ഒരാഴ്ചയ്ക്കിടെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിയമലംഘകരായ 21,997 വിദേശികളെ അറസ്റ്റ് ചെയ്തു.
ഇതിൽ 13,434 പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 4,697 പേർ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചവരും 3,866 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.
അതേസമയം 1,787 നുഴഞ്ഞുകയറ്റക്കാരും പിടിയിലായി. നിയമലംഘകരിൽ 64% ഇത്യോപ്യക്കാരും 35ശതമാനം യെമൻ പൗരന്മാരുമാണ്. ബാക്കിയുള്ളവർ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാരുമാണ്.
നിയമ ലംഘർക്ക് ജോലിയും അഭയവും യാത്രാ സൗകര്യവും ഒരുക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയെന്നും മന്ത്രാലയം അറിയിച്ചു.
















