ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ 9 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പും, ലക്ഷം വിലയുള്ള മൊബൈല്‍ ഫോണ്‍ വഞ്ചിച്ചു കൈക്കലാക്കിയതിനും മ്യൂസിയം പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഇത് തലസ്ഥാനത്തെ ഏറ്റവും വലുതും പേരും പ്രശസ്തിയുമുള്ള ട്രിവാന്‍ഡ്രം ക്ലബ്ബിനു തന്നെ നാണക്കേടായി മാറിയിരിക്കുന്നു. ഒപ്പം ക്ലബ്ബിലെ 4500 ഓളം മെമ്പര്‍മാര്‍ക്കും തലകുനിക്കേണ്ട അവസ്ഥയുണ്ടാക്കിയിരിക്കുകയാണ്. ജേക്കബ് ക്യാറ്ററേഴ്‌സ് എന്ന ഇവന്റ് കമ്പനി ഓണര്‍ ജോര്‍ജ് കുര്യന്‍ ജേക്കബാണ് പരാതിക്കാരന്‍. പരാതി കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നെങ്കിലും അന്ന്, സെക്രട്ടറി പദവി ദുരുപയോഗം ചെയ്ത് സന്തോഷ്‌കുമാര്‍ കേസ് എടുക്കാതിരിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍, സെക്രട്ടറി കാലാവധി കഴിഞ്ഞതോടെ കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ പോലീസ് തയ്യാറായിരിക്കുകയാണ്. ഇനിയും പിടിപാടുകള്‍ കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുതെന്നാണ് ജോര്‍ജ് കുര്യന്‍ ജേക്കബിന്റെ അപേക്ഷ.
കോടികളുടെ ആസ്തിയുള്ള ക്ലബ്ബ് കൂടിയാണ് ട്രിവാന്‍ഡ്രം ക്ലബ്ബ്. ക്ലബ്ബിന് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഏക്കറുകളോളം വസ്തുവകകളുമുണ്ട്. ഇവിടെ കല്യാണം നടത്താനുള്ള വിശാലമായ എ.സി. ഹാള്‍ അടക്കം നിരവധി ഇവന്റുകള്‍ നടത്താനുള്ള കെട്ടിടങ്ങളുമുണ്ട്. ഈ സ്ഥാപനങ്ങളിലും സുബ്രഹ്മണ്യന്‍ ഹാളിലും നടക്കുന്ന ഫങ്ഷനുകള്‍ക്ക് ലക്ഷങ്ങളാണ് ക്ലബ്ബ് ഈടാക്കുന്നതും. കാരണം, സുബ്രഹ്മണ്യന്‍ ഹാളില്‍ നടക്കുന്ന ഫങ്ഷനുകള്‍ക്ക് അത്രമേല്‍ രാജകീയ പ്രൗഢി കല്‍പ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വര്‍ഷത്തില്‍ മിക്ക ദിവസങ്ങളിലും ഈ ഹാളില്‍ ഇവന്റുകള്‍ നടക്കാറുമുണ്ട്. ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ദൈനംദിന ഇടപാടുകളും, മറ്റ് കാര്യങ്ങളും നോക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയാണ്. ഹാള്‍ ബുക്കിംഗ് മുതല്‍ എല്ലാ കാര്യങ്ങളിലും സെക്രട്ടറി നേരിട്ട് ഇടപെടും.
2025-26 കാലഘട്ടത്തിലെ സുബ്രഹ്മണ്യന്‍ ഹാളില്‍ നടക്കുന്ന ഇവന്റുകള്‍ ചെയ്യുന്നതിന് ക്ലബ്ബുമായി കരാറിലേര്‍പ്പെട്ടത് ജേക്കബ് ക്യാറ്ററേഴ്‌സ് ആണ്. ജി.എസ്.ടി അടക്കം 37 ലക്ഷം രൂപയ്ക്കാണ് ഒരു വര്‍ഷത്തേക്ക് ജോര്‍ജ് കുര്യന്‍ ജേക്കബ് ടെന്‍ഡര്‍ സ്വന്തമാക്കിയത്. സുബ്രഹ്മണ്യന്‍ ഹാള്‍ ബുക്ക് ചെയ്യുന്ന ക്ലൈന്‍സിന്റെ വിവരങ്ങള്‍ ക്യാറ്ററിംഗ് കമ്പനിക്ക് കൈമാറുക, ക്യാറ്ററിംഗ് കമ്പനിക്ക് പ്രോപ്പര്‍ട്ടീസ് കൊണ്ടു വരാനും, കൊണ്ടു പോകാനും വാഹന പാര്‍ക്കിംഗ്, ഹാള്‍ കൃത്യ സമയത്ത് തുറന്നു നല്‍കല്‍ തുടങ്ങിയവ മാത്രമാണ് ക്ലബ്ബിന്റെ ഉത്തരവാദിത്വം. ക്ലൈന്‍സും ക്യാറ്ററിംഗ് കമ്പനിയുമായാണ് മറ്റ് ഇടപാടുകളെല്ലാം നടത്തുന്നത്. ഒരു വര്‍ഷം കുറഞ്ഞത് 100 പരിപാടികളെങ്കിലും ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്നും കിട്ടുന്നുമുണ്ട്.
എന്നാല്‍, ക്ലൈന്റിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്നതിന് കഴിയാതെ വരാറുണ്ട്. ഇതിനു കാരണം, ക്ലബ്ബ് സെക്രട്ടറിയുടെ അനാവശ്യ ഇടപെടലും, നിരുത്തരവാദപരമായ സമീപനവുമാണെന്ന് ക്യാറ്ററിംഗ് കമ്പനി ഉടമ ജോര്‍ജ് കുര്യന്‍ ജേക്കബ് പറയുന്നു. മിക്ക ഇവന്റുകളിലും ഡെക്കറേഷന്‍ പ്രോപ്പര്‍ട്ടികള്‍ കൊണ്ടു വരുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്യാനോ, കൃത്യ സമയത്ത്, ഹാള്‍ തുറന്നു നല്‍കുകയോ ചെയ്യില്ല. ഓരോ ഇവന്റുകള്‍ക്കും ക്ലൈന്‍സിന്റെ വിവരങ്ങള്‍ കൈമാറുമ്പോള്‍ അതിനു തക്കതായ പ്രതിഫലം ചോദിച്ചു വാങ്ങുന്ന രീതിയും ഉണ്ടായി. അങ്ങനെ തന്റെ കൈയ്യില്‍ നിന്നും 9 ലക്ഷം രൂപയോളം പല സമയങ്ങളിലായി സെക്രട്ടറി വാങ്ങിയെന്നും ജോര്‍ജ് കുര്യന്‍ പറയുന്നു.
എന്നിട്ടും, തങ്ങളുടെ കമ്പനി ജീവനക്കാര്‍ ക്ക് മര്യാദയ്ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം സെക്രട്ടറി ബോധപൂര്‍വ്വം ഒരുക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. 2026-27 വര്‍ഷവും ഇതേ ക്യാറ്ററിംഗ് കമ്പനിക്ക് തന്നെ ടെന്‍ഡര്‍ നല്‍കാമെന്ന് പറഞ്ഞാണ് സന്തോഷ് പണം വാങ്ങിയിരുന്നതെന്നും ആക്ഷേപം ഉണ്ട്. എന്നാല്‍, 2026-27 കാലത്തേക്ക് ജേക്കബ് ക്യാറ്ററേഴ്‌സ് ക്വാട്ട് ചെയ്ത തുകയേക്കാള്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത മറ്റൊരു കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയ ശേഷമാണ് സന്തോഷ് സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിഞ്ഞത്. ഇത് ജോര്‍ജ് കുര്യന്‍ ജേക്കബിനോടുള്ള വിരോധം തീര്‍ക്കാന്‍ ചെയ്തതു പോലെയായിരുന്നു. ക്ലബ്ബിന്റെ ഹാളില്‍ നടക്കുന്ന പരിപാടികള്‍ ബുക്ക് ചെയ്യുന്നവരുടെ വിവരങ്ങള്‍ നല്‍കുന്നതിന്റെ പാരിതോഷികമായാണ് മൊബൈലും, പണവും വാങ്ങിയതെന്നാണ് ജോര്‍ജ് കുര്യന്‍ പറയുന്നത്.
തിരുവനന്തപുരത്തെ പ്രശസ്തിയുള്ള ഹാളാണ് സുബ്രഹ്മണ്യന്‍ ഹാള്‍. ആ ഹാളിലെ പരിപാടികള്‍ ചെയ്യുന്നത് കമ്പനിയുടെ വിശ്വാസ്യതയ്ക്കും പ്രചാരത്തിനും വലിയ തോതില്‍ ഗുണം ചെയ്യുമെന്ന് കണ്ടാണ് ക്ലബ്ബ് സെക്രട്ടറിയെ പിണക്കാതിരുന്നതെന്നാണ് ജോര്‍ജ് കുര്യന്‌റെ വാദം. സെക്രട്ടറി ചോദിക്കുമ്പോഴൊക്കെയും കൊടുക്കാന്‍ കഴിയുന്ന പണം കൊടുത്തിട്ടുണ്ടെന്നും, എന്നാല്‍, തന്നെയും കമ്പനിയുടെ ചതിക്കുകയായിരുന്നു സന്തോഷിന്റെ ലക്ഷ്യമെന്നുമാണ് ആരോപണം. സന്തോഷിനെതിരേ പരാതിപ്പെടുമ്പോഴും ട്രീവാന്‍ഡ്രം ക്ലബ്ബിനെ താഴ്ത്തിക്കെട്ടാനോ, അവിടുത്തെ മെമ്പര്‍മാരെ മോശം പറയാനോ ജോര്‍ജ് കുര്യന്‍ ജേക്കബ് തയ്യാറല്ല.
എന്നാല്‍, സന്തോഷിന്റെയും കുറച്ച് മെമ്പര്‍മാരുടെയും മോശം പ്രവൃത്തി കൊണ്ട് ഇല്ലാതാകുന്നത് ഒരു വലിയ ചരിത്രം പേറുന്ന ക്ലബ്ബിന്റെ സത് പേരാണെന്ന് മറക്കരുതെന്നും അദ്ദേഹം പറയുന്നു. തന്നെ കബളിപ്പിച്ച് സന്തോഷ് സ്വന്തമാക്കി പണവും മൊബൈലും തിരിച്ചു കിട്ടണമെന്നാണ് ജോര്‍ജ് കുര്യന്റെ ആവശ്യം. ഒരു മഹാ പ്രസ്ഥാനമായ ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ സെക്രട്ടറി ആവുക എന്നതു തന്നെ വലിയ കാര്യമാണ്. എന്നിട്ടും, ആ പദവിയിലിരുന്നു കൊണ്ട് ലക്ഷങ്ങള്‍ പറഞ്ഞു പറ്റിച്ചു വാങ്ങാന്‍ തോന്നിയ കുരുട്ടുബുദ്ധി കൊണ്ട് സന്തോഷ് കളഞ്ഞു കുളിച്ചത് ആ ക്ലബ്ബിന്റെ സത്‌പേരാണെന്ന് മറന്നു പോകരുത്. ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടാത്തതാണ് സത്‌പേര്. അതാണ് സന്തോഷെന്ന ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ മുന്‍ സെക്രട്ടറിയിലൂടെ നഷ്ടമായിരിക്കുന്നത്.