മലയാളത്തിലെ ലക്ഷണമൊത്ത നായിക ആയിരുന്നു ത്രേസ്യാമ്മ എന്ന മിസ് കുമാരി. ഭരണങ്ങാനത്ത് നിന്നും നാടകത്തിലൂടെ സിനിമയിലേക്ക് കടക്കുകയായിരുന്നു അവർ. ‘വെള്ളിനക്ഷത്രം’ ആയിരുന്നു ആദ്യ സിനിമ. രണ്ടാമത്തെ സിനിമ ‘നല്ലതങ്ക’ ചെയ്തതോടെയാണ് ത്രേസ്യാമ്മ മിസ് കുമാരിയായത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴായിരുന്നു മിസ് കുമാരിയുടെ വിവാഹം നടന്നത്. എഞ്ചിനീയറായ ഹോർമീസ് തളിയത്ത് ആയിരുന്നു വരൻ.1969 ജൂൺ 9-ന് 37-ആം വയസ്സിൽ മിസ് കുമാരി രോഗബാധയാൽ അന്തരിച്ചത്.
സ്വത്തിന് വേണ്ടി മകളെ കൊന്നതാണ് എന്ന് പറഞ്ഞു നടി കുമാരിയുടെ അപ്പൻ കോടതിയെ സമീപിച്ചതിനാൽ പോസ്റ്റുമോർട്ടം ചെയ്യാൻ വേണ്ടി ബോഡി പുറത്തെടുത്തൂ.മരിച്ച് ഒരു വർഷത്തിന് ശേഷം പുറത്തെടുത്തിട്ടും ബോഡി അഴുകാത്ത നിലയിലായിരുന്നൂ.
ഹാർട്ട് അറ്റാക്ക് ആണെന്ന് പറഞ്ഞു പോസ്റ്റുമോർട്ടം ചെയ്യാതെ നടിയുടെ മൃതദേഹം അടക്കിയത് ദുരൂഹത വർദ്ധിപ്പിച്ചൂ. ഭരണങ്ങാനത്തെ പള്ളി സെമിത്തേരിയിലെ കോൺക്രീറ്റ് കല്ലറയിൽ അടക്കം ചെയ്തതിനാൽ, ഒരു വർഷം കഴിഞ്ഞിട്ടും മൃതദേഹം ഒട്ടും അഴുകാത്ത നിലയിലായിരുന്നു എന്നത് ഡോക്ടർമാരെയും ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തി.അഞ്ച് വയസ്സുള്ള മൂത്ത മകനും,അതിനെ താഴെ ഒരാളും, കൈക്കുഞ്ഞും ഉള്ളപ്പോഴാണ് മുപ്പത് തേടാം വയസ്സിൽ കുമാരിയുടെ മരണം.
കാപ്പിയിൽ വിഷം ചേർത്ത് കൊന്നതാണെന്ന് പറഞ്ഞ് ഭർത്താവിന് നേരേ വരെ സംശയത്തിൻ്റെ കണ്ണുകൾ നീണ്ടെന്ന് അക്കാലത്തേ പറയപ്പെട്ടിരുന്നൂ. പോലീസ് സർജനായ ഡോ. ബി. ഉമാദത്തന്റെ പുസ്തകത്തിലും അന്നത്തെ കാലത്തെ സിനിമാ ചരിത്രങ്ങളിലും മിസ് കുമാരിയുടെ ജീവിതത്തെക്കുറിച്ച് വിവരിക്കുന്നത് ഒരുകാലത്ത് സിനിമാലോകം അടക്കിവാണ ഒരു രാജ്ഞിയുടെ ദാരുണമായ വീഴ്ചയായാണ്.അവരുടെ സ്വകാര്യ ദുഃഖങ്ങളും മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും വേദനിപ്പിക്കുന്നതാണ്.
സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് മിസ് കുമാരി വിവാഹിതയാകുന്നത്.എന്നാൽ വിവാഹശേഷം അവർ സിനിമയിൽ നിന്നും പൊതുവേദികളിൽ നിന്നും പൂർണ്ണമായും പിൻവാങ്ങി.തന്റെ പ്രതാപകാലം അവസാനിച്ചതും, സിനിമാലോകത്തെ സൗഹൃദങ്ങളിൽ നിന്ന് ഒറ്റപ്പെട്ടതും അവരെ മാനസികമായി തളർത്തിയിരുന്നതായി പറയപ്പെടുന്നു…ഒരു കാലത്ത് ആരാധകരാൽ ചുറ്റപ്പെട്ടിരുന്ന അവർ പിന്നീട് നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടി വന്നു.
ജീവിതത്തിന്റെ അവസാന നാളുകളിൽ അവർക്ക് കടുത്ത മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ഡോക്ടർ ഉമാദത്തൻ സൂചിപ്പിക്കുന്നുണ്ട്… വിഷാദരോഗത്തിന് സമാനമായ അവസ്ഥയിലായിരുന്നു അവർ…പോസ്റ്റ്പാർട്ടം ഡിപ്രഷൻ ആയിരുന്നിരിക്കണം..പലപ്പോഴും അകാരണമായി ഭയപ്പെടുകയും ആരോടും സംസാരിക്കാതെ ഇരിക്കുകയും ചെയ്തിരുന്നു…ഈ മാനസികാവസ്ഥയാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന വാദത്തിന് ബലം നൽകുന്നത്.
പോസ്റ്റ്‌മോർട്ടം പരിശോധനയിൽ അവരുടെ ആമാശയത്തിൽ രൂക്ഷഗന്ധമുള്ള ഒരു ദ്രാവകം കണ്ടെത്തി. രാസപരിശോധനയിൽ അത് ഓർഗാനോ ഫോസ്ഫറസ് വിഭാഗത്തിൽപ്പെട്ട വീര്യം കൂടിയ കീടനാശിനിയാണെന്ന് തെളിഞ്ഞു.ഡോ. ഉമാദത്തന്റെ പരിശോധനയിൽ വിഷാംശം കണ്ടെത്തിയതോടെ മരണം സ്വാഭാവികമല്ലെന്ന് ഉറപ്പായി…പക്ഷേ, കീടനാശിനി എങ്ങനെ അവരുടെ ഉള്ളിൽ ചെന്നു എന്നതിന് വ്യക്തമായ ഉത്തരം ലഭിച്ചില്ല.അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ രണ്ട് സാധ്യതകളാണ് ഉണ്ടായിരുന്നത്.
കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്ന അവർ സ്വയം വിഷം കഴിച്ചു.ആരെങ്കിലും ഭക്ഷണത്തിലോ മറ്റോ വിഷം കലർത്തി നൽകി…എങ്കിലും, മിസ് കുമാരിയെ ആരെങ്കിലും നിർബന്ധിച്ച് വിഷം കഴിപ്പിച്ചു എന്നതിന് മതിയായ തെളിവുകൾ പോലീസിന് കണ്ടെത്താനായില്ല.അതോടെ ആ കേസ് ഫയൽ ക്ലോസ് ചെയ്യപ്പെട്ടു. ഇന്നും മലയാള സിനിമയിലെ ഏറ്റവും വലിയ ദുരൂഹമരണങ്ങളിൽ ഒന്നായി മിസ് കുമാരിയുടെ അന്ത്യം അവശേഷിക്കുന്നു.”നല്ലവനായ അയൽക്കാരൻ” എന്നറിയപ്പെട്ടിരുന്ന സത്യൻ മാസ്റ്ററുടെ നായികയായി ‘നീലക്കുയിൽ’ എന്ന ചിത്രത്തിലൂടെ ചരിത്രം കുറിച്ച ആ നടിയുടെ അന്ത്യം ആരേയും നോവിക്കും നീലക്കുയിലിൽ സത്യനും,കുമാരിക്കും ഒരേ പ്രതിഫലം ആയിരുന്നു.പഠിക്കാനേറേ മിടുക്കി ആയിരുന്ന കുമാരി ഇംഗ്ലീഷ് അധ്യാപിക ആയിരിക്കേയാണ് സിനിമയിൽ വന്നത്.കുമാരി പാടി അഭിനയിച്ച “എല്ലാരും ചൊല്ലണ്”എന്ന പാട്ട് അന്നുമിന്നും ഫേമസാണ്.നിങ്ങൾക്ക് ഇഷ്ടമുള്ള കുമാരിയുടെ പടമേതാണ്..?
















