ബംഗളൂരുവിൽ പഞ്ചിമ ബംഗാൾ സ്വദേശിയായ 27 കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ചൊവാഴ്ച രാത്രി 9 മണിയോടെ മദനായകനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗംഗോണ്ടനഹള്ളിയിലാണ് സംഭവം. രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ 5 പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ 5 പ്രതികളെയും അറസ്റ്റ് ചെയ്തതായാണ് സൂചന. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതികൾ വീട്ടിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും മോഷ്ട്ടിക്കുകയായിരുന്നു.
ബലാത്സംഗത്തിനിരയായ യുവതി തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി മാറിമാറി ലൈംഗീകമായി പീഡിപ്പിക്കുകയും, തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന 25,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ച ശേഷം കടന്നുകളയുകയും ആയിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത്, ഒരു ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്’’ – ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് സി.കെ ബാബ പറഞ്ഞു.
യുവതി ഇപ്പൊ അപകട നില തരണം ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ഇരയായ സ്ത്രീയെ കൂടാതെ മറ്റൊരു സ്ത്രീയും രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്‌ഷൻ 70(1), 127(2), 118(1), 311, 324(3) തുടങ്ങിയ നിരവധി വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്
















