ഓടുന്ന വണ്ടിയില്‍ വെച്ച് നടിയെ പീഡിപ്പിച്ച കേസില്‍ പള്‍സര്‍ സുനി അടക്കം ആറുപേര്‍ക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ് കേരളത്തിലെ കോടതി. ഇതില്‍ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ ദിലീപ് ഉള്‍പ്പെടെയുള്ള മറ്റു പ്രതികളെല്ലാം സ്വതന്ത്രരായി. രാജ്യത്തെ തിരക്കേറിയ തെരുവുകളില്‍ ഓടുന്ന വാഹനങ്ങളിലെ ബലാത്സംഘവും പീഡനങ്ങളും നിരന്തരം നടക്കുന്നുണ്ട്. അതിന് കേരളവും ബംഗാളും ഡെല്ഹിയുമൊക്കെ സാക്ഷിയം വഹിക്കുകയും ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കല്‍ക്കട്ടയില്‍ നടന്നൊരു പീഡനം വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഓടിക്കൊണ്ടിരുന്ന ഒരു കാറില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
എന്നാല്‍, ആ പീഡനം പുറത്തുപറഞ്ഞതു കൊണ്ടല്ല, ആ കേസ് ആരും അന്വേഷിക്കാതെ, സര്‍ക്കാര്‍ പോലും തിരിഞ്ഞു നോക്കാതെ വന്നപ്പോള്‍ കേസിന്റെ പിന്നാലെ പോയി കുറ്റക്കാരെ കണ്ടെത്താന്‍ ശ്രമിച്ച ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സത്യസന്ധതയും ആതത്മാര്‍ത്ഥതയുമാണ് വിവാദമായത്. പിന്നീട് അവര്‍ക്കെതിരേ എടുത്ത പ്രതികാര നടപടികളും, ബംഗാള്‍ മഴുവന്‍ ഓടിച്ചതും എല്ലാത്തിനും ഒടുവില്‍ വീണ്ടും കേസന്വേഷിക്കാനും, നീതിന്യാം നടപ്പാക്കാനും കോടതി തന്നെ അവരെ അന്വേഷിച്ചതുമാണ് വാര്‍ത്തകളുടെ ലോകത്തേക്ക് അവരെ തിരിച്ചു കൊണ്ടു വന്നത്. ആ ഐ.പി.എസ്. ഉദ്യോഗസ്ഥ ആരാണെന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും ബംഗാളിലെ സ്ത്രീകളും അന്വേഷിക്കുകയാണ്.
അവരടെ പേരാണ് ദമയന്തി സെന്‍ ഐപി.എസ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കിയ പോലീസിനെ പെണ്‍പുലി. പീഡനത്തിന് വിധേയയാ ആ പെണ്‍കുട്ടിയാണ് ദമയന്തി സെന്നിനെ പെണ്‍പുലി എന്ന് വിശേഷിപ്പിച്ചതും. 2012ല്‍ നടന്ന ആ സംഭവം ഇങ്ങനെ തുടങ്ങാം. ഓടുന്ന കാറില്‍ താന്‍ ക്രൂര ബലാത്സംഘത്തിന് ഇരയായി എന്ന് ആ പെണ്‍കുട്ടി കരഞ്ഞു പറഞ്ഞിട്ടും ആരും അവളെ വിശ്വസിച്ചില്ല. കെട്ടിച്ചമച്ച കഥയെന്ന് സര്‍ക്കാര്‍ പോലും വാദിച്ച കേസ് ഒറ്റക്ക് അന്വേഷിച്ച് കണ്ടെത്തിയ പെണ്‍പുലിയിലെ കുറിച്ച് അറിയേണ്ട കാലഘട്ടം കൂടിയാണിത്. 2012 ഫെബ്രുവരിയിലെ ആ രാത്രി. കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലൂടെ ഓടുന്ന കാറില്‍ വെച്ച് താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്ന് ഒരു പെണ്‍കുട്ടി ലോകത്തോട് വിളിച്ചുപറഞ്ഞു. പക്ഷെ, അവര്‍ക്ക് ചുറ്റും നിന്നവര്‍ക്ക് സംശയമായിരുന്നു.
അതൊരു ആംഗ്ലോ ഇന്ത്യന്‍ സ്ത്രീയാണ്, അല്‍പ വസ്ത്രധാരി, പാതിരാത്രി ബാറില്‍ പോയവള്‍.. അതുകൊണ്ട് ഇതൊന്നും വിശ്വസിക്കാന്‍ പറ്റില്ല എന്ന മട്ടിലായിരുന്നു സമൂഹം. അന്ന് ഭരണത്തിലിരുന്ന സര്‍ക്കാരും ഭരിക്കുന്ന മുഖ്യമന്ത്രി പോലും പറഞ്ഞു, ‘ഇതൊരു കെട്ടിച്ചമച്ച കഥയാണ്. സര്‍ക്കാരിനെ നാണം കെടുത്താനുള്ള നാടകമാണ്’ എന്ന്. നീതി ഉറപ്പാക്കേണ്ട ഒരു സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ പ്രതികള്‍ക്ക് കവചമൊരുക്കുമ്പോള്‍ ഏത് പോലീസ് ഉദ്യോഗസ്ഥനാണ് അവരെ എതിര്‍ത്ത് സത്യത്തിന് പിന്നാലെ പോവാന്‍ ധൈര്യപ്പെടുക. സ്വാഭാവികമായും കേസ് ഫയലുകള്‍ ചവറ്റുകൊട്ടയില്‍ വീഴുമെന്ന് തന്നെ എല്ലാരും കരുതി. എന്നാല്‍, ആ പെണ്‍കുട്ടി നീതി തേടി കരഞ്ഞുകൊണ്ട് ചെന്നെത്തിയത് ദമയന്തി സെന്‍ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ മുന്നിലായിരുന്നു.
കൊല്‍ക്കത്ത പോലീസിലെ ആദ്യ വനിതാ ജോയിന്റ് കമ്മീഷണര്‍. അധികാരത്തിന്റെ ഹുങ്കിനേക്കാള്‍ ആ ഉദ്യോഗസ്ഥ വില കല്‍പ്പിച്ചത്, അപമാനിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കണ്ണുനീരിനായിരുന്നു. ‘ഈ കേസ് തെളിയിക്കരുത്’ എന്ന അദൃശ്യമായ കല്പനകള്‍ക്ക് മുന്നില്‍ ദമയന്തി മുട്ടുമടക്കിയില്ല. ആരെയും കൂസാതെ അവര്‍ ആ കേസ് അന്വേഷിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ ഓരോന്നായി പരിശോധിച്ചു. സംശയം തോന്നിയവരെ എല്ലാം ചോദ്യം ചെയ്തു, വാഹനങ്ങള്‍ പരിശോദിച്ചു. ഇതിനിടെ മന്ത്രിമാരില്‍ നിന്നുവരെ ഭീഷണികള്‍ വന്നിട്ടും അവര്‍ പിന്മാറിയില്ല. ഒടുവില്‍, മുഖ്യമന്ത്രി തന്നെ ‘നാടകം’ എന്ന് വിളിച്ച ആ കേസില്‍ യഥാര്‍ത്ഥ പ്രതികളെ എല്ലാം അവര്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു. വ്യക്തമായ തെളിവുകളോടെ അതൊരു ബലാത്സംഗം
തന്നെയാണെന്ന് അവര്‍ കോടതിയില്‍ തെളിയിച്ചു. പ്രതികള്‍ക്ക് ശിക്ഷയും വാങ്ങി നല്‍കി. അന്ന് ഒരു നാട് മുഴുവന്‍ ദമയന്തിയെ കൈയ്യടിച്ച് അഭിനന്ദിച്ചു. ഇരയായ സ്ത്രീ അന്ന് അവരെ വിശേഷിപ്പിച്ചത് ‘പെണ്‍പുലി’ എന്നായിരുന്നു. എന്നാല്‍ ഈ സംഭവത്തോടെ അവര്‍ അധികാരികളുടെ ശത്രു ആയിരുന്നു. തങ്ങളുടെ വാക്ക് ധിക്കരിച്ചതിനുള്ള ശിക്ഷ ഉടനടി അവരെ തേടിയെത്തി. കേസ് തെളിയിച്ച് രണ്ട് മാസത്തിനുള്ളില്‍, കൊല്‍ക്കത്തയുടെ ക്രൈം വിഭാഗം തലപ്പത്തുനിന്ന് ദമയന്തിയെ തെറിപ്പിച്ചു. ബാരക്ക്പൂരിലെ ട്രെയിനിംഗ് സ്‌കൂളിലേക്കായിരുന്നു ആ ‘പണിഷ്മെന്റ് ട്രാന്‍സ്ഫര്‍’. പിന്നീട് ഡാര്‍ജിലിംഗിലേക്കും, പ്രാധാന്യമില്ലാത്ത അഡ്മിനിസ്‌ട്രേറ്റീവ് പോസ്റ്റുകളിലേക്കും അവരെ പന്താടിക്കൊണ്ടിരുന്നു.
ദമയന്തി എന്ന പേര് കൊല്‍ക്കത്ത മറക്കും എന്ന് അവര്‍ കരുതി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം 2022-ല്‍, ബംഗാളില്‍ വീണ്ടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ ഒടുവില്‍ കല്‍ക്കട്ട ഹൈക്കോടതി തന്നെ പോലീസിനോട് ചോദിച്ചു. ‘എവിടെയാണ് ദമയന്തി സെന്‍ IPS? രാഷ്ട്രീയക്കാരുടെ ഭീഷണിക്ക് വഴങ്ങാത്ത, സത്യസന്ധമായി കേസ് അന്വേഷിക്കുന്ന ആ ഉദ്യോഗസ്ഥ തന്നെ ഈ കേസുകള്‍ നോക്കണം’ എന്ന് ഹൈക്കോടതി ഉത്തരവിട്ടു.
അതൊരു മധുരപ്രതികാരമായിരുന്നു. തന്നെ ഒതുക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി. കാക്കിയുടെ വലിപ്പം തോളിലെ നക്ഷത്രങ്ങളിലല്ല, മറിച്ച് ഉള്ളിലെ സത്യസന്ധതയിലാണെന്ന് തെളിയിച്ച നിമിഷം. ഇന്നും കൊല്‍ക്കത്തയിലെ സ്ത്രീകള്‍ക്ക് അവര്‍ വെറുമൊരു പോലീസ് ഓഫീസര്‍ അല്ല; ഇരുട്ടില്‍ വഴികാട്ടുന്ന വെളിച്ചമാണ്. ആരും കൂടെയില്ലെങ്കിലും, സത്യം കൂടെയുണ്ടെങ്കില്‍ ആരെയും തോല്‍പ്പിക്കാമെന്ന് കാണിച്ചുതന്ന പെണ്‍പുലി. ദമയന്തി സെന്‍ എന്ന ഐ.പി.എസ്. പെണ്‍പുലിയെ കണ്ടു പഠിക്കണം പലരും
















