തിരുവനന്തപുരം പാറശ്ശാലയിൽ ഒരു 23ക്കാരനെ വീട്ടിൽ വിളിച്ചു വരുത്തി കഷായത്തിൽ വിഷം നൽകി കൊന്നൊരു ഗ്രീഷമയുണ്ട്. അവളെ കേരളത്തിലെ ഒരാളും അത്ര പെട്ടന്ന് മറക്കില്ല എന്നത് ഉറപ്പ്. ഒരു പെണ്ണിനെ ആത്മാർത്ഥമായി സ്നേഹിച്ചു എന്നൊരു തെറ്റ് മാത്രമായിരുന്നു ആ യുവാവ് ചെയ്തത്. എന്നാൽ അതിന്റെ ഫലം അയാൾക്ക് മരണമായാണ് കിട്ടിയത്. ഇത്രയും വർഷം കഴിഞ്ഞിട്ടും ഷാരോണിന്റെ ഓർമ്മയിൽ ജീവിക്കുകയാണ് അവന്റെ മാതാപിതാക്കൾ.
പാറശാലയ്‌ക്കു സമീപം സമുദായപ്പറ്റ് ജെപി ഭവനിൽ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14ന് വീട്ടിൽ വിളിച്ചുവരുത്തി…
കഷായത്തിൽ കീടനാശിനി കലർത്തി ‘കഷായ ചലഞ്ച്’ എന്ന വ്യാജേന കുടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14ന് ഗ്രീഷ്‌മ നൽകിയ കഷായം കുടിച്ച് അവശനായ ഷാരോൺ ചികിത്സയിലിരിക്കെ 25നാണ് മരിച്ചത്.ഷാരോൺ കന്യാകുമാരി ജില്ലയിലെ നെയ്യൂർ ക്രിസ്‌ത്യൻ കോളേജ് ഓഫ് അലൈഡ് ഹെൽത്തിൽ ബിഎസ്‌സി റേഡിയോളജി അവസാനവർഷ വിദ്യാർത്ഥി ആയിരുന്നു.2021ലാണ് ഷാരോണും ഗ്രീഷ്‌മയും സൗഹൃദത്തിലായത്. ഇരുവരും വീട്ടിലും പള്ളിയിലും താലികെട്ടി. ഗ്രീഷ്‌മയുടെ ആദ്യഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചതോടെ ഷാരോണിനെ ഒഴിവാക്കാൻ ശ്രമംതുടങ്ങി. മറ്റൊരാളുമായി ഗ്രീഷ്‌മയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്‌തു. പിന്മാറാൻ ഷാരോൺ തയ്യാറാവാത്തതിനെ തുടർന്നാണ് കൊലപാതകം.
എന്നാൽ ഇപ്പോൾ ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയിരിക്കുകയാണ്. വെറും 22 വയസ്സ് ഉള്ളൂ എന്നൊരു കാരണം കൊണ്ടാണ് കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയിരിക്കുന്നത്.
ഗ്രീഷ്മയുടെ അയൽവാസികളും നാട്ടുകാരും ഒക്കെ പറയുന്നത് അവൾ ഒരു ഉല്ലാസ് യാത്ര കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വന്ന പ്രതീതിയാണ് ജയിലിൽ നിന്നും തിരിച്ച് ജാമ്യം കിട്ടി വീട്ടിലേക്ക് വരുമ്പോൾ ഉണ്ടായത് എന്നാണ് പറയുന്നത്.
ഈ സാഹചര്യത്തിൽ ഷാരോൺ അച്ഛൻ പറയുന്നത്
” കേസ് ഹൈക്കോടതിയിൽ പോയപ്പോൾ തിരുമറി ഉണ്ടായി, നീതി കിട്ടേണ്ട വർക്ക് വേണ്ടി കോടതി ഒന്നും പറഞ്ഞില്ല. അവൾ ഈ കൊലപാതകം നടത്താൻ ഒരു വർഷത്തോളം ഗൂഗിളിൽ വരെ സെർച്ച്ചെയ്തിരുന്നു. ഇതിനുശേഷമാണ് ഗ്രീഷ്മയുടെ അമ്മയും മാമനും തീഇതിനുശേഷമാണ് ഗ്രീഷ്മയുടെ അമ്മയും മാമനും ഗ്രീഷ്മയും ചേർന്ന്ഈ കൊലപാതകം നടത്തിയത്. ഇത്രയും വലിയൊരു കൊലപാതകം നടത്തിയിട്ടും നിഷ്പ്രയാസം ജാമ്യത്തിൽ ഇറങ്ങി നടക്കുന്നവർക്ക് സാമ്പത്തികമായിട്ടും നിയമത്തിന്റെ സഹായവും ഉണ്ട്. കേസിന് ഫോളോ അപ്പ് ചെയ്യാതിരിക്കാൻ ഗ്രീഷ്മയെ മാവേലിക്കര ജയിലിലേക്ക് മാറ്റി. മാവേലിക്കര സൂപ്രണ്ട് വരെ ഗ്രീഷ്മയുടെ ജാമ്യത്തിനുവേണ്ടി 7 :15 വരെ കാത്തു നിന്നു. അത്രയ്ക്കുണ്ട് ഗ്രീഷമയ്ക് ജയിലിൽ പിടിപാട്. അഞ്ചര മണിക്ക് ശേഷം ഒരു പ്രതിയെയും പുറത്തുവിടില്ല എന്നാൽ ഗ്രീഷമയ്ക്ക്അതും അനുകൂലമായി.
53ലക്ഷം രൂപയ്ക്ക് വേണ്ടി നിയമം വഴി മാറി. അവരുടെ പഴയ വീട് വിറ്റു കിട്ടിയ ഈ 53 ലക്ഷം രൂപ കൊണ്ട് അവർ നിയമം തന്നെ മാറ്റി മറിച്ചു. ഗ്രീഷ്മ എവിടെപ്പോയാലും അവിടെയുള്ള അഡ്രസ്സ് വരെ കോടതിയെ അറിയിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ അതുപോലും ഇവിടെ നടന്നിട്ടില്ല. ഗ്രീഷ്മ താമസിച്ചുകൊണ്ടിരുന്ന വീട് വിറ്റു ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ല. ഞങ്ങൾക്ക് നീതി വേണം പാവം ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ശാരോൺ. അതാണ് ഒരു പ്രണയത്തിന്റെ പേര് നിഷ്ക്രൂരമായി അവൾ കൊലപ്പെടുത്തി കളഞ്ഞത്.
കോടതിയും നിയമങ്ങളും ഒരു 21 കാരിയെ സംരക്ഷിക്കുകയാണെങ്കിൽ.. പിന്നെന്തിനാണ് ഇവിടെ നിയമങ്ങളും കോടതിയും.? ഞങ്ങൾക്ക് നഷ്ടപ്പെട്ട മകനെ ആരാണ് തിരിച്ചു തരിക..??
ഞങ്ങളുടെ മകന് നീതി കിട്ടും എന്നുള്ള ഒരു വിശ്വാസവും ഇപ്പോഴില്ല. നിയമങ്ങളൊക്കെ വഴിമാറിയിരിക്കുകയാണ്. ഈ കേസ് നടത്തിക്കൊണ്ടുപോകാൻ വേണ്ടി മാത്രമാണ് ഞാനും എന്റെ ഭാര്യയും ജീവിക്കുന്നതെന്ന് ഷാരോണിന്റെ പിതാവ് പറയുന്നു. ഷാരോണിന്റെ മാതാവിന് ചെറിയ രീതിയിലുള്ള മാനസികവിഭ്രാന്തി കൂടിയുണ്ട്. എത്ര വർഷമാണ് ഞങ്ങളിനീ കേസിന്റെ പിറകെ പോകേണ്ടതെന്ന് അവർ ചോദിക്കുന്നു.
അതുതന്നെയാണ് ജനങ്ങൾക്ക് ചോദിക്കാനുള്ളത് ഒരു പാവം യുവാവിന് ആരാണ് ഇനി നീതി കൊടുക്കാൻ ഉള്ളത്?
ആരെയാണ് വിശ്വസിക്കേണ്ടത് ഏത് കോടതിയിലാണ് അഭയം പ്രാപിക്കേണ്ടത്.? അറിയില്ല നിയമങ്ങളും നീതിയും പണത്തിന് പിന്നാലെ പോകുമ്പോൾ ഇതുപോലെ മാതാവും പിതാവും നീതിക്കുവേണ്ടി അലമുറയിടേണ്ട കാഴ്ച ഇനി തുടർന്നുകൊണ്ടേയിരിക്കും.
















