തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാനാവുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. ഭരണം എന്നതിനെ പവർ ആയിട്ട് കാണുന്നില്ല. മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതുല്യന്മാരായിട്ടുള്ളവർ ഇരുന്ന കസേരയിലാണ് താൻ ഇരിക്കുന്നതെന്ന് അദ്ദേഹം ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം റസൂൽ പൂക്കുട്ടി ഏറ്റെടുത്തു. പറഞ്ഞു. പുതിയ അംഗങ്ങൾ ചുമതലയേറ്റ ചടങ്ങിൽ മുൻ ചെയർമാൻ പ്രേംകുമാർ പങ്കെടുത്തില്ല.ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാനാവുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. ഭരണം എന്നതിനെ പവർ ആയിട്ട് കാണുന്നില്ല. മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം എന്നതാണ് പ്രധാനം. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിനു കാരണം അക്കാദമി ആണ്. ചലച്ചിത്ര അക്കാദമിയിലെ അക്കാദമിക്സ് എന്ന ഭാഗത്തിന് കൂടി ഊന്നൽ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു..
“IFFK മാത്രമല്ല അധ്യക്ഷൻ്റെ ഉത്തരവാദിത്വം. അങ്ങനെ ഒരു രീതി ഉണ്ടാക്കി വെച്ചിട്ടുണ്ട്. ചലച്ചിത്രമേള നടക്കുമ്പോൾ താൻ ലണ്ടനിൽ ആയിരിക്കും. ഏറ്റവും അധികം വിമർശനം നേരിടുന്ന വിഭാഗമാണ് ഞങ്ങളുടേത്. എന്റെ നാട്.. എന്റെ സിനിമ… ഇവിടേക്ക് എന്നെ തിരിച്ചു വിളിക്കുമ്പോൾ വരണം.” റസൂൽ പൂക്കുട്ടി വ്യക്തമാക്കി.
പ്രേംകുമാറിനെ വിളിക്കാൻ സമയം കിട്ടിയില്ല. വിവാദങ്ങളെക്കുറിച്ച് അറിയില്ല. കേരളം അല്ലേ, വിവാദങ്ങൾ ഉണ്ടാകുമല്ലോ. എല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്. സിനിമയുടെ സാങ്കേതിക വിഭാഗത്തെ സർക്കാർ എത്ര നന്നായി കാണുന്നുവെന്നതാണ് തൻ്റെ അധ്യക്ഷ സ്ഥാനമെന്നും റസൂൽ പൂക്കുട്ടി കൂട്ടിച്ചേർത്തു.
















