Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ആത്മഹത്യാ പ്രതിരോധം: തുടരെത്തുടരെ കടന്നുവരുന്ന ചിന്തകളെ മനസ്സിലാക്കിയിരിക്കണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 12, 2025, 08:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജീവിതം ഇനി മുന്നോട്ട് കൊണ്ടുപോകുന്നതിൽ അർത്ഥമില്ല എന്ന ചിന്തയുമായി മനുഷ്യർ നടക്കുമ്പോൾ ആണ് ആത്മഹത്യാ പ്രവണത ഉണ്ടാകുന്നത്. ചിന്തകൾക്ക് പിന്നിൽ പല കാരണങ്ങളുണ്ടാകാം. വ്യക്തിപരവും സാമൂഹികവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങൾ ഉൾപ്പെടെ.

ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നവർ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും അതിനുമുൻപ് ചില സൂചനകളോ മുന്നറിയിപ്പുകളോ നൽകാറുണ്ട് എന്നതാണ് വാസ്തവം. ഈ സൂചനകൾ എത്ര ചെറുതാണെങ്കിൽപ്പോലും അവയെ ഗൗരവത്തോടെ കാണേണ്ടത് അത്യാവശ്യമാണ്.

എന്തുകൊണ്ടാണ് ഈ ചിന്തകൾ മനസ്സിലേക്ക് ആവർത്തിച്ച് വരുന്നത്?

ആവർത്തിച്ചുള്ള ആത്മഹത്യാ ചിന്തകൾ ഒരു വ്യക്തിയുടെ സ്വഭാവദൂഷ്യത്തിന്റെയോ ബലഹീനതയുടെയോ ലക്ഷണമല്ല എന്ന വസ്തുത നാം ആദ്യം മനസിലാക്കേണ്ടതുണ്ട്. പലപ്പോഴും അതിയായ വേദനയുടെ ഒരു ലക്ഷണമാണിത്.

വിഷാദം, ഉത്കണ്ഠ, മാനസികാഘാതം, വിട്ടുമാറാത്ത രോഗങ്ങൾ, താങ്ങാനാവാത്ത ജീവിത സമ്മർദ്ദം എന്നിവ കാരണം നമ്മൾ കഠിനമായ വൈകാരികമോ ശാരീരികമോ ആയ വേദനയിലായിരിക്കുമ്പോൾ അതിൽ നിന്ന് പുറത്തുകടക്കാൻ നമ്മുടെ തലച്ചോർ തീവ്രമായി ശ്രമിക്കും. ചിലപ്പോൾ വേദന അവസാനിപ്പിക്കാനുള്ള ഏക മാർഗ്ഗം ആത്മഹത്യയാണെന്ന് തലച്ചോർ വിശ്വസിച്ചേക്കാം. മരിക്കാനുള്ള ആഗ്രഹം കൊണ്ടല്ല ഒരാൾ ഇങ്ങനെ ചിന്തിക്കുന്നത്. ഒരു “രക്ഷാമാർഗ്ഗം” ഉണ്ട് എന്ന ചിന്ത പലപ്പോഴും ആശ്വാസം നൽകും. ഇത് തലച്ചോറിനെ വീണ്ടും ഇതേക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

ചില മുന്നറിയിപ്പ് സൂചനകൾ

ഒരു വ്യക്തി ആത്മഹത്യാ പ്രവണതയുടെ മുന്നറിയിപ്പ് സൂചനകൾ പ്രകടമാക്കുമ്പോൾ അത് കൃത്യസമയത്ത് തിരിച്ചറിയേണ്ടത് പ്രധാനമാണ്. പലപ്പോഴും സഹായത്തിനായുള്ള നിശബ്ദമായ അഭ്യർത്ഥനകളായിരിക്കാം ഇവ. ഓരോ വ്യക്തിയും നൽകുന്ന സൂചനകൾ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും, പൊതുവായ ചില കാര്യങ്ങൾ കണ്ടുവരാറുണ്ട്. മരിക്കാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് സംസാരിക്കുക, കടുത്ത നിരാശ പ്രകടിപ്പിക്കുക, മറ്റുള്ളവർക്ക് താൻ ഒരു ഭാരമാണെന്ന് പറയുക എന്നിവ അതിൽ ചിലതാണ്. സാമൂഹിക പ്രവർത്തനങ്ങളിൽ നിന്നോ കൂട്ടായ്മകളിൽ നിന്നോ പിന്മാറുക, സ്വന്തം സാധനങ്ങൾ മറ്റുള്ളവർക്ക് കൈമാറുക, ലഹരിവസ്തുക്കളുടെ ഉപയോഗം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷണങ്ങൾ അപകടസൂചനയാകാം. പെരുമാറ്റത്തിൽ പെട്ടെന്നുള്ള അസ്വാഭാവിക മാറ്റങ്ങളും കണ്ടെന്ന് വരാം.

ReadAlso:

കട്ടപ്പന ബിആർസിയിൽ ഒരു കോടി രൂപയുടെ വൻ വെട്ടിപ്പ്; 2 ജീവനക്കാർക്കെതിരെ കേസ്

‘കെഎം1’ മോഴയാനയെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവ്; റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തിലേക്ക് വിടും

യുവാക്കളുടെ ഭാവി വച്ചാണ് കളിക്കുന്നത്, പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി | ‘Prime Minister should apologise’: Rahul Gandhi on Dharmendra Pradhan’s resignation

മാസപ്പടി കേസ്: ടി. വീണയ്ക്ക് സേവനം നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ എം.ഡി

പുതിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ പ്രഖ്യാപിച്ച് സർക്കാർ

കഠിനമായ വിഷാദാവസ്ഥയിൽ നിന്ന് പെട്ടെന്ന് ശാന്തതയിലേക്കോ സന്തോഷത്തിലേക്കോ മാറുന്നത് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന സൂചനയാണ്. ഇത് ആത്മഹത്യ ചെയ്യാനുള്ള തീരുമാനം ആ വ്യക്തി എടുത്തിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. അപകടകരമായ കാര്യങ്ങൾ ചെയ്യുക, സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള വഴികൾ കണ്ടെത്താൻ ശ്രമിക്കുക എന്നിവയും അവയിൽപ്പെടുന്നു. ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, അത് ഗൗരവമായി എടുക്കുകയും സഹായം തേടുകയും ചെയ്യേണ്ടത് നിർണായകമാണ്.

ആത്മഹത്യാപ്രതിരോധം ലക്ഷ്യസ്ഥാനമല്ല, അതൊരു യാത്രയാണ്

ആത്മഹത്യയെ കുറിച്ചുള്ള ചിന്തകൾക്കടിപ്പെട്ട് പ്രവർത്തിക്കുന്നത് എങ്ങനെ തടയാമെന്നത് സംബന്ധിച്ച് പ്രായോഗികമായ വഴികൾ തേടണം.

ചിന്തയ്ക്കും പ്രവൃത്തിക്കുമിടയിൽ അകലം സൃഷ്ടിക്കുക: ആത്മഹത്യാപരമായ ചിന്തകൾ വരുമ്പോൾ, “ഇന്ന് ഞാൻ ഈ ചിന്തകൾക്കനുസരിച്ച് പ്രവർത്തിക്കില്ല” എന്ന് സ്വയം പറയുക. ആത്മഹത്യാപരമായ മാനസികാവസ്ഥ പലപ്പോഴും തീവ്രമാണെങ്കിലും അതെപ്പോഴും താൽക്കാലികമായിരിക്കും. അത്തരം ചിന്തകൾ എത്ര കഠിനമാണെങ്കിലും അത് കടന്നുപോകുന്നത് വരെ കാത്തിരിക്കാൻ കഴിഞ്ഞാൽ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ കഴിയും.

സഹായം തേടാൻ മടിവേണ്ട: ഈ ചിന്തകളുടെ മുഴുവൻ ഭാരവും ഒറ്റയ്ക്ക് ചുമക്കേണ്ടതില്ല. ഒരു മാനസികാരോഗ്യ കൗൺസിലിംഗ് ഹെൽപ്‌ലൈനിലേക്ക് വിളിക്കുക. സർക്കാരും എൻ‌.ജി‌.ഒകളും പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. അല്ലെങ്കിൽ ഒരു സുഹൃത്തിനെയോ കുടുംബാംഗത്തെയോ തെറാപ്പിസ്റ്റിനെയോ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യുക.

പ്രൊഫഷണൽ സഹായം തേടുക: ദീർഘകാല പ്രതിരോധത്തിന്റെ പ്രധാന ഘടകമാണിത്. കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (സിബിടി) അല്ലെങ്കിൽ ഡയലക്റ്റിക്കൽ ബിഹേവിയർ തെറാപ്പി (ഡിബിടി) പോലുള്ള മാർഗ്ഗങ്ങളിലൂടെ ആ വേദനാജനകമായ ചിന്താരീതികളെ മാറ്റിയെഴുതാൻ തെറാപ്പിസ്റ്റുകൾക്ക് കഴിയും. ഇത്തരം ചിന്തകൾക്ക് കാരണമാകുന്ന അടിസ്ഥാന സാഹചര്യങ്ങളെ ലഘൂകരിക്കാൻ മരുന്നുകൾക്ക് കഴിയുമോ എന്ന് നിർണ്ണയിക്കാൻ സൈക്യാട്രിസ്റ്റുകളുടെ സഹായവും തേടാവുന്നതാണ്. എല്ലാ വേദനകളും താൽക്കാലികമാണ് എന്ന് നാമെല്ലാവരും മനസ്സിലാക്കണം. എന്നാൽ അകാരണമായുണ്ടാകുന്ന ഏതൊരു നഷ്ടവും ശാശ്വതമാണെന്ന് ഓർമ്മിക്കുകയും വേണം.

 

 

 

 

 

 

Tags: awaresuicide prevention

Latest News

ധർമ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും വിജയം, സന്തോഷം പങ്കിട്ട് സോനം വാങ്ചുക് | victory-of-democracy-says-sonam-wangchuk-after-dharmendra-pradhan-resignation

പാറ്റകൾ എന്ന് വിളിച്ചതിന് നന്ദി, അല്ലെങ്കിൽ ഈ സമരമുണ്ടാകില്ലായിരുന്നു; ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് അഭിജീത് ദീപ്കെ |thank-you-cji-for-calling-us-cockroaches-abhijit-dipke-after-dharmendra-pradhans-resignation

‘ഒരടി പിന്നോട്ട് പോകാത്ത യുവാക്കളുടെ പോരാട്ടവീര്യം’ ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യചരിത്രത്തിലെ നിർണായക നിമിഷമെന്ന് പ്രിയങ്ക ഗാന്ധി ‌ | dharmendra-pradhan-resignation-a-historic-moment-in-nation-history-says-priyanka-gandhi

എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രം; സമരം അവസാനിപ്പിച്ച് സിജെപി | CJP Ends Protest As Centre Agrees To Demands After Dharmendra Pradhan Resigns

മരിച്ച കുട്ടികളുടെ ചിത്രമുയർത്തി അഭിജിത് ദീപ്കെ, മറ്റ് ​ആവശ്യങ്ങളും അം​ഗീകരിക്കണമെന്ന് സിജെപി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies