വിജയ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രമാണ് ‘ജനനായകന്‍’. ചിത്രം ചോര്‍ന്നതിനെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് നടന്‍ ആര്‍ മാധവനും.
‘ഹൃദയഭേദകവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്’ എന്നാണ് സൂര്യയുടെ പോസ്റ്റിനെ ചൂണ്ടികാണിച്ചു കൊണ്ട് മാധവന്‍ കുറിച്ചിരിക്കുന്നത്.
‘ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. ഇത് അങ്ങേയറ്റം ഹൃദയഭേദകവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്. ആളുകള്‍ എങ്ങനെയാണ് ഇതില്‍ നിന്ന് രക്ഷപ്പെടുന്നത്? ദയവായി ഈ സിനിമയില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും കഠിനാധ്വാനത്തെ ബഹുമാനിക്കുക. പൈറേറ്റഡ് പ്ലാറ്റ്ഫോമുകളില്‍ ഇത് കാണുന്നത് ഒഴിവാക്കുക’- മാധവന്‍ കുറിച്ചു.
സംഭവം ഹൃദയഭേദകവും അന്യായവുമാണെന്ന് നടന്‍ സൂര്യ പ്രതികരിച്ചു. ഓണ്‍ലൈനില്‍ സിനിമ കാണുന്നതില്‍നിന്നും പങ്കിടുന്നതില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് പ്രേക്ഷകരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ചിത്രം ചോര്‍ന്നതില്‍ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവരുള്‍പ്പെടെ സിനിമാലോകത്തെ ഒട്ടേറെ പേര്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. പകര്‍പ്പവകാശ ലംഘനത്തിനെതിരെ കര്‍ശനമായ നടപടികള്‍ കൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
സിനിമയുടെ ചില ഭാഗങ്ങളും-ചില സന്ദര്‍ഭങ്ങളില്‍, ഏതാണ്ട് മുഴുവന്‍ സിനിമയും – നിയമവിരുദ്ധമായി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് പ്രൊഡക്ഷന്‍ ഹൗസ് പറഞ്ഞു. സര്‍ട്ടിഫിക്കേഷന്‍ പ്രശ്നങ്ങള്‍ കാരണം ജനനായകന്‍ ഇതിനകം തന്നെ പ്രേക്ഷകരിലേക്കെത്താന്‍ വൈകിയിട്ടുണ്ട്. ജനുവരി 9 ന് പൊങ്കല്‍ സമയത്ത് ചിത്രം റിലീസ് ചെയ്യുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നു. ആരാധകര്‍ ഇപ്പോള്‍ അതിന്റെ റിലീസിനെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ്.
















