Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്നു നില്‍ക്കുന്ന രാജസ്ഥാൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 22, 2025, 03:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പുരാതന കോട്ടകളും കൊട്ടാരങ്ങളും തടാകങ്ങളും ക്ഷേത്രങ്ങളും കൊണ്ട് സമ്പന്നമാണ് രാജസ്ഥാൻ. ബജറ്റ് യാത്രകൾക്ക് പറ്റിയ ഇടമാണ് രാജസ്ഥാൻ. കിഴക്കന്‍ രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് സരിസ്ക. കൂടാതെ കടുവാ സങ്കേതവും ഇവിടെയുണ്ട്.

കടുവകൾക്ക് മാത്രമായുള്ള ഉദ്യാനമാണിവിടം. വേനല്‍കാലത്ത് കടുത്ത ചൂടും മഴക്കാലത്തും തണുപ്പു കാലത്തും സുഖകരമായ കാലാവസ്ഥയും അനുഭവപ്പെടുന്ന വനമേഖല. 1979ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ച സരിസ്ക വന്യജീവി സങ്കേതത്തിന്റെ പ്രധാന ആകര്‍ഷണം ബംഗാള്‍ കടുവകളാണ്. മധ്യപ്രദേശിലെ രത്തംബോര്‍ കടുവാസങ്കേതത്തില്‍ നിന്ന് പുനരധിവസിപ്പിച്ച ബംഗാള്‍ കടുവകളാണ് നിലവില്‍ ഇവിടെയുള്ളത്.

ആരവല്ലി പർവതനിരയുടെ ഭാഗമായി കാണുന്ന സരിസ്ക ദേശീയ ഉദ്യാനം ചരിത്രപരമായി ഏറെ പ്രസക്തിയർഹിക്കുന്ന ഒരിടമാണ്. 274 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഇലപൊഴിയും വനമേഖലയായ സരിസ്ക നിരവധി സസ്യ-ജന്തു ജാലങ്ങളുടെ വാസസ്ഥലം കൂടിയാണ്. ആയിരത്തിലധികം സസ്യങ്ങളുടെ ശേഖരം ഈ വനമേഖലയെ സമ്പുഷ്ടമാക്കുന്നു. നിരവധി മൃഗങ്ങളും സരിസ്കയിൽ സംരക്ഷിക്കപ്പെട്ടു പോരുന്നുണ്ടെങ്കിലും ഈ ദേശീയ ഉദ്യാനം അറിയപ്പെടുന്നത് കടുവ സംരക്ഷിത കേന്ദ്രമായിട്ടാണ്.പുള്ളിപ്പുലി, നീർനായ, ചെന്നായ, കുറുക്കൻ, പുലി, പുള്ളിമാന്‍, കരിമ്പുലി, ഹനുമാന്‍ കുരങ്ങ്, ഹൈന, കുറുക്കന്‍, കലമാന്‍ തുടങ്ങിയ വന്യജീവി സമ്പത്തിനൊപ്പം പക്ഷികളുടെ അപൂർവ്വ സാന്നിധ്യവും സരിസ്കയിലുണ്ട്. പ്രത്യേക തരം മൂങ്ങകൾ ഉൾപ്പെടെയുള്ള പക്ഷികൾ ഇവിടുത്തെ എടുത്തു പറയേണ്ട സവിശേഷതയാണ്.

ചരിത്രം ഉറങ്ങുന്ന സരിസ്കയിലെ പുരാതന അവശേഷിപ്പുകൾക്കു പറയാൻ കഥകൾ ഒരുപാടാണ്. രാജസ്ഥാനിലെ ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമമാണ് ഭംഗര്‍. സരിസ്കയിൽ എത്തുന്ന സഞ്ചാരികൾക്ക് ഒഴിവാക്കാൻ സാധിക്കാത്ത പ്രദേശം. ആർക്കിയോളജി വകുപ്പിന്റെ കീഴിലാണ് ഭംഗര്‍. ഇവിടേയ്ക്ക് കടക്കുന്നതിനു മുൻപ് സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ “സൂര്യൻ ഉദിക്കുന്നതിന് മുൻപും സൂര്യൻ അസ്തമിച്ചതിനു ശേഷവും ഭംഗറിനുള്ളിൽ പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു” എന്ന ബോർഡ് കാണാം. കാടിന്റെ അകത്തളങ്ങളിൽ അപകടകാരികളായ വന്യമൃഗങ്ങൾ ഉള്ളതുകൊണ്ട് തന്നെയാണ് ഇത്തരമൊരു ബോർഡ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. പക്ഷേ ഇന്നാട്ടുകാർ പറയുന്നത് അസമയത്ത് ഇവിടെ പ്രേത ശല്യം അനുഭവപ്പെടുന്നുണ്ടെന്നാണ്. തലമുറകൾ അവസാനിച്ചു പോയ ഒരു രാജകുടുംബത്തിന്റെ കഥകൾ പറയുന്ന കോട്ട നഗരത്തിൽ തല ഉയർത്തി നിൽക്കുന്നുണ്ട്. രാജാവും മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ജനറലുമായിരുന്ന മാന്‍സിങ്ങിന്റെ മകന്‍ മധോസിങ് 1613ലാണ് മനോഹരമായ ഈ ഭംഗര്‍ കോട്ട നിര്‍മിച്ചത്.

ബാബാ ബലനാഥ് എന്ന സന്യാസിയുടെ ശാപം മൂലം മധോസിംഗിന്റെ പേരക്കുട്ടി അജബ്സിങ്ങിന്റെ കാലത്ത് ഈ കോട്ട ഉപേക്ഷിച്ചതായാണ് ഐതിഹ്യം. മൂന്ന് ക്ഷേത്രങ്ങളുള്ള കോട്ടയും പരിസരവും പ്രേതനഗരമായാണ് പരിസരവാസികള്‍ ഗണിക്കുന്നത്. കോട്ടയും പരിസരവും സഞ്ചാരികളില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്ന് കാട്ടിയാണ് സൂര്യോദയത്തിന് മുൻപും ശേഷവും ഇങ്ങോട്ടുള്ള പ്രവേശനം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിരോധിച്ചിരിക്കുന്നത്.

കാടിനുള്ളിൽ കാണുന്ന മറ്റൊരു കോട്ടയാണ് കനക്വാരി കോട്ട. സരിസ്ക വനത്തിന്റെ പതിനെട്ടു കിലോമീറ്റർ ചുറ്റളവിൽ തന്നെയാണ് ഈ കോട്ടയും സ്ഥിതി ചെയ്യുന്നത്. പഴയകാല പ്രൗഢി വിളിച്ചോതുന്നതാണ് കോട്ടയെങ്കിലും ഭീതിപ്പെടുത്തുന്നതും വിസ്മയിപ്പിക്കുന്നതുമായ അനുഭവം ഇവിടം സമ്മാനിക്കും. കടുവയെയും പുലികളെയും കാണാന്‍ ഏറെ സാധ്യതയുള്ള മേഖലയാണ് കോട്ടയും പരിസരങ്ങളും. കോട്ടയുടെ ഏറ്റവും മുകള്‍ഭാഗം വരെ സന്ദര്‍ശകര്‍ക്കു കടന്നുചെല്ലാനാകും. ഇവിടെ നിന്നാല്‍ താഴ്‌വരയുടെയും വനമേഖലയുടെയും വിശാലദൃശ്യം കാണാനാകും.
സരിസ്കയിൽ എത്തുന്ന സഞ്ചാരികളുടെ മുഖ്യാകർഷണം ജംഗിള്‍ സഫാരിയാണ്. ദേശീയ പാര്‍ക്കിലെ വൈവിധ്യമാര്‍ന്ന മൃഗങ്ങളെയും അപൂര്‍വങ്ങളായ ജൈവ സമ്പത്തും കണ്ടുകൊണ്ടുള്ള ജീപ്പ് സഫാരി സന്ദർശകർക്ക് ആവേശം പകരുന്നതാണ്. ജീപ്പ് സവാരി പാര്‍ക്കിന്റെ‌ കവാടത്തില്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഉൾക്കാട്ടിലൂടെ നടത്തവുമാകാം. ട്രെക്കിങിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബംഗാള്‍ കടുവകള്‍ക്കു പുറമെ കലമാന്‍, പുള്ളിമാന്‍, കാട്ടുപന്നി, നീലക്കാള, ആന്‍റലോപ്പ്, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങള്‍ക്കു പുറമേ മയില്‍,സ്വര്‍ണ മുതുകുള്ള മരംകൊത്തികള്‍ തുടങ്ങി വ്യത്യസ്ത പക്ഷികളെയും ഇവിടെ സന്ദര്‍ശകര്‍ക്ക് കാണാം.

സരിസ്കയിൽ എത്തണമെങ്കിൽ പല മാർഗങ്ങളുണ്ട്. ഏറ്റവും അടുത്ത എയർപോർട്ട് 130 കിലോമീറ്ററിലധികം ദൂരത്തുള്ള ജയ്‌പൂരാണ്. അവിടെ നിന്ന് നഗരത്തിലെ പ്രധാന ഇടങ്ങളെല്ലാം ബന്ധിപ്പിച്ചു കൊണ്ടുള്ള റെയിൽ ഗതാഗതമുണ്ട്. അത് സരിസ്ക സ്ഥിതി ചെയ്യുന്ന അൽവാർ വഴിയും പോകുന്നുണ്ട്. ഡൽഹി-ജയ്‌പൂർ ഹൈവേയിലാണ് ഈ ഇടം എന്നതിനാൽ റോഡ് മാർഗവും ഇവിടെയെത്താൻ എളുപ്പമാണ്. ഇവിടെയെത്തി കഴിഞ്ഞാൽ പിന്നെ യാത്രകൾ ഔദ്യോഗികമായി തന്നെയാണ്. സ്വകാര്യ യാത്ര കാടിന്റെ ഉള്ളിലേക്ക് അനുവദനീയമല്ല. ട്രെക്കിങ്ങിനായി വാഹന സൗകര്യം ഇവിടെ അധികൃതർ നൽകുന്നുണ്ട്. മൃഗങ്ങൾ അക്രമിക്കാതെയിരിക്കാൻ വാഹനം ബലമുള്ള ഇരുമ്പു കമ്പികൾ കൊണ്ട് മറയ്ക്കപ്പെട്ടിരിക്കുന്നു. എന്ത് തന്നെയായായാലും സരിസ്ക കാടും അതിന്റെ അടുത്തുള്ള പ്രദേശവും നിഗൂഢതകൾ ഇഷ്ടമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരിക്കും.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

 

 

 

 

 

Tags: TRAVELbeauti of rajasthanIndia

Latest News

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies