ദേശീയപാത ഉദ്ഘാടനച്ചടങ്ങിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മന്ത്രി എം.ബി. രാജേഷ്. ഇന്ന് നടക്കേണ്ട പരിപാടിക്ക് ഇന്നലെയാണ് അറിയിക്കുന്നതെന്നും തനിക്ക് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉണ്ടെന്നും അതിനാല്‍ പങ്കെടുക്കില്ലെന്നും മന്ത്രി എം.ബി. രാജേഷും പറഞ്ഞു.
കഴിഞ്ഞ തവണ തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ പരിപാടിക്ക് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത് അനുസരിച്ച് പോയപ്പോല്‍ എസ്പിജി ഉദ്യോഗസ്ഥര്‍ തന്നോട് ആധാര്‍ കാര്‍ഡ് ചോദിക്കുന്ന സ്ഥിതിയുണ്ടായി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുവദിച്ച പാസ് ഉണ്ടായിട്ടാണ് ഈ ദുരനുഭവമുണ്ടായതെന്നും അന്ന് വിവാദമാക്കേണ്ട എന്ന് കരുതിയാണ് പറയാതിരുന്നതെന്നും എംബി രാജേഷ് പറഞ്ഞു.
ദേശീയപാതയില്‍ മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത വ്യവസ്ഥ വെച്ചവരാണ് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന്റെ കാര്യം വരുമ്പോഴൊക്കെ നിങ്ങള്‍ പണം തരണം എന്നു പറയുന്നു. ഈ വിവേചനം എല്ലാ കാര്യങ്ങളിലും ഉണ്ട്. ഇത് ബിജെപിയുടെ രാഷ്ട്രീയ സംസ്‌കാരമാണ്. ബിജെപി പൊതു പണം ഉപയോഗിച്ച് എങ്ങനെ രാഷ്ട്രീയ പ്രചാരണം നടത്തുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
















