സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദമായ വോയ്‌സ് ചാറ്റില്‍ പ്രതികരിച്ച് നടന്‍ അജ്മല്‍ അമീര്‍. പുറത്തുവന്ന ശബ്ദ സന്ദേശങ്ങൾ തന്റേതല്ലെന്ന് നടൻ പറഞ്ഞു. ശബ്ദം എഐ ഉപയോഗിച്ച് തന്റേത് പോലെ നിര്‍മിച്ചതാണെന്നും ഇത്തരം ആരോപണങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ലെന്നും അജ്മല്‍ വീഡിയോയില്‍ പറഞ്ഞു. എൻറെ കാസറ്റ് എന്ന് പറയുന്ന ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അജിമലിൻറെ വീഡിയോ കോൾ പുറത്ത് വന്നത്.
View this post on Instagram
സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ പിന്തുണച്ചവര്‍ക്ക് അജ്മല്‍ നന്ദിയും രേഖപ്പെടുത്തി. അജ്മല്‍ അമീറിന്‍റെ വാക്കുകള്‍ – വ്യാജമായി ഉണ്ടാക്കിയ ഒരു കഥയ്ക്കും എഐ ഉപയോഗിച്ചുണ്ടാക്കിയ വ്യാജ ശബ്ദ സന്ദേശത്തിനും എന്നെയും എന്‍റെ കരിയറിനെയും തകര്‍ക്കാന്‍ കഴിയില്ല. ഇതിലും വലിയ ആരോപണങ്ങളുണ്ടായിട്ടും അത് തെറ്റെന്ന് തെളിയിച്ച് സര്‍വശക്തന്‍റെ മാത്രം അനുഗ്രഹം കൊണ്ട് മുന്നോട്ട് പോകുന്ന വ്യക്തിയാണ് ഞാന്‍. കൃത്യമായി ഒരു മാനേജറോ ഒരു പി.ആര്‍ ടീമോ എനിക്കില്ല. പണ്ട് എപ്പോഴോ എന്‍റെ ഫാന്‍സുകാര്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പ്രൊഫൈലാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
പക്ഷേ ഇന്നുമുതല്‍ എല്ലാ കണ്ടന്‍റുകളും എല്ലാ കാര്യങ്ങളും ഞാന്‍ മാത്രമായിരിക്കും നോക്കുന്നത്. രണ്ട് ദിവസം മുന്‍പ് വളരെ മോശമായിട്ട് എന്നെക്കുറിച്ച് ഒരു വാര്‍ത്ത പുറത്തുവന്നു. എന്നെ സോഷ്യല്‍ മീഡിയയില്‍ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയും സ്നോഹവും അറിയിക്കുന്നു. എന്നെ അപമാനിക്കാന്‍ ഒരുപാട് പോസ്റ്റുകളിട്ട സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് സമൂഹത്തോടുള്ള കരുതലും സ്നേഹവും കണ്ടിട്ട് എനിക്ക് ബഹുമാനം തോന്നുന്നു. ഒരുപാട് തെറിവിളികള്‍ക്കും മുകളില്‍ എന്നെ സാന്ത്വനിപ്പിച്ചുകൊണ്ട്, ആശ്വസിപ്പിച്ചുകൊണ്ട് വരുന്ന മെസജുകളും കോളുകളും തന്ന ശക്തിയാണ് ഞാന്‍ ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ ഇരിക്കാനുള്ള കാരണം. എനിക്ക് മുന്നോട്ട് പോകാനുള്ള ശക്തി നിങ്ങളാണ്. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി.’
















