ബോളിവുഡിലെ സൂപ്പര്‍ താരമാണെങ്കിലും മലയാളത്തിലെ മികച്ച സിനിമകളുടെ ഭാഗമായ താരം കൂടിയാണ് നടി വിദ്യ ബാലന്‍. ചക്രമെന്ന് ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. എന്നാൽ അത് നടന്നില്ല.
ചിത്രത്തിൽ പൃഥ്വിരാജും മീര ജാസ്മിനും ചെയ്ത വേഷങ്ങളിലേക്ക് ആദ്യം പരിഗണിച്ചത് മോഹന്‍ലാലിനേയും വിദ്യ ബാലനേയുമായിരുന്നു. ചിത്രീകരണം തുടങ്ങിയ ശേഷമാണ് ഈ ചിത്രം നിന്നു പോകുന്നത്. ഇപ്പോഴിതാ ഈ അനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം. അത് തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ വലിയൊരു തിരിച്ചടിയായിരുന്നു എന്നാണ് വിദ്യ ബാലന്‍ പറയുന്നത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ബാലന്‍ മനസ് തുറന്നത്.
താരം പറയുന്നതിങ്ങനെ…….
ഞാന്‍ മോഹന്‍ലാല്‍ സാറിനും ദിലീപിനുമൊപ്പം ചക്രം ചെയ്യുകയായിരുന്നു. കമല്‍ സാര്‍ ആണ് സംവിധാനം. കമല്‍ ഹാസനല്ല. ഞങ്ങള്‍ ഒരു ഷെഡ്യൂളും പൂര്‍ത്തിയാക്കി. പത്ത് ദിവസത്തിന് ശേഷം കമല്‍ സാറും ലാല്‍ സാറും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടായി. ഷൂട്ട് നിര്‍ത്തിവച്ചു. ഞങ്ങള്‍ തിരിച്ചു വീട്ടിലേക്ക് പോന്നു. വീണ്ടും തുടങ്ങുമെന്നായിരുന്നു പ്രതീക്ഷ. സെപ്തംബറില്‍ ലാന്റ് ലൈനിലേക്ക് ഒരു കോള്‍ വന്നു. മോഹന്‍ലാല്‍ സാര്‍ തന്റെ നാടക കര്‍ണഭാരത്തിലേക്ക് ക്ഷണിച്ചു. അപ്പോഴാണ് അദ്ദേഹം ഞങ്ങളോട് ചക്രം ഉപേക്ഷിച്ചതായി പറയുന്നത്. ഞങ്ങള്‍ക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല.
മെയ്ക്കും സെപ്തംബറിനും ഇടയില്‍ ഞാന്‍ നിരവധി സിനിമകളുടെ കരാറില്‍ ഒപ്പിട്ടിരുന്നു. പക്ഷെ ചക്രം നിന്നുപോയെന്ന വാര്‍ത്ത പ്രചരിച്ചതോടെ എനിക്ക് വന്ന സിനിമകളില്‍ നിന്നെല്ലാം എന്നെ ഒഴിവാക്കി. എട്ടോ ഒമ്പതോ ഉണ്ടായിരുന്നു മൊത്തം എന്നും വിദ്യ പറയുന്നു. ആ സമയത്ത് ഞാന്‍ തമിഴിലും ഒരു സിനിമ ഏറ്റിരുന്നു. സെറ്റിലെത്തിയപ്പോള്‍ തമാശ രംഗങ്ങളും മറ്റും ശരിയല്ലെന്ന് തോന്നി. വല്ലാതെ അസ്വസ്ഥത തോന്നി. അതോടെ ഞാന്‍ ഇറങ്ങിപ്പോന്നു. അവര്‍ എനിക്ക് വക്കീല്‍ നോട്ടീസ് അയച്ചു. എനിക്ക് 22 വയസേയുള്ളൂ. എന്താണ് അതിന്റെ അര്‍ത്ഥം എന്ന് പോലും അറിയില്ലായിരുന്നു. ഞങ്ങള്‍ മറുപടി നല്‍കുകയും മുന്നോട്ട് പോവുകയും ചെയ്തു. പക്ഷെ അത് പ്രയാസകരമായൊരു വേക്കപ്പ് കോള്‍ ആയിരുന്നു എന്നും വിദ്യ ബാലന്‍ ഓര്‍ക്കുന്നുണ്ട്. അതേസമയം ചില മലയാള സിനിമകള്‍ കോസ്റ്റ്യൂം ട്രയല്‍ വരെ എത്തിയ ശേഷമാണ് നഷ്ടമായതെന്നും അന്നത്തെ കാലത്ത് കരാറൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ മാറ്റിയാലും ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.
content highlight: Vidhya Balan
















