കേരളത്തിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം വളർച്ചയുടെ പാതയിലെന്ന് രാജ്യത്തെ മ്യൂച്ചൽ ഫണ്ടുകളുടെ നോഡൽ അസോസിയേഷനായ ആംഫി(AMFI). വര്‍ധിച്ചു വരുന്ന സാമ്പത്തിക അവബോധം, ഡിജിറ്റല്‍ സൗകര്യങ്ങള്‍, ശക്തമായ സമ്പാദ്യ രീതികള്‍ എന്നിവയുടെ പിന്‍ബലത്തിലാണ് കേരളം ഇന്ന് ഇന്ത്യയുടെ തന്നെ മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ മികച്ച സാന്നിധ്യമായി മാറുന്നതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) ചീഫ് എക്‌സിക്യൂട്ടീവ് വെങ്കട് ചലാസനി പറഞ്ഞു.
2025 മെയ് 31-ലെ ആംഫിയുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ ആകെ ആസ്തികള്‍ 94,829.36 കോടി രൂപയാണ്. രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികളായ 72.19 ലക്ഷം കോടി രൂപയുടെ 1.3 ശതമാനം വരുമിത്. അതേസമയം സംസ്ഥാനത്ത് ഏറ്റവുമധികം മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തിയിരിക്കുന്നത് കൊച്ചിയാണ്. 16,229.30 കോടി രൂപയുടെ മ്യൂച്ചൽ ഫണ്ട് നിക്ഷേപം. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്. 10,163.09 കോടി രൂപയുടെ നിക്ഷേപം.
കേരളത്തില്‍ എസ്‌ഐപി സംസ്‌ക്കാരവും ശക്തമാവുകയാണ്. സംസ്ഥാനത്തു നിന്നുള്ള ആകെ ഫോളിയോകളുടെ 45 ശതമാനം വരുന്ന രീതിയില്‍ 23.2 ലക്ഷം എസ്‌ഐപി ഫോളിയോകളാണുള്ളതെന്ന് 2025 മാര്‍ച്ചിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ നിന്നുള്ള എസ്‌ഐപി വിഭാഗത്തില്‍ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 28,788.69 കോടി രൂപയാണ്. കേരളത്തില്‍ നിന്നുള്ള ആകെ മ്യൂച്വല്‍ ഫണ്ട് ആസ്തികളുടെ 34 ശതമാനമാണിത്. വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനത്തോളം വളര്‍ച്ചയും ഇവിടെ ദൃശ്യമാണ്. കേരളത്തില്‍ നിന്നുള്ള പ്രതിമാസ എസ്‌ഐപി നിക്ഷേപം 635 കോടി രൂപയിലെത്തിയതായും മാര്‍ച്ച് മാസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതുപോലെ ദേശീയ തലത്തില്‍ എസ്‌ഐപികള്‍ അച്ചടക്കത്തോടെയുള്ള നിക്ഷേപത്തിനുള്ള ശക്തമായ അടിത്തറയായി മാറിയിട്ടുണ്ട്. 2025 ജൂണിലെ കണക്കുകള്‍ പ്രകാരം എസ്‌ഐപി വഴിയുള്ള പ്രതിമാസ നിക്ഷേപം 27,269 കോടി രൂപയാണ്.
കേരളത്തിലെ നിക്ഷേപകരുടെ കാര്യത്തിലെ വൈവിധ്യവും വളര്‍ന്നു വരികയാണ്. വ്യത്യസ്ത നിക്ഷേപകരുടെ കാര്യത്തില്‍ 23 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 2014 മാര്‍ച്ചില്‍ 10.45 ലക്ഷം നിക്ഷേപകര്‍ ഉണ്ടായിരുന്നത് 2025 മാര്‍ച്ചിച്ച് ആയപ്പോള്‍ 13.13 ലക്ഷമായി വര്‍ധിച്ചു. കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ 28.5 ശതമാനവും വനിതകളാണ്. ദേശീയ ശരാശരിയായ 25.7 ശതമാനത്തേക്കാള്‍ മികച്ച നിലയിലാണിതെന്നത് വനിതകളെ ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്കു കൊണ്ടു വരുന്നതിലുണ്ടായ വളര്‍ച്ചയെ ആണു ചൂണ്ടിക്കാട്ടുന്നത്.