ഉത്തർപ്രദേശിനെ നടുക്കി സാംബാലിലെ ഇൻഷുറൻസ് തട്ടിപ്പ്. 50 ഇൻഷുറൻസ് കമ്പനികളിൽ നിന്ന് നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പുറത്തു വരുന്ന വിവരം. സാംബാലിൽ പോലീസ് വ്യാജ പാൻ, ആധാർ കാർഡുകൾ, ക്ലെയിം രേഖകൾ, സിം കാർഡുകൾ എന്നിവയുമായി എത്തിയ ഒരു വാഹനം പിടികൂടിയതോടെയാണ് ഈ തട്ടിപ്പ് പുറത്തു വന്നത്.
മരിച്ചവരുടെയോ മരണക്കിടക്കയിലുള്ളവരുടെയോ പേരുകൾ ഉപയോഗിച്ച് വ്യാജ ഇൻഷുറൻസ് ക്ലെയിമുകൾ ഫയൽ ചെയ്യാനും ഇൻഷുറൻസ് കമ്പനികളെ കബളിപ്പിച്ചുമായിരുന്നു ഈ സംഘം തട്ടിപ്പ് നടത്തിയത്. വാഹനം പിടികൂടിയ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് വഞ്ചിതരായ ആളുകൾ സംഭവമറിഞ്ഞ് എത്തിയത്. പരാതികളുമായി ആളുകൾ രംഗത്ത് വന്നതോടെ ഇൻഷുറൻസിനെ തട്ടിപ്പിൽ അറസ്റ്റുകൾ നടക്കുകയാണ്. ഇപ്പോൾ സംഘത്തിന് യുപിയ്ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലുണ്ടായിരുന്ന ഇടപാടുകളും സാമ്പത്തിക ബന്ധവുമാണ് അന്വേഷണ സംഘം കണ്ടെത്താൻ ശ്രമിക്കുന്നത്.
അന്വേഷണം പുരോഗതിയുടെ ഘട്ടത്തിലാണെന്ന് കൂടുതൽ അറസ്റ്റ് ഉണ്ടകുമെന്നും തട്ടിപ്പിനു പിന്നിൽ വൻ ലോബിയാണെന്നുമാണ് പുറത്തു വരുന്ന വിവരം. തട്ടിപ്പുകാർ മാരകരോഗികളായ വ്യക്തികളെ തിരിച്ചറിഞ്ഞാണ് ഈ കെണി ഒരുക്കിയത്. അവരുടെ പഴയ രേഖകൾ ഉപയോഗിച്ച് ഇൻഷുറൻസ് പോളിസികളിൽ ചേർക്കുകയും മരിച്ചവരെയും അല്ലാത്തവരെ മരണത്തിന് മുൻപേ ക്ലെയിമിനു വേണ്ടി രേഖകൾ ഹാജരാക്കിയുമാണ് കോടികൾ തട്ടിയെടുത്തത്.
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് അവർ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്ലെയിം ലഭിച്ചു. ഇതിനായി വ്യാജ ആധാർ കാർഡുകൾ, വ്യാജ മരണ സർട്ടിഫിക്കറ്റുകൾ, വ്യാജ ബാങ്ക് അക്കൗണ്ടുകൾ എന്നിവയും സംഘം ഉപയോഗപ്പെടുത്തി. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന ഉൾപ്പെടെ നിരവധി സർക്കാർ പദ്ധതികളും ചൂഷണം ചെയ്യപ്പെട്ടതായാണ് വിവരം ലഭ്യമാകുന്നത്.
സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളെ സഹായിക്കുന്നതിനാണ് ഈ പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന വസ്തുത നിലനിൽക്കെയാണ് സർക്കാർ സംവിധാനങ്ങളെ വരെ നോക്കുകുത്തികളാക്കി തട്ടിപ്പിന് കളമൊരുക്കിയത്. ആശാ വർക്കർമാർ, നിത്യ തൊഴിലാളികൾ, ആശുപത്രി ക്ലാർക്കുകൾ, ബാങ്ക് ടെല്ലർമാർ, മുനിസിപ്പൽ ജീവനക്കാർ, ഭരണകൂടത്തിന്റെ നോമിനികൾ, ഉദ്യോഗസ്ഥവൃന്ദം എന്ന് തുടങ്ങി സമൂഹത്തിൽ വിവിധ മേഖലകളിലെ നിരവധിയാളുകളാണ് ഈ സംഘത്തിലെ കണ്ണികൾ.
ഒരു പ്രദേശത്തെ രോഗികളായ മനുഷ്യരുമായി ബന്ധപ്പെടുന്നവരാണ് ആശാ വർക്കർമാർ. ഇവരെ തെറ്റിധരിപ്പിച്ച ശയ്യാംലബികളായ ആളുകളെ തിരിച്ചറിയുകയും അവരെ പോളിസിയിലേക്ക് എത്തിച്ചുമാണ് തട്ടിപ്പിന് കളമൊരുക്കിയത്. വിവിധ ജില്ലകളിലായി ഇതുവരെ 17 എഫ്‌ഐആറുകൾ കേസിൽ ഫയൽ ചെയ്തിട്ടുണ്ട്. 50-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിന്റെ എണ്ണം ഇനിയും വർധിക്കുമെന്നുമുറപ്പാണ്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പണമിടപാട് ട്രാക്ക് ചെയ്യുകയും സംഘത്തിന് പുറകെ യാത്ര ആരംഭിക്കുകയും ചെയ്തു. രോഗികളായ ആളുകളെ കൊണ്ട് പോളിസികൾ കൃത്യമായി ആരംഭിക്കാനായ സംഘത്തെ ഒരു ഘട്ടത്തിൽ പോലും അവിശ്വസിച്ചിരുന്നില്ല. ഇതാണ് തട്ടിപ്പിന്റെ വ്യാപ്തി വർധിപ്പിച്ചത്.
ധനകാര്യ മന്ത്രാലയവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇൻഷുറൻസ് വ്യവസായ നേതാക്കളും തമ്മിൽ അടുത്തിടെ നടന്ന ഒരു യോഗത്തിൽ, ഇന്ത്യയിലെ ഇൻഷുറൻസ് സംവിധാനത്തിന് നിലവിൽ ഒരു അടിസ്ഥാന സുരക്ഷാ വലയില്ലെന്ന നിലയിൽ ചർച്ചകൾ ഉയർന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മതിയായ സുരക്ഷയില്ലാത്തതും ആധികാരികമായി ഇത്തരം തട്ടിപ്പ് സംഘത്തെ തടയുവാൻ സാങ്കേതിക അഭാവുമാണ് ഇതിന് പ്രധാന കാരണമാകുന്നത്.
content highlight: Sambhal Insurance scam
















