ബെംഗളൂരു: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമം. ബെംഗളൂരു ഹോസകോട്ടയിലെ സുളിബലെ ഗ്രാമത്തിലാണ് സംഭവം. ജനത കോളനിയിലെ സെയ്ദ് ഇമ്രാന്റെ വീട്ടിലായിരുന്നു സംഭവം. പൂജ നടക്കുന്നതിനിടെ വീട്ടിൽ ശിശു സംരക്ഷണ യൂണിറ്റ് റെയ്ഡ് നടത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി.
സാമ്പത്തിക പ്രതിസന്ധി അകറ്റാൻ ആയിരുന്നു കുഞ്ഞിനെ ബലി കൊടുക്കാനുള്ള ശ്രമം നടത്തിയത്. ബലി കൊടുക്കുന്നതിനായി എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ വിലയ്ക്ക് വാങ്ങുകയായിരുന്നു. പൗർണമി നാളായ ഇന്നലെ ബലി കൊടുക്കാനായിരുന്നു നീക്കം. സമീപവാസികൾ ചൈൽഡ് ഹെൽപ്പ് ലൈനിനെ വിവരമറിയിച്ചതോടെയാണ് കുട്ടിയെ രക്ഷിക്കാൻ ആയത്. ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീട്ടിൽ ബലിത്തറ അടക്കം സജ്ജമാക്കിയിരുന്നു.
















