Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഓടുന്ന വാഹനത്തിലെ പീഡനം തെളിയിച്ച പോലീസ് ഉദ്യോഗസ്ഥയെ ഭരണകൂടം ശിക്ഷിച്ചു: സ്ത്രീകളുടെ മാനം കാക്കാന്‍ ഒടുവില്‍ കോടതി തന്നെ അവരെ തിരഞ്ഞിറങ്ങി; ആരാണാ IPS പെണ്‍പുലി ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 11, 2025, 03:43 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓടുന്ന വണ്ടിയില്‍ വെച്ച് നടിയെ പീഡിപ്പിച്ച കേസില്‍ പള്‍സര്‍ സുനി അടക്കം ആറുപേര്‍ക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ് കേരളത്തിലെ കോടതി. ഇതില്‍ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ ദിലീപ് ഉള്‍പ്പെടെയുള്ള മറ്റു പ്രതികളെല്ലാം സ്വതന്ത്രരായി. രാജ്യത്തെ തിരക്കേറിയ തെരുവുകളില്‍ ഓടുന്ന വാഹനങ്ങളിലെ ബലാത്സംഘവും പീഡനങ്ങളും നിരന്തരം നടക്കുന്നുണ്ട്. അതിന് കേരളവും ബംഗാളും ഡെല്ഹിയുമൊക്കെ സാക്ഷിയം വഹിക്കുകയും ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കല്‍ക്കട്ടയില്‍ നടന്നൊരു പീഡനം വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഓടിക്കൊണ്ടിരുന്ന ഒരു കാറില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

എന്നാല്‍, ആ പീഡനം പുറത്തുപറഞ്ഞതു കൊണ്ടല്ല, ആ കേസ് ആരും അന്വേഷിക്കാതെ, സര്‍ക്കാര്‍ പോലും തിരിഞ്ഞു നോക്കാതെ വന്നപ്പോള്‍ കേസിന്റെ പിന്നാലെ പോയി കുറ്റക്കാരെ കണ്ടെത്താന്‍ ശ്രമിച്ച ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സത്യസന്ധതയും ആതത്മാര്‍ത്ഥതയുമാണ് വിവാദമായത്. പിന്നീട് അവര്‍ക്കെതിരേ എടുത്ത പ്രതികാര നടപടികളും, ബംഗാള്‍ മഴുവന്‍ ഓടിച്ചതും എല്ലാത്തിനും ഒടുവില്‍ വീണ്ടും കേസന്വേഷിക്കാനും, നീതിന്യാം നടപ്പാക്കാനും കോടതി തന്നെ അവരെ അന്വേഷിച്ചതുമാണ് വാര്‍ത്തകളുടെ ലോകത്തേക്ക് അവരെ തിരിച്ചു കൊണ്ടു വന്നത്. ആ ഐ.പി.എസ്. ഉദ്യോഗസ്ഥ ആരാണെന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ബംഗാളിലെ സ്ത്രീകളും അന്വേഷിക്കുകയാണ്.

അവരടെ പേരാണ് ദമയന്തി സെന്‍ ഐപി.എസ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കിയ പോലീസിനെ പെണ്‍പുലി. പീഡനത്തിന് വിധേയയാ ആ പെണ്‍കുട്ടിയാണ് ദമയന്തി സെന്നിനെ പെണ്‍പുലി എന്ന് വിശേഷിപ്പിച്ചതും. 2012ല്‍ നടന്ന ആ സംഭവം ഇങ്ങനെ തുടങ്ങാം. ഓടുന്ന കാറില്‍ താന്‍ ക്രൂര ബലാത്സംഘത്തിന് ഇരയായി എന്ന് ആ പെണ്‍കുട്ടി കരഞ്ഞു പറഞ്ഞിട്ടും ആരും അവളെ വിശ്വസിച്ചില്ല. കെട്ടിച്ചമച്ച കഥയെന്ന് സര്‍ക്കാര്‍ പോലും വാദിച്ച കേസ് ഒറ്റക്ക് അന്വേഷിച്ച് കണ്ടെത്തിയ പെണ്‍പുലിയിലെ കുറിച്ച് അറിയേണ്ട കാലഘട്ടം കൂടിയാണിത്. 2012 ഫെബ്രുവരിയിലെ ആ രാത്രി. കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലൂടെ ഓടുന്ന കാറില്‍ വെച്ച് താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്ന് ഒരു പെണ്‍കുട്ടി ലോകത്തോട് വിളിച്ചുപറഞ്ഞു. പക്ഷെ, അവര്‍ക്ക് ചുറ്റും നിന്നവര്‍ക്ക് സംശയമായിരുന്നു.

അതൊരു ആംഗ്ലോ ഇന്ത്യന്‍ സ്ത്രീയാണ്, അല്‍പ വസ്ത്രധാരി, പാതിരാത്രി ബാറില്‍ പോയവള്‍.. അതുകൊണ്ട് ഇതൊന്നും വിശ്വസിക്കാന്‍ പറ്റില്ല എന്ന മട്ടിലായിരുന്നു സമൂഹം. അന്ന് ഭരണത്തിലിരുന്ന സര്‍ക്കാരും ഭരിക്കുന്ന മുഖ്യമന്ത്രി പോലും പറഞ്ഞു, ‘ഇതൊരു കെട്ടിച്ചമച്ച കഥയാണ്. സര്‍ക്കാരിനെ നാണം കെടുത്താനുള്ള നാടകമാണ്’ എന്ന്. നീതി ഉറപ്പാക്കേണ്ട ഒരു സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ പ്രതികള്‍ക്ക് കവചമൊരുക്കുമ്പോള്‍ ഏത് പോലീസ് ഉദ്യോഗസ്ഥനാണ് അവരെ എതിര്‍ത്ത് സത്യത്തിന് പിന്നാലെ പോവാന്‍ ധൈര്യപ്പെടുക. സ്വാഭാവികമായും കേസ് ഫയലുകള്‍ ചവറ്റുകൊട്ടയില്‍ വീഴുമെന്ന് തന്നെ എല്ലാരും കരുതി. എന്നാല്‍, ആ പെണ്‍കുട്ടി നീതി തേടി കരഞ്ഞുകൊണ്ട് ചെന്നെത്തിയത് ദമയന്തി സെന്‍ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ മുന്നിലായിരുന്നു.

കൊല്‍ക്കത്ത പോലീസിലെ ആദ്യ വനിതാ ജോയിന്റ് കമ്മീഷണര്‍. അധികാരത്തിന്റെ ഹുങ്കിനേക്കാള്‍ ആ ഉദ്യോഗസ്ഥ വില കല്‍പ്പിച്ചത്, അപമാനിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കണ്ണുനീരിനായിരുന്നു. ‘ഈ കേസ് തെളിയിക്കരുത്’ എന്ന അദൃശ്യമായ കല്പനകള്‍ക്ക് മുന്നില്‍ ദമയന്തി മുട്ടുമടക്കിയില്ല. ആരെയും കൂസാതെ അവര്‍ ആ കേസ് അന്വേഷിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ ഓരോന്നായി പരിശോധിച്ചു. സംശയം തോന്നിയവരെ എല്ലാം ചോദ്യം ചെയ്തു, വാഹനങ്ങള്‍ പരിശോദിച്ചു. ഇതിനിടെ മന്ത്രിമാരില്‍ നിന്നുവരെ ഭീഷണികള്‍ വന്നിട്ടും അവര്‍ പിന്മാറിയില്ല. ഒടുവില്‍, മുഖ്യമന്ത്രി തന്നെ ‘നാടകം’ എന്ന് വിളിച്ച ആ കേസില്‍ യഥാര്‍ത്ഥ പ്രതികളെ എല്ലാം അവര്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു. വ്യക്തമായ തെളിവുകളോടെ അതൊരു ബലാത്സംഗം

തന്നെയാണെന്ന് അവര്‍ കോടതിയില്‍ തെളിയിച്ചു. പ്രതികള്‍ക്ക് ശിക്ഷയും വാങ്ങി നല്‍കി. അന്ന് ഒരു നാട് മുഴുവന്‍ ദമയന്തിയെ കൈയ്യടിച്ച് അഭിനന്ദിച്ചു. ഇരയായ സ്ത്രീ അന്ന് അവരെ വിശേഷിപ്പിച്ചത് ‘പെണ്‍പുലി’ എന്നായിരുന്നു. എന്നാല്‍ ഈ സംഭവത്തോടെ അവര്‍ അധികാരികളുടെ ശത്രു ആയിരുന്നു. തങ്ങളുടെ വാക്ക് ധിക്കരിച്ചതിനുള്ള ശിക്ഷ ഉടനടി അവരെ തേടിയെത്തി. കേസ് തെളിയിച്ച് രണ്ട് മാസത്തിനുള്ളില്‍, കൊല്‍ക്കത്തയുടെ ക്രൈം വിഭാഗം തലപ്പത്തുനിന്ന് ദമയന്തിയെ തെറിപ്പിച്ചു. ബാരക്ക്പൂരിലെ ട്രെയിനിംഗ് സ്‌കൂളിലേക്കായിരുന്നു ആ ‘പണിഷ്മെന്റ് ട്രാന്‍സ്ഫര്‍’. പിന്നീട് ഡാര്‍ജിലിംഗിലേക്കും, പ്രാധാന്യമില്ലാത്ത അഡ്മിനിസ്‌ട്രേറ്റീവ് പോസ്റ്റുകളിലേക്കും അവരെ പന്താടിക്കൊണ്ടിരുന്നു.

ദമയന്തി എന്ന പേര് കൊല്‍ക്കത്ത മറക്കും എന്ന് അവര്‍ കരുതി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം 2022-ല്‍, ബംഗാളില്‍ വീണ്ടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ ഒടുവില്‍ കല്‍ക്കട്ട ഹൈക്കോടതി തന്നെ പോലീസിനോട് ചോദിച്ചു. ‘എവിടെയാണ് ദമയന്തി സെന്‍ IPS? രാഷ്ട്രീയക്കാരുടെ ഭീഷണിക്ക് വഴങ്ങാത്ത, സത്യസന്ധമായി കേസ് അന്വേഷിക്കുന്ന ആ ഉദ്യോഗസ്ഥ തന്നെ ഈ കേസുകള്‍ നോക്കണം’ എന്ന് ഹൈക്കോടതി ഉത്തരവിട്ടു.
അതൊരു മധുരപ്രതികാരമായിരുന്നു. തന്നെ ഒതുക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി. കാക്കിയുടെ വലിപ്പം തോളിലെ നക്ഷത്രങ്ങളിലല്ല, മറിച്ച് ഉള്ളിലെ സത്യസന്ധതയിലാണെന്ന് തെളിയിച്ച നിമിഷം. ഇന്നും കൊല്‍ക്കത്തയിലെ സ്ത്രീകള്‍ക്ക് അവര്‍ വെറുമൊരു പോലീസ് ഓഫീസര്‍ അല്ല; ഇരുട്ടില്‍ വഴികാട്ടുന്ന വെളിച്ചമാണ്. ആരും കൂടെയില്ലെങ്കിലും, സത്യം കൂടെയുണ്ടെങ്കില്‍ ആരെയും തോല്‍പ്പിക്കാമെന്ന് കാണിച്ചുതന്ന പെണ്‍പുലി. ദമയന്തി സെന്‍ എന്ന ഐ.പി.എസ്. പെണ്‍പുലിയെ കണ്ടു പഠിക്കണം പലരും

ReadAlso:

മുഖ്യമന്ത്രി വി.ഡി. സതീശന് സാരഥിയായി ഇനി ഈ ബീഹാറുകാരന്‍: ആരാണ് ബിശ്വനാഥ് സിന്‍ഹ ?

ഓര്‍ത്തിരിക്കണം: കോര്‍പ്പറേഷന്‍ ഓര്‍ത്തോ വാര്‍ഡായോ?; മേയര്‍ അടക്കം നിരവധി കൗണ്‍സിലര്‍മാര്‍ പ്ലാസ്റ്ററിട്ടു; സത്യപ്രതിജ്ഞാ ലംഘനം തമ്മിലടിച്ച് തീര്‍ക്കണ്ട പ്രശ്‌നമോ ?

മുഖ്യമന്ത്രിയെ ‘മൈക്ക് ചതിച്ചു’: പരിശോധിച്ച് തീരുമാനിക്കുമെന്ന് സഭയില്‍, ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് കുഞ്ഞാലിക്കുട്ടിയോട് രഹസ്യം; VIDEO

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

Tags: INVESTIGATION OFFICERANWESHANAM NEWSDAMAYANTHI SEN IPSKOLKKOTHA RAPE CASEBANGAL GOVERMENTഓടുന്ന വാഹനത്തിലെ പീഡനം തെളിയിച്ച പോലീസ് ഉദ്യോഗസ്ഥയെ ഭരണകൂടം ശിക്ഷിച്ചുസ്ത്രീകളുടെ മാനം കാക്കാന്‍ ഒടുവില്‍ കോടതി തന്നെ അവരെ തിരഞ്ഞിറങ്ങിആരാണാ IPS പെണ്‍പുലി ?

Latest News

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

ഗ്രാമീണ നന്മകളുടെ കലവറയൊരുക്കി ഗ്രാമോദയ ലോഞ്ച് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കമായി

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies