ജാർഖണ്ഡിലെ സരന്ദ വനത്തിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ ഒരു പെൺകുട്ടി കൊല്ലപ്പെടുകയും രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് പ്രദേശം മുഴുവൻ സുരക്ഷാ സേനയുടെ കനത്ത പരിശോധനയിലാണ്. ജില്ലാ പൊലീസിൻ്റെയും സിആർപിഎഫിൻ്റെയും സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, സ്ത്രീകൾ ഇലകളും വിറകുകളും ശേഖരിക്കാൻ കാട്ടിലേക്ക് പോയപ്പോൾ വലിയ സ്‌ഫോടന ശബ്ദം കേൾക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി സ്ത്രീകളെ പുറത്തെത്തിച്ചെങ്കിലും പെൺകുട്ടിയെ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് മാസമായി സരന്ദയിൽ മാവോയിസ്റ്റുകൾ ഐഇഡി സ്‌ഫോടനങ്ങൾ തുടരുകയാണ്. സംഭവസ്ഥലത്തെ വനഗ്രാമങ്ങളിലെ താമസക്കാർ പരിഭ്രാന്തിയിലാണ്.
വെള്ളിയാഴ്ച വൈകുന്നേരം സരന്ദ വനങ്ങളിലെ ജറൈകേല പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊളോംഗ, ബിന്ദി കിരി വനങ്ങളിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ ഒരു സ്ത്രീ മരിച്ചു, മറ്റ് രണ്ട് പേർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്- പൊലീസ് സൂപ്രണ്ട് അമിത് രേണു മാധ്യമങ്ങളോട് പറഞ്ഞു.
















