അടൂർ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അധിക്ഷേപിച്ചതിനെ ന്യായീകരിച്ച് നടൻ വിനായകൻ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് ന്യായീകരിച്ചത്. സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യുമെന്നാണ് താരം പറയുന്നത്.
കുറിപ്പ് ഇങ്ങനെ…….
ശരീരത്തിൽ ഒന്നും തന്നെ അസഭ്യമായി ഇല്ല.
എന്നിരിക്കെ
സ്ത്രീകൾ
ജീൻസോ, ലെഗിൻസോ
ഇടുന്നതിനെ
അസഭ്യമായി ചിത്രീകരിച്ച
യേശുദാസ്
പറഞ്ഞത്
അസഭ്യമല്ലേ?
സിനിമകളിലൂടെ
സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ?
വെള്ളയിട്ട് പറഞ്ഞാൽ
യേശുദാസ് പറഞ്ഞത്
അസഭ്യം ആകാതിരിക്കുമോ?
ജുബ്ബയിട്ട് ചെയ്താൽ
അടൂർ
അസഭ്യമാകാതെ ഇരിക്കുമോ?
ചാലയിലെ തൊഴിലാളികൾ
തിയറ്ററിലെ വാതിൽ പൊളിച്ച് സെക്സ് കാണാൻ ചലച്ചിത്ര മേളയിൽ കയറിയെന്നും അതിനെ പ്രതിരോധിക്കാനാണ്
ടിക്കറ്റ്
ഏർപ്പെടുത്തിയതെന്നും
അടൂർ പറഞ്ഞത്
അസഭ്യമല്ലേ?
ദളിതർക്കും സ്ത്രീകൾക്കും
സിനിമ
എടുക്കാൻ ഒന്നര കോടി രൂപ കൊടുത്താൽ അതിൽ നിന്നു കട്ടെടുക്കും
എന്ന് അടൂർ പറഞ്ഞാൽ അസഭ്യമല്ലേ?
സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട്
പച്ച മലയാളത്തിൽ
തിരിച്ചു പറയുന്നത്
അസഭ്യമാണെങ്കിൽ
അത്
തുടരുക തന്നെ ചെയ്യും.
content highlight: Vinayakan
















