എ ആര്‍ റഹ്‌മാനെ കുറിച്ച് മനസ് തുറന്ന് മലയാളികളുടെ പ്രീയ ഗായിക സുജാത. ഓൺലൈന് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഒരിക്കല്‍ ഔസേപ്പച്ചന്‍ സാറിന്റെ ‘തുമ്പപ്പൂവിന്‍ മാറിലൊതുങ്ങി’ എന്ന പാട്ടിന്റെ റിക്കോര്‍ഡിങ് റഹ്‌മാന്റെ സ്റ്റുഡിയോയില്‍ നടന്നു. അതു പ്രോഗ്രാം ചെയ്തതു റഹ്‌മാനാണ്.
അന്ന് അമ്മയോടു റഹ്‌മാന്‍ പറഞ്ഞത്രേ, ‘സുജാത സൂപ്പറായി പാടുന്നുണ്ട്.’ പാട്ടില്‍ ഇടവേള എടുത്തതു നന്നായി എന്നു തോന്നിയ നിമിഷമാണത് എന്ന് സുജാത പറയുന്നു. താരത്തിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
സുജാതയുടെ വാക്കുകള്‍……
ഒരിക്കല്‍ ഔസേപ്പച്ചന്‍ സാറിന്റെ ‘തുമ്പപ്പൂവിന്‍ മാറിലൊതുങ്ങി’ എന്ന പാട്ടിന്റെ റിക്കോര്‍ഡിങ് റഹ്‌മാന്റെ സ്റ്റുഡിയോയില്‍ നടന്നു. അതു പ്രോഗ്രാം ചെയ്തതു റഹ്‌മാനാണ്.
അന്ന് അമ്മയോടു റഹ്‌മാന്‍ പറഞ്ഞത്രേ, ‘സുജാത സൂപ്പറായി പാടുന്നുണ്ട്.’ പാട്ടില്‍ ഇടവേള എടുത്തതു നന്നായി എന്നു തോന്നിയ നിമിഷമാണത്. കുറേ സ്റ്റേജുകളില്‍ പാടിയിട്ടുള്ളതു കൊണ്ടു ധൈര്യക്കുറവൊന്നും ഇല്ല.
തമിഴില്‍ പുതിയ പാട്ടുകാരി എന്ന എക്സ്ട്രാ മൈലേജ് കിട്ടുകയും ചെയ്തു. റഹ്‌മാന്റെ ആദ്യ സിനിമയാണു റോജ. അതിലെ ‘പുതുവെള്ളൈ മഴൈ’ പാടാന്‍ വിളിച്ചപ്പോള്‍ റഹ്‌മാന്‍ ഒരു മുന്‍കൂര്‍ ജാമ്യം എടുത്തു, സംവിധായകന്‍ മണിരത്നവും നിര്‍മാതാവ് കെ. ബാലചന്ദറും കേട്ട് ഇഷ്ടപ്പെട്ടാലേ സിനിമയില്‍ വരൂ. കാതല്‍ റോജാവേ’ ഹമ്മിങ്ങും ഞാന്‍ പാടി. പാട്ടു റിലീസായപ്പോള്‍ അത്ഭുതപ്പെട്ടു പോയി.
ആദ്യം കിട്ടിയ കോംപ്ലിമെന്റ് എസ്.പി. ബാലസുബ്രഹ്‌മണ്യം സാറില്‍ നിന്നാണ്. ആ ഹമ്മിങ് കേട്ടപ്പോള്‍ സാരംഗി (ഒരു സംഗീത ഉപകരണം) പോലെയാണു തോന്നിയത്, അത്ര മനോഹരം എന്ന് അദ്ദേഹം പറഞ്ഞു കേട്ടപ്പോള്‍ അവാര്‍ഡുകിട്ടിയ സന്തോഷമായിരുന്നു.
content highlight: Singer Sujatha