കഴിഞ്ഞ കുറെ നാളുകളായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ശ്രദ്ധേയമായ പേരുകളിൽ ഒന്നാണ് വേടൻ എന്ന ഹിരൺദാസ് മുരളി. കഞ്ചാവ്, പുലിപ്പല്ല് കേസുൾപ്പെടെ സംവരണം വരെ റാപ്പർ വേടൻ എന്ന പേരിനെ ചുറ്റിപറ്റി ചർച്ചയായായി. ഇപ്പോഴിതാ കാലിക്കറ്റ് സര്‍വകലാശാലയുടെ പാഠ്യപദ്ധതിയിൽ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയതിനെതിരെ ഉയർന്ന പരാതിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
താന്‍ പറഞ്ഞിട്ടൊന്നുമല്ല പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയത്. പാട്ട് പഠിപ്പിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ എന്റെ പാട്ട് കേള്‍ക്കും. ഈ പണി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വേടന്‍ നിലപാട് വ്യക്തമാക്കി.
‘ഞാൻ പറഞ്ഞിട്ടല്ല ഈ പാട്ട് പഠിപ്പിക്കുന്നത്. ഒരു ആഗ്രഹമുണ്ടായിരുന്നു ഞാൻ മരിച്ചുപോകുമ്പോൾ എങ്കിലും ആളുകൾ എന്നെപ്പറ്റി ആലോചിക്കണം എന്നും പത്താം ക്ലാസിലെങ്കിലും പിള്ളേർ പഠിക്കണമെന്നും. അതുകൊണ്ട് ഇതൊരു ഭാഗ്യമായാണ് തോന്നുന്നത്. ഈ പാട്ട് കുട്ടികളെ പഠിപ്പിക്കുകയോ പഠിപ്പിക്കാതിരിക്കുകയോ ചെയ്താലും പിള്ളേർക്ക് എത്തിപ്പെടാൻ കഴിയുന്ന ഒരു മേഖലയിലാണ് ഈ പാട്ട് കിടക്കുന്നത്. അതുകൊണ്ട് പാട്ട് പഠിപ്പിച്ചാലും ഇല്ലെങ്കിലും നിങ്ങൾ ഈ പാട്ട് കേൾക്കും. വേടന്‍ പറഞ്ഞു.
ഒരുപാട് പേർ പറയാൻ മടിക്കുന്ന കാര്യം പറയുന്നത് കൊണ്ട്. തന്റെ നിലപാടിനോടുള്ള പകപോക്കൽ തന്നെയാണ് നടക്കുന്നതെന്നും . ഞാൻ എന്റെ ഈ പണി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല. ഇതെന്റെ പണിയാണ്. ഇത് ചെയ്യുമ്പോൾ എനിക്ക് നല്ല ഉറക്കം കിട്ടുന്നുണ്ട്. ജോലി തുടര്‍ന്നുകൊണ്ടിരിക്കുമെന്നും വേടന്‍ പ്രതികരിച്ചു.
വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജാണ് വൈസ് ചാന്‍സലര്‍ക്ക് പരാതി നൽകിയത്. വേടന്‍ ലഹരിവസ്തുക്കളും, പുലിപ്പല്ലും കൈവശം വെച്ചതിന് അറസ്റ്റിലായ വ്യക്തിയാണെന്നും വേടന്റെ പല വീഡിയോകളിലും മദ്യം നിറച്ച ഗ്ലാസുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതാണെന്നും. വേടന്‍ ജീവിതത്തില്‍ പിന്തുടരുന്ന അനുകരണീയമല്ലാത്ത വഴികള്‍ പകര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ പ്രേരിപ്പിക്കപ്പെടും എന്നും അനുരാജ് നൽകിയ പരാതിയിൽ പറയുന്നു.
കാലിക്കറ്റ് സര്‍വകലാശാലയിലെ ബി എ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന റാപ്പ് ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
story highlight: rapper vedan react