പാലക്കാട്: മൊബൈൽ ഫോൺ വാങ്ങുന്നതിനായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലോൺ എടുത്ത യുവാവിനെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ ബജാജ് ഫിനാൻസ് ജീവനക്കാരൻ അറസ്റ്റിൽ.
മർദനമേറ്റത് വാണിയംകുളം പനയൂർ സ്വദേശി ഷരീഫ് (28) ആണ്. ഇയാളുടെ തലയോട്ടിക്കും താടിയെല്ലിനും ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ട്. ഷരീഫ് ഇപ്പോൾ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ബജാജ് ഫിനാൻസിലെ ജീവനക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷരീഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
















