയകൃഷ്ണയുടെ വാർത്ത. ദിയയുടെ ഓഫീസിൽ നിന്നിരുന്ന മൂന്ന് സ്ത്രീകൾ ഇവരെ പണത്തിന്റെ കാര്യത്തിൽ പറ്റിക്കുകയും തുടർന്ന് ഇവർക്കെതിരെ പരാതി കൊടുക്കുകയും ആയിരുന്നു ചെയ്തത് .. ഇപ്പോൾ ഇക്കാര്യത്തിൽ ഒരു വിശദീകരണം വന്നിരിക്കുകയാണ് ദിയയുടെ ഭാഗത്ത് ഒരു തെറ്റുമില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
ഇതോടെ നിരവധി ആളുകളാണ് ഇവരെ അനുകൂലിച്ചു കൊണ്ട് രംഗത്ത് വരുന്നത്. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണകുമാർ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അങ്ങേയറ്റം ദേഷ്യത്തോടെ ഞാൻ ഫോണിൽ വിളിച്ച് സംസാരിച്ചിട്ടുണ്ട് എന്റെ മകളോട് ആണ് മോശമായ രീതിയിൽ അവർ സംസാരിച്ചത് അതുകൊണ്ടാണ് ഞാൻ അങ്ങനെ സംസാരിച്ചത് എന്നിട്ട് വായിൽ നിന്നും ഒരു ചീത്ത വാക്ക് പോലും നിങ്ങൾക്ക് കേൾക്കാൻ സാധിച്ചിട്ടുണ്ടാവില്ല കാരണം എനിക്കങ്ങനെ പറയാൻ അറിയില്ല എന്റെ മക്കളെയും ഞാൻ അങ്ങനെയാണ് വളർത്തിയിട്ടുള്ളത്.
എന്റെ രാഷ്ട്രീയ നിങ്ങൾ എന്തു വേണമെങ്കിലും പറഞ്ഞോളൂ ദയവുചെയ്ത് എന്റെ കുടുംബത്തെ നിങ്ങൾ ഇതിലേക്ക് ഉൾപ്പെടുത്തരുത്. ദിയുടെ വീക്ക് പോയിന്റ് കൊണ്ടാണ് ഇത്രയും വലിയ പ്രശ്നങ്ങൾ നടന്നത് അതേപോലെ എനിക്കും വീക്ക് പോയിന്റുകൾ ഉണ്ട് ഞാൻ എന്റെ ശത്രുവിന്റെ പോലും തോളിൽ കയ്യിട്ടു നടക്കുന്ന സ്വഭാവമാണ്.. അന്ധമായി അവരെ വിശ്വസിച്ചതു കൊണ്ടാണ് ഡി ഇത്രയും വിഷമം അനുഭവിക്കേണ്ടതായി വന്നത് അക്കാര്യത്തിൽ എനിക്കും വേദനയുണ്ട് എന്നാണ് കൃഷ്ണകുമാർ പറയുന്നത് ഞാൻ എന്റെ മക്കളെ വളർത്തിയിരിക്കുന്നത് നിങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം എന്ന് പറഞ്ഞാണ്.