രാജ്യത്തിന്റെ പരമാധികാരത്തിനു മുകളില്‍ ആക്രമണവും അധിനിവേശവും അദികാരവും നടത്തിനാ# ശ്രമിച്ച സാമ്രാജ്യത്വ ശക്തികള്‍ക്കെതിരേ പൊരി മരിച്ച ഇറാന്റെ ധീരനായ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ മൃതദേഹം സംസ്‌ക്കാരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇറാന്‍. അമേരിക്ക-ഇസ്രായേല്‍ സംയുക്ത ആക്രമണത്തിലാണ് ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനി കൊല്ലപ്പെട്ടത്. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യദിനത്തില്‍ തന്നെ രക്തസാക്ഷിത്വം വരിച്ച അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ക്കും വിലാപയാത്രയ്ക്കുമായി വിപുലമായ ഒരുക്കങ്ങളാണ് ഇറാന്‍ ഭരണകൂടം നടത്തുന്നത്.
അദ്ദേഹത്തോടുള്ള ആദരസൂചകമായി തലസ്ഥാനമായ ടെഹ്‌റാനില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന വിടവാങ്ങല്‍ ചടങ്ങുകളും 24 മണിക്കൂര്‍ നീളുന്ന വിലാപയാത്രയുമാണ് ക്രമീകരിക്കുന്നത്. ദേശീയ സ്ഥാപനങ്ങളുടെയും രാജ്യത്തുടനീളമുള്ള മുനിസിപ്പാലിറ്റികളുടെയും പൂര്‍ണ പങ്കാളിത്തത്തോടെയാണ് ടെഹ്‌റാനില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. സംസ്‌ക്കാര ചടങ്ങുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ടെഹ്റാന്‍ സാംസക്കാരിക-സാമൂഹിക കാര്യ ഡെപ്യൂട്ടി മേയര്‍ മുഹമ്മദ് അമിന്‍ തവക്കോലിസാദെയാണ് വിശദീകരിച്ചത്. 24 മണിക്കൂര്‍ എങ്കിലും നീണ്ടുനില്‍ക്കുന്ന വിലാപയാത്രയുടെ പ്രധാന വേദി ടെഹ്‌റാനിലെ മുസല്ലയോ (ഗ്രാന്‍ഡ് പ്രയേഴ്‌സ് ഹാള്‍) ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപകന്‍ ഇമാം ഖുമൈനിയുടെ ശവകുടീരമോ ആയിരിക്കുമെന്നാണ് സൂചന.
അന്തിമ തീരുമാനം ഉടനുണ്ടാകും. ടെഹ്‌റാനിലെ വിലാപയാത്രയ്ക്കും ചടങ്ങുകള്‍ക്കും ശേഷം ഭൗതികശരീരം ഖോമിലേക്കും തുടര്‍ന്ന് മഷ്ഹദിലേക്കും വിലാപയാത്രയായി കൊണ്ടുപോകും. ഈ നഗരങ്ങളിലും സമാനമായ രീതിയില്‍ വിടവാങ്ങല്‍ ചടങ്ങുകള്‍ സംഘടിപ്പിക്കും. ഉന്നത അധികാരികളുടെ തീരുമാനപ്രകാരം, വടക്കുകിഴക്കന്‍ നഗരമായ മഷ്ഹദിലെ ഇമാം റിദാ പള്ളിയിലായിരിക്കും ഖമേനിക്ക് ഖബര്‍ ഒരുക്കുക. മഷ്ഹദ് നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടി പരിഗണിച്ച്, വിദേശ രാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് ഇറാന്‍ ഭരണകൂടം കണക്കുകൂട്ടുന്നത്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇന്ത്യ, ബംഗ്ലാദേശ്, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥടകരുടെ വലിയൊരു ജനസഞ്ചയം ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റുമായി ഖുറാസാന്‍ റസാവി പ്രവിശ്യയിലെ ആസ്താന്‍ ഖുദ്‌സ് റസാവി ഓര്‍ഗനൈസേഷനും ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സും സംയുക്തമായി തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളും സംസ്‌ക്കാര ചടങ്ങുകള്‍ക്കായുള്ള പ്രത്യേക ക്രമീകരണങ്ങളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇറാനിയന്‍ ഇസ്ലാമിക വിപ്ലവത്തിന്റെ മുഖ്യധാരയില്‍ നിന്നുകൊണ്ട് ഷാ ഭരണകൂടത്തിനെതിരെ നടത്തിയ തീവ്രമായ പോരാട്ടങ്ങളിലൂടെയാണ് ആയത്തുല്ല അലി ഖമേനിയുടെ പ്രതിരോധ ജീവിതം ആരംഭിക്കുന്നത്. ആയത്തുല്ല ഖുമൈനിയുടെ ഏറ്റവും അടുത്ത അനുയായിയായിരുന്ന അദ്ദേഹം. തന്റെ പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും ഇറാനിലെ യുവാക്കളെയും സാധാരണക്കാരെയും വിപ്ലവത്തിനായി അണിനിരത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ഈ കാലയളവില്‍ ഭരണകൂടത്തിന്റെ രഹസ്യ പൊലീസായ സാവാക്കിന്റെ ക്രൂരമായ പീഡനങ്ങള്‍ക്കും നിരവധി തവണ ജയില്‍വാസങ്ങള്‍ക്കും അദ്ദേഹം ഇരയായിട്ടുണ്ട്. കടുത്ത വിലക്കുകളും നാടുകടത്തലുകളും നേരിട്ടിട്ടും, പഹ്ലവി രാജവംശത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളെ ആശയപരമായി നയിക്കാനും വിപ്ലവത്തിന് അടിത്തറ പാകാനും അദ്ദേഹത്തിന് സാധിച്ചു. 1979ലെ ഇസ്ലാമിക വിപ്ലവ വിജയത്തിനു ശേഷം, ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് രാജ്യത്തിന്റെ സൈനികവും രാഷ്ട്രീയവുമായ പ്രതിരോധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. യുദ്ധമുഖത്ത് നേരിട്ട് സന്ദര്‍ശനം നടത്തുകയും സൈനികര്‍ക്ക് ആവേശം പകരുകയും ചെയ്ത അദ്ദേഹം, 1981ല്‍ നടന്ന ഒരു ബോംബ് ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഈ വധശ്രമത്തില്‍ അദ്ദേഹത്തിന്റെ വലതു കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പിന്നീട് ഇറാന്റെ പരമോന്നത നേതാവായി ചുതലയേറ്റ ശേഷം പശ്ചിമേഷ്യയില്‍ പാശ്ചാത്യ സാമ്രാജ്യത്വ ഇടപെടലുകള്‍ക്കും ഇസ്രായേലിനുമെതിരെ സായുധവും ആശയപരവുമായ ചെറുത്തുനില്‍പ്പ് ലക്ഷ്യമിടുന്ന ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്ന നയം രൂപീകരിക്കുന്നതിലും അത് ശക്തമായി നയിക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ ഭാഗമായി ഇസ്ലാമിക് സ്റ്റേറ്റുകള്‍ക്ക് നേരെയുള്ള ആക്രമണത്തെ ആദ്യം മുതലേ ഇറാന്‍ എതിര്‍ത്തിരുന്നു. കൂടാതെ ഗാസയിലേക്കുള്ള ഇസ്രയേല്‍ അമേരിക്കന്‍ കടന്നുകയറ്റത്തെയും എതിര്‍ത്തു. ഹമാസിന് ആയുധങ്ങളും സമ്പത്തും നല്‍കുന്നത് ഇറാനാണെന്ന ആരോപണത്തിലും, ആണവായുധവും യുറേനിം സമ്പുഷ്ടീകരണവും നടത്തുന്നുവെന്ന ആരോപണത്തിലുമാണ് അമേരിക്കയും ഇസ്രയേലും ഇറാനെ കടന്നാക്രമിക്കാന്‍ തയ്യാറായത്.
ഈ ആക്രമണങ്ങളെ ശക്തമായി ചെറുത്തു നില്‍ക്കാനും തിരിച്ചടിക്കാനും ഇറാന്‍ തയ്യാറായി. എന്നാല്‍, ഭൂഗര്‍ഭ ബങ്കറുകളെ തകര്‍ക്കാന്‍ പോന്ന ബോംബറുകള്‍ കൊണ്ട് അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവിന് ജീവഹാനി സംഭവിക്കുകയായിരുന്നു. എന്നാല്‍, യുദ്ധത്തില്‍ പ്രതിരോധം തീര്‍ത്ത് അമേരിക്കയെയും ഇസ്രയേലിനെയും ഇറാന്‍ ശ്വാസം മുട്ടിച്ചു. എണ്ണക്കടത്തുകള്‍ പൂര്‍ണ്ണമായും നിലയ്ക്കു രീതിയില്‍ യുദ്ധ പ്രതിരോധം തീര്‍ത്ത് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചു. ഇത് ലോകത്താകമാനും ഇന്ധന വിതരണത്തെ ബാധിച്ചു. ലോകം പോലും നിശ്ചലമാകുമോ എന്നു വരെ ചിന്തിപ്പിച്ചു. ഇപ്പോഴും പ്രതിരോധവും പ്രത്യാക്രമണവും ഇറാന്‍ തുടരുകയാണ്. അതിനിടയിലാണ് കൊല്ലപ്പെട്ട കണേനിയുടെ ഖബറടക്കം വന്‍ സംഭവമാക്കി മാറ്റുന്നത് എന്ന പ്രത്യേകതയുണ്ട്. ഇത് ഇറാന്‍ ജനതയിലേക്ക് രാജ്യത്തിന്റെ വികാരം ആളിക്കത്തിക്കാന്‍ കൂടിയുള്ള നീക്കമായാണ് മറ്റ് രാജ്യങ്ങള്‍ കരുതുന്നത്.
















