രാജ്യം 77-ാമത് റിപ്പബ്ലിക് ദിനത്തിന്റെ ആവേശത്തിലാണ്. ഇന്ന് വൈകുന്നേരം 7 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യുന്നതോടെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. രാജ്യം കഴിഞ്ഞ കാലയളവിൽ കൈവരിച്ച നേട്ടങ്ങളും പുരോഗതിയും രാഷ്ട്രപതി വിശദീകരിക്കും.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അടക്കം ശക്തമായ പൊലീസ് വിന്യാസമാണ് ഡൽഹിയിൽ.
താൽക്കാലിക നിരീക്ഷണ പോസ്റ്റുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ കർത്തവ്യപതിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങും.
പരമോന്നത സിവിലിയൻ ബഹുമതിയായ പത്മപുരസ്കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും. പത്മവിഭൂഷൻ പത്മഭൂഷൻ പത്മശ്രീ പുരസ്കാര ജേതാക്കളെ ആയിരിക്കും ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിക്കുക.
കല സാമൂഹിക സേവനം പൊതുകാര്യം ശാസ്ത്രം വ്യവസായം വൈദ്യശാസ്ത്രം സാഹിത്യം വിദ്യാഭ്യാസം കായികം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർ ആയിരിക്കും പുരസ്കാരത്തിന് അർഹരാവുക.
















