തലസ്ഥാനത്തിന്റെ ‘തല’ ആകാന്‍ വിധി കാത്തു വെച്ചിരിക്കുന്ന വ്യക്തി ആരാണെന്നതാണ് ജനങ്ങളുടെ പ്രധാന ചര്‍ച്ച. എല്ലാം വിഴിഞ്ഞം വാര്‍ഡ് തീരുമാനിക്കുമോ അതോ നീക്കു പോക്കുകള്‍ക്കും, കുതുകാല്‍വെട്ടലിനും, കാലുമാറ്റത്തിനും, പണമൊഴുക്കലിനുമൊക്കെ സാധ്യത ഏറുമോ. ചരിത്രത്തില്‍ ആദ്യമായി കോര്‍പ്പറേഷില്‍ ഒറ്റ കക്ഷിയായി ഭൂരിപക്ഷം നേടിയിട്ടും ബി.ജെ.പിക്ക് മേയര്‍സ്ഥാനവും അധികാരവും കയ്യാലപ്പുറത്തെ തേങ്ങ പോലെയായിരിക്കുന്നു. ചരിത്രത്തിലെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിട്ടും, തോറ്റിട്ടേയില്ലെന്ന് വീമ്പുപറഞ്ഞും, തര്‍ക്കിച്ചും പിടിച്ചു നില്‍ക്കുന്ന സി.പി.എമ്മും മുന്നണിയും നരകത്തില്‍ നില്‍ക്കുകയാണ്. മേയറാകാന്‍ തുന്നിവെച്ച കുപ്പായവും കെട്ടിപ്പിടിച്ച് തളര്‍ന്നിരിക്കുകയാണ് യു.ഡി.എഫിന്റെ കേരളത്തിലെ പപ്പുമോന്‍ ശബരിനാഥ്.
തോറ്റാല്‍ തോറ്റു എന്നുപറഞ്ഞ് മത്സരിച്ച സ്വതന്ത്രരാണ് ഇപ്പോള്‍ നട്ടെല്ലു നിവര്‍ത്തി മുന്നണികള്‍ക്കു മുമ്പില്‍ നില്‍ക്കുന്നത്. അവര്‍ തീരുമാനിക്കും മേയര്‍ ആരാകണമെന്ന്. അവര്‍ക്കും മേയറാകാന്‍ അവസരമുണ്ട്. കാാലുവാരാനും, കൂടെ നില്‍ക്കാനും, മാറി നില്‍ക്കാനുമൊക്കെ അവര്‍ക്ക് തീരുമാനിക്കാം. മുന്നണിക്കൊപ്പം നില്‍ക്കണോ അതോ മുന്നണികള്‍ തങ്ങള്‍ക്കൊപ്പം വരണമോ എന്നൊക്കെ രണ്ടു സ്വതന്ത്രര്‍ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് തലസ്ഥാന നഗരസഭയുടെ മേയര്‍ പദവി ചര്‍ച്ചകള്‍ എത്തി നില്‍ക്കുന്നു. കണ്ണമ്മൂല വാര്‍ഡ് കൗണ്‍സിലര്‍ രാധാകൃഷ്ണനാണ് ഇതില്‍ പ്രധാനി. മറ്റൊന്ന്, പൗണ്ട്കടവ് കൗണ്‍സിലറാണ്. വിലപേശലും പാളയം മാറ്റവുമൊക്കെ വന്‍ ചര്‍ച്ചയായി നില്‍ക്കുകയാണ്.
സ്വതന്ത്രരില്‍ കണ്ണമ്മൂല വാര്‍ഡ് കൗണ്‍സിലര്‍ രാധാകൃഷ്ണന്‍ ഇടതുപക്ഷവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന. മേയര്‍ സ്ഥാനം നല്‍കിയാല്‍ ഒപ്പം നില്‍ക്കാമെന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്. എന്നാല്‍, സ്വതന്ത്രനെ മേയറാക്കി, മുന്നോട്ടു പോകാന്‍ താല്‍പ്പര്യപ്പെടുമോ എന്നതാണ് പ്രധാന പ്രശ്‌നം. അതിലും വലിയ പ്രശ്‌നം യു.ഡി.എഫുമായുള്ള കൂടിച്ചേരലാണ്. 50 സീറ്റ് ഒറ്റയ്ക്ക് പിടിച്ചിട്ടും നഗരസഭ ഭരിക്കാനാവില്ല എന്ന സ്ഥിതിയാണ് ബി.ജെ.പിക്കുള്ളത്. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടിയിട്ടും, ഭരണം കയ്യാളാന്‍ കഴിയാതെ വന്നത്, യു.ഡി.എഫും, എല്‍.ഡി.എഫും സ്വതന്ത്രരും ഒരുമിക്കുന്നതു കൊണ്ടാണ്. മാത്രമല്ല, വിഴിഞ്ഞം വാര്‍ഡില്‍ ബി.ജെ.പി ജയിക്കാന്‍ സാധ്യതയുമില്ല.
കേവല ഭൂരിപക്ഷം 51 സീറ്റുകളാണ്. അത് ബി.ജെ.പിക്കില്ല. കാരണം, 29 സീറ്റുകള്‍ പിടിച്ച എല്‍.ഡി.എഫും, 19 സീറ്റുകള്‍ പിടിച്ച യു.ഡി.എഫും രണ്ട് സ്വതന്ത്രരും ബി.ജെ.പി രഹിത നഗരസഭയെയാണ് പിന്തുണയ്ക്കുന്നത്. അതുകൊണ്ടുതന്നെ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. രണ്ട് സ്വതന്ത്രര്‍ തീരുമാനിക്കുന്ന വഴിയേ നഗരസഭ പോകുന്ന ഘട്ടമാണിപ്പോള്‍. ഇതോടെ പണികിട്ടിയത്, മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയ്ക്കും, വി.വി രാജേഷിനുമാണ്. ശ്രീലേഖയുടെ മേയര്‍ സ്ഥാനാര്‍ഥിത്വം വലിയ ചര്‍ച്ചയായിരുന്നു. ഡെപ്യൂട്ടി മേയറെങ്കിലും ആകുമെന്നുള്ള പ്രതീക്ഷയാണ് വെച്ചു പുലര്‍ത്തിയത്. എന്നാല്‍, ശ്രീലേഖയുടെ മോഹം സ്വതന്ത്രനില്‍ തട്ടി തകരുമോയെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.
മറ്റൊരാളാണ് വി.വി. രാജേഷ്. കഴിഞ്ഞ തവണ നഗരസഭയില്‍ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നു. ഇത്തവണ ബി.ജെ.പി 50 സീറ്റ് പിടിച്ചിട്ടും ഭരണത്തിലേറാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് എത്തിയതോടെ വി.വി. രാജേഷിന്റെ മേയര്‍ മോഹവും അവതാളത്തിലായിട്ടുണ്ട്. എതിര്‍ഭാഗമായ എല്‍.ഡി.എഫിന് ഇനി നഗരസഭയുടെ ഭരണം സ്വപ്‌നത്തില്‍പ്പലും കാണാനാകില്ല. 29 സീറ്റുമായി മറ്റുള്ളവരോട് യാചിക്കേണ്ട അഴസ്ഥയായി മാറിയിട്ടുണ്ട്. യു.ഡി.എഫിനാണെങ്കില്‍ നാണം മറയ്ക്കാന്‍ കഴിഞ്ഞുവെന്നതിനപ്പുറം മറ്റൊന്നും അവകാശപ്പെടാനില്ല. മുന്‍ എം.എല്‍.എ കൂടിയായ ശബരിനാഥിനെ മേയറായി ഉയര്‍ത്തിക്കാട്ടിയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ ശ്രമവും പാളി. എം.എല്‍.എ ആയിരുന്നയാള്‍ ഇനി കൗണ്‍സിലറായിരിക്കും. കേരളത്തിലെ പപ്പുമോനായി മാറിയ ശബരിനാഥ് ഭാര്യയുടെ ലേബലില്‍ അറിയപ്പെടാനാണ് യോഗ്യന്‍.
CONTENT HIGH LIGHTS; R. Will Sreelekha’s ambition be crushed by ‘Swatantra’?: Sabarinath became ‘Pappumon’ after coveting the mayor’s shirt?; Has the Left, blinded by arrogance, turned the capital municipality into ‘hell’?
















