Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Culture

തകര്‍ന്നടിഞ്ഞിട്ടും ഉയര്‍ത്തെഴുന്നേറ്റ സോമനാഥ ക്ഷേത്രം; ചരിത്രവും ആത്മിയതയും സം​ഗമിക്കുമ്പോൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 16, 2025, 04:35 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഗുജറാത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വരാവലിക്ക് സമീപം അറബിക്കടലിന്റെ തീരത്തായി ഒരു പുണ്യസ്ഥലമുണ്ട്. ഇവിടെ ചരിത്രവും ആത്മീയതയും സം​ഗമിക്കുന്നു. പിന്നിൽ ഇരമ്പുന്ന കടലും മുന്നിൽ ശിവനും ഇത് സോമനാഥ ക്ഷേത്രം..
രൂകകല്പനയിലെ അത്ഭുതം എന്ന ഒറ്റവാക്കില്‍ മാത്രം വിശേഷണം ഒതുങ്ങുന്ന ക്ഷേത്രമല്ല ഗുജറാത്തിലെ സോമനാഥ ക്ഷേത്രം. വിശ്വാസങ്ങളുട‌െ കാര്യത്തിലും ആചാരങ്ങളിലുമ എന്തിനധികം പ്രചരിക്കുന്ന നിഗൂഢതകളില്‍ പോലും സോമനാഥ ക്ഷേത്രത്തിന് മറ്റൊരു പരിവേഷമാണ്.
ശിവനെ ജ്യോതിർലിംഗ രൂപത്തിൽ ആരാധിക്കുന്ന 12 ശിവ ക്ഷേത്രങ്ങളാണ് ദ്വാദശ ജ്യോതിർലിംഗ ക്ഷേത്രങ്ങളെന്ന് അറിയപ്പെടുന്നത്. അതിൽ ഏറ്റവും ആദ്യത്തേതും പ്രധാനപ്പെട്ടതുമാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം.
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങുകൾക്ക് രണ്ട് നാൾ മാത്രം ശേഷിക്കെ വിപുലമായ ഒരുക്കങ്ങളും ശക്തമായ സുരക്ഷാ സന്നാഹങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് നേതൃത്വം നൽകുന്ന ചടങ്ങായതിനാൽ തന്നെ പ്രതിഷ്ഠാ ചടങ്ങിന്റെ ഔദ്യോഗിക സ്വഭാവവും പ്രധാനപ്പെട്ടതാണ്. എന്നാൽ സമാനമായ രീതിയിൽ നടന്ന ഒരു ക്ഷേത്രം തുറന്നുകൊടുക്കൽ ചടങ്ങിന്റെ ചരിത്രമുണ്ട് നമ്മുടെ രാജ്യത്ത് . ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ ക്ഷേത്രം എഴുപത്തി മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ആരാധനയ്ക്കായി തുറന്നുകൊടുത്തത്. അതും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ എതിർപ്പിനെ അവഗണിച്ചുകൊണ്ടായിരുന്നു എന്നതും ചരിത്രം. രാജ്യത്തെ ഒരു മതപരമായ ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കുന്നതും അത്തരം ചടങ്ങുകളുമായി അടുത്തിടപഴകുന്നതും നെഹ്റുവിന് തൃപ്തികരമായ കാര്യമല്ലായിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും നെഹ്റുവിന്റെ ഈ അതൃപ്തി പൊതുവിടങ്ങളിൽ ചർച്ചയായി മാറിയില്ലഗുജറാത്തിലെ വെരാവലിലെ പ്രഭാസ് പടനിൽ സ്ഥിതി ചെയ്യുന്ന സോമനാഥ ക്ഷേത്രം രാജ്യത്തെ തന്നെ പ്രധാന ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ക്ഷേത്രത്തിന്റെ വെബ്‌സൈറ്റ് വിവരം അനുസരിച്ച്, ആദ്യ ജ്യോതിർലിംഗ ശ്രീ സോമനാഥ മഹാദേവന്റെ പുണ്യസ്ഥലവും ശ്രീകൃഷ്ണ ഭഗവാൻ അവസാന യാത്ര നടത്തിയ പുണ്യഭൂമിയുമാണ് ഇവിടം.
ക്ഷേത്രം നിരവധി ആക്രമണങ്ങൾ നേരിട്ടുള്ളതായി ചരിത്രം പറയുന്നു. 1026 CE-ൽ മുസ്ലീം ഭരണാധികാരിയായ ഗസ്നിയിലെ മഹ്മൂദാണ് സോമനാഥ ക്ഷേത്രത്തിന് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിയത്.

എല്ലാ മുസ്ലീം ഭരണാധികാരികളും സോമനാഥിനെ ആക്രമിച്ചിട്ടില്ലെന്ന് ചരിത്രകാരിയായ റൊമില ഥാപ്പർ പറയുന്നു. സോമനാഥ: ദി മെനി വോയ്‌സ് ഓഫ് ഹിസ്റ്ററി എന്ന പുസ്തകത്തിലാണ് ഥാപ്പർ ഇക്കാര്യം വ്യക്തമാക്കുന്നത്. പതിനാറാം നൂറ്റാണ്ടിൽ, സോമനാഥ ക്ഷേത്രത്തിൽ ലിംഗാരാധന നടത്താൻ അക്ബർ അനുമതി നൽകുകയും അതിന്റെ ഭരണത്തിനായി ദേശായിമാരെ/ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തുവെന്നും പുസ്തകത്തിൽ വിവരിക്കുന്നു.

ക്ഷേത്രത്തെക്കുറിച്ച് അബുൽ ഫാസലിന്റെ ഒരു പരാമർശവും ഥാപ്പർ ഉദ്ധരിക്കുന്നു – ഗസ്‌നിയിലെ മഹ്മൂദിനെ അദ്ദേഹം വിമർശിക്കുന്നില്ലെങ്കിലും, ക്ഷേത്ര ആക്രമണത്തെ “സദ്‌വൃത്തരുടെ കൊള്ള” എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. “…ഇസ്‌ലാമുമായുള്ള യുദ്ധത്തിൽ അവിശ്വാസികളുടെ രാജ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മതഭ്രാന്തന്മാർ, അദ്ദേഹത്തിന്റെ സംശയാതീതമായ സ്വഭാവത്തെ ബഹുമാനത്തിന്റെ തകർച്ചയ്ക്കും രക്തം ചൊരിയുന്നതിനും സദ്‌വൃത്തരുടെ കൊള്ളയ്ക്കും പ്രേരിപ്പിച്ചു,” ഫാസിൽ എഴുതുന്നു.

അക്ബറിനു ശേഷമുള്ള മൂന്ന് തലമുറകൾക്ക് ശേഷം, ഔറംഗസേബ് സോമനാഥ ക്ഷേത്രം തകർക്കാനായി ഉത്തരവിട്ടരുന്നു. പിന്നീട് അദ്ദേഹം മരിക്കുന്നതിന് തൊട്ടുമുമ്പ് 1706-ൽ സോമനാഥ ക്ഷേത്രം തകർത്ത് പള്ളിയാക്കി മാറ്റുന്നതിനായി വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചുവെന്നും താപ്പർ എഴുതുന്നു. ആ ആക്രമണത്തിന് ശേഷം ക്രമേണ, ക്ഷേത്രം ഉപയോഗശൂന്യമാവുകയും ജീർണിക്കുകയും ചെയ്തു. ക്ഷേത്ര വെബ്‌സൈറ്റ് അനുസരിച്ച്, 1782-ൽ മറാത്ത രാജ്ഞി അഹല്യഭായ് ഹോൾക്കർ ഈ സ്ഥലത്ത് ഒരു ചെറിയ ക്ഷേത്രം നിർമ്മിച്ചു.

 

ബ്രിട്ടീഷ് ഗവർണർ ജനറൽ ലോർഡ് എലൻബറോ ആണ് ഈ ക്ഷേത്രം ഹിന്ദുക്കളുടെ മേലുള്ള ഇസ്‌ലാമിന്റെ കടന്നുകയറ്റത്തിന്റെ പ്രതീകമായി ആദ്യം എടുത്തുകാണിച്ചത്. 1842-ൽ ബ്രിട്ടീഷ് സൈന്യത്തിന് അഫ്ഗാനിസ്ഥാൻ പിടിച്ചടുക്കാനുള്ള ശ്രമത്തിൽ കനത്ത നഷ്ടം സംഭവിച്ചു. ഈ സമയത്താണ് ഗസ്‌നിയിലെ മഹ്മൂദ് കൊണ്ടുപോയ “സോമനാഥിന്റെ കവാടങ്ങൾ” ഒരു പ്രധാന രീതിയിൽ ഉയർന്നത്. ആക്രമണകാരി പിടിച്ചെടുത്ത സോമനാഥിന്റെ യഥാർത്ഥ കവാടങ്ങളാണെന്ന് അവകാശപ്പെട്ട് ബ്രിട്ടീഷുകാർ ഗസ്‌നിയിൽ നിന്ന് ഒരു ജോടി ചന്ദന കവാടങ്ങൾ തിരികെ കൊണ്ടുവന്നു.

1842 നവംബർ 16 ന്, അദ്ദേഹം “എല്ലാ രാജകുമാരന്മാർക്കും, ഇന്ത്യയിലെ ജനങ്ങൾക്കും” ഒരു വിളംബരം പുറപ്പെടുവിച്ചു, അതിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്. “നമ്മുടെ വിജയികളായ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വിജയത്തോടെ സോമനാഥിന്റെ കവാടങ്ങൾ വഹിക്കുന്നു…എണ്ണൂറു വർഷത്തെ ആ അപമാനത്തിന് അവസാനം പ്രതികാരം ചെയ്തു.”

ReadAlso:

എത്ര വിവരിച്ചാലും തീരാത്ത അത്ഭുതങ്ങള്‍, എത്ര പ്രകീര്‍ത്തിച്ചാലും മടുക്കാത്ത ദേവി സ്തുതികള്‍: നാദരൂപിണി, മൃദം​ഗശൈലേശ്വരി…

275 വർഷങ്ങൾക്ക് ശേഷം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം

ലൈലത്തൂർ ഖദർ

20 മണിക്കൂര്‍ വരെ നോമ്പ് നീണ്ടുനില്‍ക്കുന്ന രാജ്യങ്ങൾ; ഓരോ രാജ്യത്തെയും നോമ്പ് സമയം അറിയാം | countries-with-20-hour-fasting-periods-during-ramadan

ചൈനീസുകാർ ഈ പാവകളെ ഉപയോഗിച്ചത് എന്തിന് ? കേട്ടാൽ അമ്പരന്ന് പോകും! | why-did-the-chinese-use-these-dolls-youll-be-amazed-to-hear

എന്നാൽ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പ് വർഗീയ വിഭജനം കൂടുതൽ വഷളായ സാഹചര്യത്തിൽ സോമനാഥിന്റെ പുനരുദ്ധാരണം എന്നത് ഹിന്ദു അഭിമാനത്തിന് അത്യന്താപേക്ഷിതമായ ഒരു പദ്ധതിയായി പല ഹിന്ദുക്കളും കണക്കാക്കാൻ തുടങ്ങി. അത്തരക്കാരുടെ കൂട്ടത്തിൽ കോൺഗ്രസ് നേതാവ് കെ എം മുൻഷിയും ഉൾപ്പെട്ടിരുന്നു. .

 

സ്വാതന്ത്ര്യാനന്തരം, സോമനാഥ് സ്ഥിതി ചെയ്യുന്ന ജുനഗഢിലെ നവാബ്, പാകിസ്ഥാനിലേക്ക് ചേരാൻ തീരുമാനിച്ചു. തന്റെ പ്രജകളിൽ ഭൂരിഭാഗവും ഇതിനെ എതിർത്തെങ്കിലും തീരുമാനത്തിൽ നിന്നും പിന്മറാൻ നവാബ് തയ്യാറായില്ല. പിന്നീട് കലാപത്തെ തുടർന്ന് നവാബിന് താമസിയാതെ പലായനം ചെയ്യേണ്ടി വന്നു, 1947 നവംബർ 12-ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേൽ ജുനാഗഡ് സന്ദർശിക്കുകയും ഒരു വലിയ പൊതുസമ്മേളനത്തിൽ സോമനാഥിനെ പുനർനിർമ്മിക്കാനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ ഈ തീരുമാനം അംഗീകരിച്ചു. എന്നാൽ, പട്ടേലും മുൻഷിയും മറ്റും തീരുമാനം മഹാത്മാഗാന്ധിയെ അറിയിച്ചപ്പോൾ, പദ്ധതിക്ക് സർക്കാർ ധനസഹായം നൽകുന്നതിന് പകരം പണം ജനങ്ങളിൽ നിന്ന് സമാഹരിക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്. ഇത് മറ്റുള്ളവർ അംഗീകരിക്കുകയും മുൻഷിയുടെ കീഴിൽ ഒരു ട്രസ്റ്റ് രൂപീകരിച്ചുകൊണ്ട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

ക്ഷേത്രം ഒരുങ്ങിയപ്പോഴേക്കും പട്ടേൽ അന്തരിച്ചു. തുടർന്ന് മുൻഷി രാജേന്ദ്ര പ്രസാദിനെയാണ് ഉദ്ഘാടനത്തിനായി സമീപിച്ചത്. എന്നാൽ ഇതിനോടുള്ള തന്റെ എതിർപ്പ് നെഹ്‌റു മറച്ചുവെച്ചില്ല. 1951 മാർച്ചിൽ പ്രസാദിന് എഴുതിയ കത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി, “സോമനാഥ ക്ഷേത്രത്തിന്റെ മനോഹരമായ തുറക്കലുമായി നിങ്ങൾ സ്വയം സഹകരിക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്ന് ഞാൻ സമ്മതിക്കുന്നു. ഇത് നിങ്ങൾക്കോ ​​മറ്റാരെങ്കിലുമോ തീർച്ചയായും ചെയ്യാൻ കഴിയുന്ന രീതിയിൽ ഒരു ക്ഷേത്രം സന്ദർശിക്കുക എന്നത് മാത്രമല്ല, മറിച്ച് നിർഭാഗ്യവശാൽ നിരവധി പ്രത്യാഘാതങ്ങളുള്ള ഒരു സുപ്രധാന ചടങ്ങിൽ പങ്കെടുക്കുക എന്നതാണ്.

എന്നാൽ പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റൊന്നും കണ്ടില്ലെന്ന് പ്രസാദ് പറഞ്ഞു. ഒരു മാസത്തിന് ശേഷം നെഹ്‌റു അദ്ദേഹത്തിന് വീണ്ടും കത്തെഴുതി, “എന്റെ പ്രിയപ്പെട്ട രാജേന്ദ്രബാബു, സോമനാഥുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഞാൻ വളരെയധികം ആശങ്കാകുലനാണ്. ഞാൻ ഭയപ്പെട്ടതുപോലെ, അതിന് ഒരു പ്രത്യേക രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതുമായി ബന്ധപ്പെട്ട ഞങ്ങളുടെ നയത്തെ വിമർശിക്കുമ്പോൾ, ഞങ്ങളുടേത് പോലെയുള്ള ഒരു മതേതര ഗവൺമെന്റിന് എങ്ങനെയാണ് ഇത്തരമൊരു ചടങ്ങുമായി സഹകരിക്കാൻ കഴിയുകയെന്ന് ചോദിക്കുന്നു.

ചടങ്ങിന് സൗരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപ സംഭാവന നൽകിയതായി പത്രവാർത്തകൾ പുറത്തുവന്നപ്പോൾ അദ്ദേഹം പ്രസാദിന് എഴുതി, “ഏത് സാഹചര്യത്തിലായാലും ഇത് അഭികാമ്യമല്ല, ഇപ്പോഴത്തെ സാഹചര്യത്തിൽ, പട്ടിണി ഭൂമിയെയും എല്ലാത്തരം ദേശീയ സമ്പദ്‌വ്യവസ്ഥയെയും ചെലവുചുരുക്കലിനെയും വേട്ടയാടുമ്പോൾ, ഒരു ഗവൺമെന്റിന്റെ ഈ ചെലവ് ഞെട്ടിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു. ചെലവുകൾ നിയന്ത്രിക്കാവുന്നതിലും അപ്പുറമായ സാഹചര്യത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, ഉപകാരപ്രദമായ നിരവധി സേവനങ്ങൾ എന്നിവയ്ക്കുള്ള ചെലവ് പോലും താങ്ങാനാകാത്ത അവസ്ഥയാണ് നിലവിൽ.

 

തന്റെ എതിർപ്പ് പരസ്യമാക്കിക്കൊണ്ട് 1951 മേയ് 2-ന് നെഹ്റു മുഖ്യമന്ത്രിമാർക്ക് കത്തെഴുതി, “ഈ ചടങ്ങ് ഗവൺമെന്റല്ലെന്നും സർക്കാരിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി മനസ്സിലാക്കണം…നമ്മുടെ സംസ്ഥാനം മതനിരപേക്ഷമാകുന്നതിന് തടസ്സമാകുന്ന ഒന്നും നാം ചെയ്യാൻ പാടില്ല. ”

സോമനാഥിന്റെ പുനരുദ്ധാരണ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നദികളിൽ നിന്നും വെള്ളവും ,മലനിരകളിൽ നിന്നും മണ്ണും ശേഖരിച്ച് അയയ്ക്കണമെന്ന ആവശ്യത്തോടും നെഹ്റു എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും ഥാപ്പർ തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നു.

Tags: indian culturesomanatha templegujarat tourism

Latest News

യുകെ രഹസ്യാന്വേഷണ ഏജൻസിക്ക് വനിത മേധാവി: ചരിത്രം കുറിച്ച് ബ്ലെയ്‌സ്

കാസര്‍കോട് ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍

എയര്‍ ഇന്ത്യ വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം സാമ്പത്തിക സഹായം നല്‍കുമെന്ന് ഡോ. ഷംഷീര്‍ വയലില്‍

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 20 മുതൽ: 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക

നിലമ്പൂർ ഒരുങ്ങി, കൊട്ടികലാശത്തിന് മുമ്പ് വോട്ടുറപ്പിക്കാൻ മുന്നണികളും!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.