മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടും അതുമായി ബന്ധപ്പെട്ടുള്ള കേസുകളും അഴിയാക്കുരുക്കായി റോബിനെ വലിഞ്ഞ് മുറുക്കുകയാണ്. ഇപ്പോഴിതാ റോബിന് എതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഡ്രേക്ക് എന്ന് അറിയപ്പെടുന്ന അനന്തു സുജിത്ത്. റോബിനെ ജോലി ചെയ്തിരുന്ന ആശുപത്രിയായ ജിജി ഹോസ്പിറ്റലിൽ നിന്ന് പുറത്താക്കിയതിന് പിന്നിലെ കാരണവും ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഡോ. ഡ്രേക്ക് വെളിപ്പെടുത്തി. ഡ്രേക്കിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… റോബിൻ പറയുന്ന കാര്യങ്ങളിൽ വൈരുദ്ധ്യങ്ങളുണ്ട്. റോബിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ എന്റെയും അബിൽ ദേവിന്റെയും കൈകളിലുണ്ട്. സുഹൃത്തുക്കളുടെ കയ്യിൽ നിന്നും വാങ്ങിയാണ് അബിൽ റോബിന് പലപ്പോഴായി പണം കൊടുത്തിരുന്നത്.
നമ്മൾ എല്ലാവരും ഐടിഐയും ആർടിയുമൊക്കെ ഫയൽ ചെയ്യുന്ന ആൾക്കാരല്ലേ. നമ്മൾ കൊടുക്കാത്ത പൈസ നമ്മുടെ അക്കൗണ്ടിൽ വന്നിട്ട് കാര്യമില്ലല്ലോ. അതിനും ടാക്സ് അടയ്ക്കേണ്ടി വരും. അതുകൊണ്ടാണ് മേടിച്ചയാളുടെ അക്കൗണ്ടിലേക്ക് തന്നെ പണം അയക്കൂവെന്ന് റോബിനോട് അബിൽ പറഞ്ഞത്. റോബിനാണ് എല്ലാം വളച്ചൊടിയ്ക്കുന്നത്. ഞങ്ങൾ വാദിക്കുകയും റോബിൻ കാര്യങ്ങൾ മാനിപ്പുലേറ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. റോബിൻ പ്രസ്മീറ്റ് ആരംഭിച്ചത് പോലും എന്നെയും അബിലിനേയും വേദ് ലക്ഷ്മിയേയും അപകീർത്തിപ്പെടുത്തിക്കൊണ്ടാണ്. അത്തരത്തിൽ സംസാരിച്ചുകൊണ്ടാണ്. ആ ശീലം ബിഗ് ബോസിൽ നിന്നും റോബിൻ പഠിച്ചതാണ്. അങ്ങനെ ചെയ്താൽ മലയാളികൾ അതിന് പിറകെയെ പോകൂ. പോയിന്റുകൾക്ക് പിറകെ പോവില്ല.
റോബിൻ പറഞ്ഞതെല്ലാം നുണകളാണ്. ഭീഷണിപ്പെടുത്തി വീഡിയോ എടുത്തുവെന്ന് വരെ പറഞ്ഞു. ഇനിയും 40 ലക്ഷത്തിന് മുകളിൽ അബിലിന് റോബിൻ കൊടുക്കാനുണ്ട്. വായെടുത്താൽ ഒരോരോ അവകാശവാദങ്ങളാണ്. ശാലു പേയാടിന്റെ പേരിൽ റോബിനും ഭാര്യയും ചേർന്ന് ഫേക്ക് കേസ് കൊടുത്തു. അയാൾക്കും റോബിൻ പൈസ കൊടുക്കാനുണ്ട്. ആഭ്യന്തരമന്ത്രിയൊക്കെ തന്റെ അടുത്തയാളാണ് എന്നാണ് ദുബായിൽ നിന്നും പൈസ നൽകിയവരോട് റോബിൻ പറഞ്ഞിട്ടുള്ളത്. പിആർ ടീമിന് പൈസ കൊടുത്ത് കമന്റ് ബോക്സിൽ റോബിൻ തെറി വിളിപ്പിക്കും. ബിഗ് ബോസിൽ വരും മുമ്പ് റോബിൻ ജോലി ചെയ്തിരുന്നത് ജിജി ഹോസ്പിറ്റലിലാണ്. അവിടെ ഇയാളെ കുറിച്ച് അന്വേഷിച്ചപ്പോൾ മനസിലാക്കിയ കുറച്ച് കാര്യങ്ങളുണ്ട്. ആശുപത്രിയിൽ റീൽ ഷൂട്ട് ചെയ്തതുകൊണ്ടാണ് പുറത്താക്കിയത് എന്നാണ് റോബിൻ പറയുന്നത്.
അവിടെ നൈറ്റ് ഷിഫ്റ്റിൽ ഉണ്ടായിരുന്ന ഒരു നഴ്സിനെ റോബിൻ കയറി പിടിച്ചു. അങ്ങനെയാണ് റോബിനെ അവിടെ നിന്നും പുറത്താക്കിയത്. തെളിവുണ്ടോയെന്ന് ചോദിച്ചാൽ ജിജി ഹോസ്പിറ്റലിലെ സ്റ്റാഫുകൾ ഇതൊന്നും എതിർക്കില്ല. ഹെവി പിആർ ഉള്ളയാളാണ് റോബിൻ. ഇയാളെ തൊട്ടാൽ നാറ്റക്കേസാകും. കേസ് കൊടുക്കുന്ന രീതിയുണ്ട് എന്നും ഡോ. ഡ്രേക്ക് പറയുന്നു. ശേഷം റോബിനെ കുറിച്ച് ഒരു സ്ത്രീ സംസാരിക്കുന്ന ഓഡിയോയും ഡോ. ഡ്രേക്ക് പുറത്ത് വിട്ടു.ആ ഓഡിയോ ഇങ്ങനെയാണ്… റീൽസും വീഡിയോസും റോബിൻ ചെയ്യാറുണ്ടായിരുന്നു. നൈറ്റ് ഡ്യൂട്ടിയിലുള്ള നഴ്സ്മാർക്ക് ഭയങ്കര പണിയായിരിക്കും. എമർജെൻസി വാർഡിൽ അടക്കം വന്ന് നഴ്സ്മാരെ കൂടി പിടിച്ച് നിർത്തിയാണ് ഇയാൾ വീഡിയോകൾ ചെയ്തിരുന്നത്. നഴ്സുമാർക്ക് ജോലി ചെയ്യാൻ സമാധാനം കിട്ടില്ല. ഹെൽപ്പ് ചെയ്ത് തരാം അങ്ങനെ ചെയ്ത് താരം ഇങ്ങനെ ചെയ്ത് തരാം എന്നൊക്കെ പറഞ്ഞാണ് ഓരോന്ന് നഴ്സുമാരെകൊണ്ട് ചെയ്യിപ്പിക്കുന്നത്.
ഇയാളുടെ ബേസിക്ക് നേച്ചറെന്ന് പറയുന്നത് ഇയാളോട് എല്ലാവർക്കും പ്രേമം തോന്നും എന്നുള്ളതാണ്. എല്ലാവരും ഇയാളോട് ഒബ്സസ്ഡാകുന്നു എന്നൊരു ചിന്താഗതിയുണ്ട് ഇയാൾക്ക്. അത് വെച്ചിട്ടാകും ആ പെൺകുട്ടിയെ കേറി പിടിച്ചിട്ടുണ്ടാവുക എന്നായിരുന്നു ഓഡിയോ ക്ലിപ്പിലെ സ്ത്രീ ശബ്ദം പറഞ്ഞത്.
STORY HIGHLIGHT : robin-radhakrishnan-expelled-from-hospital-over-nurse-incident-claims-dr-drake

















