കൊച്ചി: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറാൻ മുഖ്യമന്ത്രി വിഡി സതീശനെ വെല്ലിവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. പദ്ധതിയിൽ മുൻ സർക്കാർ ഒപ്പുവെച്ചതിനാൽ ഇനി പിന്മാറാനാകില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. പറവൂരിൽ നടന്ന ബിജെപി ധർണയിൽ പ്രസംഗിക്കുകന്നതിനിടെയാണ് സർക്കാരിന് നേരെ ജിജി ജോസഫിന്റെ വെല്ലുവിളി. പദ്ധതിയിൽ ഒപ്പിട്ട് പിണറായി സർക്കാരും പിന്മാറാതെ വിഡി സതീശൻ സർക്കാരും കേന്ദ്രത്തിന് മുന്നിൽ കീഴടങ്ങിയെന്ന ബിജെപി നേതാക്കൾ പറയുന്നതിനിടെയാണ് ഇത്തരം വ്യത്യസ്തമായൊരു വെല്ലിവിളിയുമായി ബിജെപി സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്.
‘ഒപ്പിട്ടതിനാൽ പിന്മാറാൻ കഴിയില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കരുത്. പിഎം ശ്രീ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന സർക്കാരിനുണ്ടെന്ന് കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കി കഴിഞ്ഞു. ഇനി യുഡിഎഫ് സർക്കാർ ആർജ്ജവം കാണിക്കണം. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ മറ്റുള്ള ഗ്രാൻഡുകളെ ബാധിക്കില്ല. പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന കാരണത്താൽ കേന്ദ്രം കേരളത്തിന്റെ കുത്തിന് പിടിക്കാൻ വരില്ല.’ – എന്നായിരുന്നു ജിജി ജോസഫിന്റെ വാക്കുകൾ.
പദ്ധതിയിൽ ഒപ്പുവെച്ചപ്പോൾ സിപിഐയ്ക്ക് പിന്നാലെ നാട്ടിലെ ജമാ അത്തെ ഇസ്ലാമിക്കാരും എസ്ഡിപിഐക്കാരും ഇറങ്ങിയത് കൊണ്ടാണ് പിണറായി സർക്കാർ പിന്നോട്ട് പോയതെന്നും ജിജി ജോസഫ് തന്റെ പ്രസംഗത്തിൽ ആരോപണമുന്നയിച്ച. യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്നാണ് കെഎം ഷാജി പറഞ്ഞത്. എയ്‌റോപ്ലെയിൻ പറക്കും പോലെ വേഗത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നു. ങ്ങരയിൽ നിന്ന് 50 കിലോമീറ്ററേ അറബിക്കടലിലേക്കുള്ളൂ. എന്നിട്ട് പിഎം ശ്രീ പദ്ധതി കൊണ്ട് കടലിൽ കളഞ്ഞോ എന്നായിരുന്നു ജിജി ജോസഫിന്റെ പരിഹാസം.

















